മൊഴിയിടം

ചിന്തകളും കാഴ്ചപ്പാടുകളും പങ്കുവെക്കാനൊരിടം

2018, മേയ് 1, ചൊവ്വാഴ്ച

ആരായിരുന്നു എ. ആര്‍. രാജരാജവര്‍മ്മ ?




  ബഹുഭാഷാപണ്ഡിതനും ബഹുമുഖപ്രതിഭയുമായിരുന്ന എ. ആര്‍. രാജരാജവര്‍മയെ സാഹിത്യചരിത്രകാര•ാരും പല ജീവചരിത്രകാര•ാരും പലതായി അടയാളപ്പെടുത്തിയിട്ടുണ്ട്. അവരില്‍ അദ്ദേഹത്തിന്റെ തന്നെ മകളും മകനും ശിഷ്യനുമുണ്ട്. ബന്ധുക്കളും സമകാലികരായ എഴുത്തുകാരുമുണ്ട്. 1918ല്‍ എ.ആറിന്റെ മരണം മുതല്‍ക്കിങ്ങോട്ട് 2017  വരെ ധാരാളം ലേഖനങ്ങളും പുസ്തകങ്ങളും എഴുതപ്പെട്ടിട്ടുണ്ട.് എന്നിട്ടും ബഹുമുഖമായ ഈ പലമകള്‍ക്കെല്ലാം തന്നെ മൂലാധാരമായ, പ്രേരണയും പ്രചോദനവുമായ മറ്റൊരു ആന്തരികകേന്ദ്രത്തെ തിരിച്ചറിയാന്‍ ഇവയ്‌ക്കൊന്നും തന്നെ കഴിഞ്ഞില്ല. സവിശേഷമായ ഈ ദൃശ്യപ്പെടുത്തല്‍ പ്രധാനമാണ്; കാരണം അതില്‍ നിന്നാണല്ലോ പില്ക്കാലത്ത് മലയാളത്തിന്റെ ഭാഷാപരമായ അടിസ്ഥാനങ്ങളില്‍ പലതും ഉണ്ടായത്. മര്‍മപ്രധാനമായ ആ സംവാദകേന്ദ്രത്തെ യുക്തിഭദ്രമായി അടയാളപ്പെടുത്താനുള്ള ശ്രമമാണ് ഈ പഠനം.

               1908ല്‍ എ. ആര്‍ പഠിപ്പിച്ചിരുന്ന ഇംഗ്ലീഷ്‌കോളജില്‍ വെച്ചുനടന്ന മലയാളസമാജത്തിന്റെ പത്താം വാര്‍ഷികസമ്മേളനത്തില്‍ കേരളവര്‍മ്മ എ. ആറിനെ 'പണ്ഡിതവര്യന്‍' എന്നും കെ. സി. കേശവപിള്ള, 'മലയാളത്തിലെ ഭാഷാശാസ്ത്രകാര•ാരില്‍ അഗ്രഗണ്യന്‍' എന്നുമാണ് വിശേഷിപ്പിക്കുന്നത്. അതില്‍നിന്നും സമകാലികര്‍ അദ്ദേഹത്തെ എങ്ങനെയാണ് വിലയിരുത്തിയതെന്ന് സുവ്യക്തമാണ്. അക്കാലത്തെ കവനകൗമുദിയില്‍ രണ്ടു ഘട്ടങ്ങളിലായി പ്രസിദ്ധീകരിച്ചിരുന്ന കവിപ്പട്ടികയില്‍ എ. ആറിന്റെ പേരുണ്ടാവാതിരുന്നതിലുള്ള പരാതിയും പരിഭവവും കേശവപിള്ളയുടെ അന്നത്തെ പ്രസംഗത്തിലുണ്ട്.

               ഏ. ആറിന്റെ മകള്‍ ഭാഗീരഥിയമ്മയും മകന്‍ രാഘവവര്‍മ്മയും ചേര്‍ന്നെഴുതിയ 'ഏ. ആര്‍. രാജരാജവര്‍മ്മ' എന്ന ജീവചരിത്രകൃതിയുടെ ഒന്നാം വാല്യത്തിന്റെ ഉപക്രമത്തില്‍ ഗോപാലമേനോന്‍ പറയുന്നു: ''ഒരു മഹാകാവ്യകര്‍ത്താവ്, വൈയാകരണന്‍, നിരൂപകന്‍, ജ്യോതിശാസ്ത്രവിശാരദന്‍, സംസ്‌കൃതത്തിലുള്ള ചില ഉത്തമകൃതികളുടെ മലയാളവിവര്‍ത്തകന്‍ എന്നീ നിലകളിലാണ് രാജരാജവര്‍മ്മ പ്രാധാന്യേന പ്രസിദ്ധനായിട്ടുള്ളത്. ഇതേ അഭിപ്രായമാണ് രണ്ടാം വാല്യത്തിന്റെ അവതാരികയില്‍ സര്‍ദാര്‍ കെ. എം. പണിക്കരും പങ്കുവെക്കുന്നത്. ''ഭാഷയ്ക്ക് ഉറച്ച അടിസ്ഥാനമിട്ട വൈയാകരണന്‍, ഭാഷാവൃത്തങ്ങളെ തേടിപ്പിടിച്ച് അവയുടെ രൂപവും ബന്ധവും ക്രമീകരിച്ച പണ്ഡിതന്‍, പുതിയ സാഹിത്യപ്രസ്ഥാനങ്ങളുടെ പുരസ്‌കര്‍ത്താവ്, കവി, ഭാഷയുടെ ഭാവിവളര്‍ച്ചയ്ക്ക് വഴിവെട്ടിത്തെളിച്ചു കൊടുത്ത മാര്‍ഗ്ഗദര്‍ശകന്‍ ഇങ്ങനെ പലതുകൊണ്‍ണ്ടു നോക്കിയാലും മറ്റുചുരുക്കം ചിലര്‍ക്കുമാത്രം അര്‍ഹതയുള്ള അത്യുന്നതപദമാണ് അദ്ദേഹത്തിനു മലയാളഭാഷാചരിത്രത്തില്‍ അവകാശപ്പെടാവുന്നത്'. 

          കേരളസാഹിത്യചരിത്രത്തില്‍ എ.ആറിനെ, ''അദ്ദേഹത്തെ ഭാഷയെ സംബന്ധിച്ചിടത്തോളം ഒരു ശാസ്ത്രകാരനെന്ന നിലയിലാണ് കേരളീയര്‍ പൊതുവേ ആത്യധികമായി ആരാധിക്കുന്നതും ആരാധിക്കേണ്ടതും. സാഹിത്യകൃതികള്‍ മിക്കവാറും വിവര്‍ത്തിതങ്ങളാണെന്നു പറയേണ്ടതില്ലല്ലോ'' എന്നാണ് ഉള്ളൂര്‍ അടയാളപ്പെടുത്തുന്നത്. അദ്ദേഹത്തെ കേവലം ഒരു സാഹിത്യകാരനായി കണക്കാക്കാന്‍ പറ്റില്ലെന്നും അദ്ദേഹത്തിന് കൊടുക്കേണ്ട പദവി കേരളപാണീനിയം, ഭാഷാഭൂഷണം, വൃത്തമഞ്ജരി എന്നീ കൃതികളുടെ കര്‍ത്താവെന്ന നിലയില്‍ വ്യാകരണ, വൃത്താലങ്കാര ശാസ്ത്രകാരന്റേതാണെന്നും അവിടെ സുവ്യക്തമായിപ്പറയുന്നു.

             അറുപതുകളില്‍ എ. ആറിനെക്കുറിച്ചുപഠിച്ച ജോസഫ് മുണ്‍ണ്ടശ്ശേരിയും കവിയാകണമെന്ന ഉദ്ദേശ്യം അദ്ദേഹത്തിനുണ്‍ണ്ടായിരുന്നില്ലെന്ന് കൃത്യമായിപ്പറയുന്നുണ്ടണ്‍്. 'കവിയാകാന്‍ കല്പിച്ചുകൂട്ടി കവിയായതല്ല അദ്ദേഹമെന്ന വസ്തുത വിശേഷിച്ചോര്‍ക്കേണ്ടതാണ്. അന്നു കവീയശ:പ്രാര്‍ത്ഥികളില്‍ മിക്കവരും പങ്കെടുത്തിരുന്ന പരിപാടികളാണല്ലോ കവിതാമത്സരം. നിമിഷകവനം, സമസ്യാപൂരണം, തിരുനാള്‍മംഗളങ്ങള്‍ തൊട്ടുള്ളവയെല്ലാം. അവയിലൊന്നിലും കൈ വയ്ക്കാതൊഴിഞ്ഞു നിന്ന വമ്പ•ാരിലൊരാളാണ് തമ്പുരാന്‍. പൊതുജനങ്ങളുടെ വായ്ക്കുരവയോടുകൂടി കവിയാകാന്‍ അദ്ദേഹം കാംക്ഷിച്ചിരുന്നില്ല എന്നതിനു നല്ലൊരു തെളിവാണ് ഈ സംഗതി.' (രാജരാജന്റെ മാറ്റൊലി, പുറം86). ഏ. ആറിനെക്കുറിച്ചുള്ള കേരളീയരുടെ കാഴ്ചപ്പാടില്‍ തെറ്റില്ലെന്നും തുടര്‍ന്നദ്ദേഹം എഴുതുന്നു. 'കേരളപാണിനീയം തൊട്ടുള്ള കൃതികളാല്‍ മലയാളഭാഷയ്ക്കു നാള്‍വഴിയും പേരേടും ഏര്‍പ്പെടുത്തിയ ഒരു മഹാവൈയാകരണനായിട്ടേ രാജരാജനെ കാണാറുള്ളു. ആ കാഴ്ചപ്പാടില്‍ തെറ്റില്ല'(പുറം.19). പി.കെ. പരമേശ്വരന്‍നായര്‍ക്കും ഇക്കാലത്ത് മറിച്ചൊരഭിപ്രായമുണ്ടായിരുന്നില്ല. 'പദ്യത്തില്‍ ഒരു നല്ല പരിഭാഷകനും ഗദ്യവിഭാഗത്തില്‍ ഉത്തമവൈയാകരണനും ഭാഷാശാസ്ത്രജ്ഞനുമായിട്ടാണ് എ.ആര്‍ മലയാളസാഹിത്യരംഗത്തു പ്രവേശിച്ചത്'(ഗ്രന്ഥാലോകം,1963 മാര്‍ച്ച്).

       എണ്‍പതുകളിലും തൊണ്ണൂറുകളിലും ഏ.ആറിലെ വിമര്‍ശകന് കൂടുതല്‍ പ്രാധാന്യം കൈവരുന്നുവെന്നതിന് അക്കാലത്തെ ഭാഷാപോഷിണി, സംസ്‌കാരകേരളം  എന്നിവയിലെ ലേഖനങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. 'വൈയാകരണന്‍, കവി, ഗദ്യകാരന്‍, വിവര്‍ത്തകന്‍ എന്നിങ്ങനെ വിവിധനിലകളില്‍ സാഹിത്യസപര്യയനുഷ്ഠിച്ച രാജരാജവര്‍മ്മ അടിസ്ഥാനപരമായും വിമര്‍ശപ്രതിഭയായിരുന്നുവെന്നു സൂക്ഷ്മനിരീക്ഷണത്തില്‍ വ്യക്തമാവും''' (മാത്യു ഡാനിയല്‍, രാജരാജവര്‍മ്മയുടെ സാഹിത്യവിമര്‍ശനദര്‍ശനം, ഭാഷാപോഷിണി, 1988 ഡിസംബര്‍, 1986 മാര്‍ച്ച്).

                  ''കേരളപാണിനിയെന്ന അപരനാമധേയത്തില്‍ അറിയപ്പെടുന്ന പ്രൊഫ.എ.ആര്‍. രാജരാജവര്‍മ്മയെ മലയാളനിരൂപണസാഹിത്യത്തിലെ ശുക്രനക്ഷത്രമായി പരിഗണിക്കാവുന്നതാണ്''' (ജയകുമാര്‍ വിജയാലയം, നിരൂപണസാഹിത്യവും എ. ആര്‍.രാജരാജവര്‍മ്മയും, സംസ്‌കാരകേരളം, 1984 മാര്‍ച്ച്). ഏറ്റവും ഒടുവില്‍ 2017ല്‍ മലയാളസര്‍വ്വകലാശാല പുറത്തിറക്കിയ ഏ.ആര്‍.വിജ്ഞാനീയമെന്ന ബൃഹദ്ഗ്രന്ഥത്തിന്റെ അവതാരികയില്‍ ദേശമംഗലം രാമകൃഷ്ണനും ഇതേകാര്യം ആവര്‍ത്തിക്കുന്നു. 'സംസ്‌കൃതമലയാളങ്ങളില്‍ നവഭാവന വിടര്‍ത്തിയ കാവ്യകാരന്‍, യാഥാസ്ഥിതികപ്രവണതകളെ വെല്ലുവിളിച്ച് സഹൃദയത്വത്തിനും ആസ്വാദനപ്രക്രിയകള്‍ക്കും പരിവര്‍ത്തനം വരുത്തിയ സാഹിത്യവിമര്‍ശകന്‍, സംസ്‌കൃതം, തമിഴ്,  ഇംഗ്ലീഷ് എന്നിവയുടെ സമന്വയാവബോധത്തിലൂടെ കേരളത്തനിമയും മലയാളിത്തവുമുള്ള വ്യാകരണഗ്രന്ഥം ചമച്ച് ഭാഷയ്ക്ക് അടിത്തറയുണ്ടാക്കിയ വൈയാകരണന്‍, ഗദ്യപദ്യശൈലികളുടെ വിശകലനനിര്‍ധാരണങ്ങളിലൂടെ മലയാളഭാഷാശൈലീവിജ്ഞാനത്തിന് തുടക്കം കുറിച്ച ഭാഷാമീമാംസാകാരന്‍, കാവ്യഭാഷയുടെ ശക്തിസൗന്ദര്യങ്ങള്‍ക്ക് നിദാനമായ പ്രകരണങ്ങളും ഉപാധികളും ലക്ഷ്യലക്ഷണസമന്വയം ചെയ്ത് അവതരിപ്പിച്ച സൗന്ദര്യശാസ്ത്രകാരന്‍, മലയാളിയുടെ സംസ്‌കൃതഭാവുകത്വത്തെയും ദ്രാവിഡഭാവുകത്വത്തെയും തിരിച്ചറിഞ്ഞ് നാളതുവരെയുള്ള ഛന്ദസ്സുകളെ വേര്‍തിരിച്ച് വിശകലനം ചെയ്തുതന്ന ഛന്ദശ്ശാസ്ത്രകാരന്‍  ഇങ്ങനെ എത്രയോനിലകളില്‍ ഏ. ആറിനോട് മലയാളി കടപ്പെട്ടിരിക്കുന്നു'.  ഈ ഗ്രന്ഥം എ. ആറിനെ മാതൃഭാഷാ ആസൂത്രകന്‍ എന്ന നിലയില്‍ കണ്ടുകൊണ്ടാണ് അദ്ദേഹത്തെ അടയാളപ്പെടുത്തുന്നത്. എന്നാല്‍ ഏ.ആര്‍ ചെയ്തത് പാഠ്യപദ്ധതിയ്ക്കകത്തു നിന്നുകൊണ്ട് മാതൃഭാഷാപഠനത്തെ ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന യാഥാര്‍ത്ഥ്യത്തെ കാണാതെപോവുകയും ചെയ്യുന്നു. യൂണിവേഴ്‌സിറ്റി കോളേജിലെ നാട്ടുഭാഷാവിഭാഗത്തില്‍ ഏ. ആര്‍ എന്ന പ്രതിഭാധനനായ അധ്യാപകന്‍ ചെയ്ത എല്ലാ പ്രവൃത്തികള്‍ക്കും ഭൂമിമലയാളത്തോളം വ്യാപ്തിയുണ്ടായിരുന്നതിനാല്‍ മറ്റെല്ലാറ്റിനേയും പോലെ ഭാഷാസൂത്രണത്തിലും അതുണ്ടായെന്നു മാത്രം.

 അധ്യാപകനായ എ.ആര്‍
 സത്യത്തില്‍  എ. ആര്‍. എന്തിന് ഇതൊക്കെ ചെയ്തു? എന്തു നിലപാടാണ് ഇത്തരം പ്രവര്‍ത്തനങ്ങളിലേക്ക് അദ്ദേഹത്തെ നയിച്ചത്? ഈ ചോദ്യങ്ങള്‍ക്കുത്തരം തരാന്‍ ഈ നിരീക്ഷണങ്ങള്‍ക്കാവുന്നില്ലെന്നതാണ് അവയുടെ പരിമിതിയും ന്യൂനതയും. എ. ആര്‍ എന്ന വ്യക്തിയുടെ ദൃശ്യമായ ബാഹ്യാവയവങ്ങളെ അടയാളപ്പെടുത്തുകയും അദ്ദേഹത്തിന്റെ ഹൃദയം കാണാതെപോവുകയും ചെയ്യുന്നുവെന്നതാണ് ഇവയിലെ പ്രശ്‌നം. ''ഈ വിദ്യാലയ വേഴ്ച്ചയാണധികവും ത്വദ് ഗ്രന്ഥരത്‌നങ്ങള്‍ തന്നാവിര്‍ഭാവ നിമിത്തം'' എന്ന് പ്രരോദനത്തില്‍ പാടിയ ആശാനാണ് ഗ്രന്ഥരത്‌നങ്ങളുടെ രചനയ്ക്കു പിന്നിലെ അധ്യാപകനെ കുറച്ചെങ്കിലും തിരിച്ചറിയുന്നത്.

              അധ്യാപനം എന്ന തൊഴിലും അതിനോടുള്ള ആത്മാര്‍ത്ഥതയുമാണ് അദ്ദേഹത്തെ വൈയാകരണനും നിരൂപകനും വൃത്താലങ്കാരശാസ്ത്രകാരനും വിവര്‍ത്തകനും മലയാളഗദ്യത്തിന്റെ വഴികാട്ടിയും മാതൃഭാഷാസ്‌നേഹിയും പോരാളിയും പ്രസംഗകനും ഗവേഷകനും ചരിത്രകാരനും നിഘണ്ടണ്‍ുനിര്‍മ്മാതാവും വ്യാഖ്യാതാവും വിദ്യാഭ്യാസവിദഗ്ദ്ധനും തുടങ്ങി എല്ലാമെല്ലാം ആക്കുന്നതെന്ന പരികല്പനയാണ് ഈ പഠനം മുന്നോട്ടുവയ്ക്കുന്നത്. അദ്ദേഹത്തിന്റെ വീക്ഷണങ്ങളേയും മനോഭാവങ്ങളേയും നിലപാടുകളേയും സമീപനങ്ങളേയും രൂപപ്പെടുത്തിയതുപോലും തൊഴിലും തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയുമാണ്. 

       തന്റെ 27-ാമത്തെ വയസ്സില്‍ സംസ്‌കൃതപാഠശാലയുടെ ഇന്‍സ്‌പെക്ടര്‍ എന്ന ഔദ്യോഗികപദവിയില്‍ പ്രവേശിക്കുന്നതുവരെ എല്ലാ അനുകൂലസാഹചര്യങ്ങളും ഉണ്ടായിട്ടും എന്തേ ഒരു ഗ്രന്ഥവും തമ്പുരാന്‍ രചിച്ചില്ല? എന്തുകൊണ്ട് അദ്ദേഹത്തിന്റെ സ്വതന്ത്രകൃതികള്‍ (മലയവിലാസവും പ്രസാദമാലയും) രണ്ടിലൊതുങ്ങി? എന്തുകൊണ്ടാണ് 1895 വരെ മാതൃഭാഷയില്‍ ഒരു രചനയും ഉണ്ടാകാതിരുന്നത്? എന്തുകൊണ്ട് അദ്ദേഹത്തിന്റെ കൃതികള്‍ മലയാളത്തിലെ മികച്ച മാതൃകകളും ആദ്യകാലരചനകളും ആയി? എന്തുകൊണ്ടാണ് അദ്ദേഹം വിവര്‍ത്തനകൃതികള്‍ കൂടുതലായി രചിച്ചത്? എന്തിനാണ് അദ്ദേഹം കേരളവര്‍മ്മയുടെ 'കേരളഭാഷാശാകുന്തള'ത്തെ തിരുത്തലുകള്‍ വരുത്തി പരിഷ്‌കരിച്ചത്? എന്തിനാണ് കേരളപാണിനീയത്തിന്റെ പരിഷ്‌കരിച്ച രണ്ടാംപതിപ്പിറക്കിയത്? എന്തുകൊണ്ട് ഭാഷാകുമാരസംഭവത്തില്‍ നിന്ന് 4,8 സര്‍ഗം ഒഴിവാക്കി? ഈ ചോദ്യത്തിന്റ ഉത്തരങ്ങളെ ആശ്രയിച്ചാണ് ഈ അന്വേഷണത്തിന്റെ പരികല്പന നിലകൊള്ളുന്നത്. 1918ല്‍ അവസാനിക്കുന്ന അമ്പത്തഞ്ചു വര്‍ഷത്തെ ജീവിതത്തെയും അദ്ദേഹം രചിച്ച കൃതികളെയും അദ്ദേഹത്തിന്റെ തൊഴിലിടങ്ങളെയും ചേര്‍ത്തുവെച്ചു നോക്കിയാല്‍ ഈ പരികല്പനയുടെ വസ്തുനിഷ്ഠത അനായാസം അനാവരണം ചെയ്യപ്പെടും. അതോടൊപ്പം സംസ്്കൃതത്തില്‍ തുടങ്ങി മലയാളത്തില്‍ അവസാനിക്കുന്ന മൂന്നുവിധം ഭാഷാഭിമുഖ്യങ്ങളേയും തിരിച്ചറിയാനാകും.

1. സവര്‍ണവരേണ്യ സംസ്‌കൃതബോധഘട്ടം        
 1890ല്‍ സംസ്‌കൃതപാഠശാലയുടെ ഇന്‍സ്‌പെക്ടര്‍ എന്ന തസ്തികയില്‍ നിയമിതനാവുന്നതുവരെയുള്ള കൗമാര, യൗവനങ്ങളുടെയും  വിദ്യാഭ്യാസത്തിന്റെയും കാലഘട്ടം പരമ്പരാഗതമായ സവര്‍ണവരേണ്യ സംസ്‌കൃതബോധത്തിന്റെ കാലഘട്ടമാണ്. അമ്മാവനായ കേരളവര്‍മ്മയുടെ കീഴില്‍ വിദ്യ അഭ്യസിക്കുന്ന ഘട്ടത്തില്‍ ശിഷ്യരുടെ കഴിവുപരിശോധിക്കാന്‍ 'ഗണപത്യഷ്ടകം' എഴുതിക്കൊണ്ടണ്‍ുവരാനണ്‍ുള്ള ഗൃഹപാഠമാണ്  പതിനഞ്ചുകാരനായ ഏ. ആറിന്റെ കവിതാരചനയ്ക്ക് തുടക്കം കുറിച്ചതെന്ന് മകള്‍ ഭാഗീരഥിയമ്മ ജീവചരിത്രത്തില്‍ എഴുതിയിട്ടുണ്ടണ്‍്. സംസ്‌കൃതത്തിലെ ആദ്യപരിശ്രമം തന്നെ ഗുരുനാഥനും അമ്മാവനുമായ കേരളവര്‍മ്മയുടെ ഗണപത്യഷ്ടകത്തോട് ഒപ്പത്തിനൊപ്പം നിന്ന് ആചാര്യ•ാരുടെ അഭിനന്ദനത്തിനു പാത്രമായി. രുക്മിണീഹരണം ചമ്പു, ദേവീമംഗളം, ശ്രീവിശാഖ മഹാരാജ സിംഹാസനാരോഹണാഭിനന്ദനം, ചിത്രനക്ഷത്രമാല എന്നിങ്ങനെയുള്ള ആദ്യകാലരചനകളെല്ലാം തന്നെ സംസ്‌കൃതത്തിലാണ്. 
              വൈകാരികമായ സന്ദര്‍ഭങ്ങളില്‍, പ്രത്യേകിച്ചും വേദനയോ, ദേഷ്യമോ, നടുക്കമോ ഒക്കെ അനുഭവപ്പെടുമ്പോള്‍ നമ്മില്‍നിന്ന് സ്വാഭാവികമായി പുറപ്പെടുന്ന ഭാഷ മാതൃഭാഷയാണ്. എന്നാല്‍ ഏ. ആറിന്റെ വേദനയുടെ വിലാപം സംസ്‌കൃതത്തിലാണ്. ബി. എ. രസതന്ത്രം സീനിയര്‍ പരീക്ഷയില്‍ തോറ്റത് അദ്ദേഹത്തെ വളരെ ദു:ഖിപ്പിച്ചുവെന്നതിന് അന്നത്തെ ഡയറി തെളിവാണ്  'വിദ്യാലയ ജീവിതത്തില്‍ ആദ്യമായുണ്‍ണ്ടായ ഈ വിധിവൈപരീത്യം എന്റെ ഹൃദയത്തില്‍ തീവ്രമായ വേദനയുളവാക്കി'. റിസല്‍റ്റ് അറിഞ്ഞ് മൂന്നുദിവസത്തിനകം രചിച്ച 28 പദ്യങ്ങളുള്ള 'ഭംഗവിലാപം' എന്ന കവിത സംസ്‌കൃതത്തിലായിരുന്നു. ഏ. ആറിന്റെ രണ്ടാമത്തെ മകളുടെ അകാലമരണത്തിന്റെ വേദന മറികടക്കാനെഴുതിയ വിലാപകാവ്യമാണ് 'പിതൃപ്രലാപം' - ഇതും സംസ്‌കൃതത്തിലായിരുന്നു. 

2.സംസ്‌കൃത, ഇംഗ്‌ളീഷ്  ഭാഷാബോധഘട്ടം        
1890ല്‍ സംസ്‌കൃതപാഠശാലയുടെ ഇന്‍സ്‌പെക്ടറും പിന്നീട് പ്രിന്‍സിപ്പാളുമായി ജോലിചെയ്തിരുന്ന 1896 വരെയുള്ള കാലഘട്ടം സംസ്‌കൃതത്തിലും ഇംഗ്‌ളീഷിലുമുള്ള  ഭാഷാബോധം തീവ്രമായ ഘട്ടമാണ്.  ഇംഗ്ലീഷ് ഭാഷയുമായുള്ള സമ്പര്‍ക്കവും അധ്യാപനമെന്ന തന്റെ തൊഴിലും പരമ്പരാഗത സവര്‍ണവരേണ്യബോധങ്ങളെ ശിഥിലമാക്കുകയും പുരോഗമനപരമാവുകയും ചെയ്യുന്ന ഘട്ടമാണിത്. സംസ്‌കൃത അധ്യാപകന്‍ എന്ന നിലയില്‍ തന്റെ തൊഴിലിന്റെ പൂര്‍ണതയ്ക്കുവേണ്ടണ്‍ി പാഠപുസ്തക നിര്‍മ്മിതിയിലേക്കും മറ്റു പൂരക പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെടുന്ന സമയമാണിത്. ഇംഗ്ലീഷ് ഭാഷയോട് പുറംതിരിഞ്ഞു നിന്നിരുന്ന സഹപ്രവര്‍ത്തകരായ സംസ്‌കൃതപണ്ഡിത•ാരുടെ സങ്കുചിതഭാഷാമനോഭാവത്തെ മാറ്റിയെടുക്കാന്‍ ഏ. ആറിലെ സര്‍ഗധനനായ അധ്യാപകന്‍ കണ്ടെണ്‍ത്തിയ മാര്‍ഗമാണ് 'ഗൈര്‍വാണീവിജയം' ഏകാങ്കനാടകം. 'സംസ്‌കാരം വര്‍ധിപ്പിക്കുന്നതിന് ഉതകുന്ന ഭാഷ സംസ്‌കൃതം ഒന്നുമാത്രമല്ലെന്നുള്ള വസ്തുത പാഠശാലയിലെ സംസ്‌കൃതപണ്ഡിത•ാര്‍ക്കും അനുഭവപ്പെടുത്തിക്കൊടുക്കണമെന്ന് രാജരാജവര്‍മ്മയ്ക്ക് ആഗ്രഹം ഉണ്‍ണ്ടായിരുന്നുവെന്ന്്' ഭാഗീരഥിഅമ്മ ജീവചരിത്രത്തില്‍ എഴുതുന്നു. നാടകത്തിന്റെ ബോധനപരമായ ശേഷിയും മൂല്യവും തിരിച്ചറിഞ്ഞ ക്രാന്തദര്‍ശിയായ അധ്യാപകന്‍ എന്ന നിലയിലും സഹപ്രവര്‍ത്തകരുടെ കുറവുകള്‍ക്ക് സര്‍ഗാത്മകമായി പരിഹാരം കാണുന്ന സ്ഥാപനമേധാവി എന്ന നിലയിലും എ. ആറിനെ തിരിച്ചറിയാനുതകുന്നതാണ് ഈ സംഭവം.

             സംസ്‌കൃതപാഠശാലയില്‍ അവതരിപ്പിച്ച ഈ നാടകം ഇംഗ്ലീഷ്, സംസ്‌കൃത ഭാഷകളുടെ ശക്തിദൗര്‍ബല്യങ്ങള്‍ നിരൂപണം ചെയ്യുന്നതോടൊപ്പം രണ്‍ണ്ടിലുമുള്ള ന•-യെ സ്വീകരിക്കണമെന്ന സന്ദേശത്തെ വിനിമയവും ചെയ്യുന്നു. പരമ്പരാഗത വരേണ്യബോധങ്ങളില്‍ നിന്ന് മഹത്തായ അധ്യാപനവൃത്തിയിലൂടെ അഭിലഷണീയമായ പുതിയ അവബോധങ്ങളിലേക്ക് എ. ആര്‍ പരിണമിക്കുന്നതിന്റെ ദൃഷ്ടാന്തം കൂടിയാണിത്. സംസ്‌കൃതപാഠശാലയുടെ വാതിലുകള്‍ അബ്രാഹ്മണര്‍ക്കുകൂടി തുറന്നു കൊടുക്കാന്‍ അദ്ദേഹത്തിനു സാധിച്ചതും അതുകൊണ്‍ണ്ടാവണം.  
 
    സംസ്‌കൃതകോളേജിന്റെ പ്രിന്‍സിപ്പാള്‍ ജോലികിട്ടിയപ്പോള്‍ സമയനിര്‍ണയപ്പട്ടികയുണ്ടണ്‍ാക്കി ത്രൈമാസികപരീക്ഷയും വാര്‍ഷികപരീക്ഷയും ഏര്‍പ്പെടുത്തി. സിലബസ് സൂക്ഷ്മമായി വിലയിരുത്തി ഹൈസ്‌കൂളില്‍ ഭൂമിശാസ്ത്രവും ചരിത്രവും നിര്‍ബന്ധിതവിഷയമാക്കുന്നതിനും അദ്ദേഹം മുന്‍കൈയെടുത്തു. ഭൂമിശാസ്ത്രത്തിനും അങ്കഗണിതത്തിനും പാഠപുസ്തകങ്ങള്‍ ഇല്ലാതിരുന്നതിനാല്‍ ആ ചുമതല കൂടി എ. ആര്‍. ഏറ്റെടുത്തു. ഹൈസ്‌കുളില്‍ പഠിക്കുമ്പോള്‍ ഗണിതത്തില്‍ 'സംപൂജ്യ''-മായി തോറ്റ എ.ആറാണ് അധ്യാപകനായപ്പോള്‍ ഗണിതത്തിന് പാഠപുസ്തകമുണ്‍ണ്ടാക്കിയതെങ്കില്‍ ക്ലാസ്മുറിയുടെ ആവശ്യത്തെ, വിദ്യാര്‍ത്ഥികളുടെ ഭാവിയെ മറ്റെന്തിലുമുപരിയായി അറിവിന്റെ ചിട്ടയെയും ക്രമീകരണത്തെയും ആധികാരികതയെയും തിരിച്ചറിയുന്ന അദ്ദേഹത്തിലെ അധ്യാപകനെയാണ് നാം കാണേണ്ടത്. 

      ബീജഗണിതവും ത്രികോണമിതിയും സംസ്‌കൃതത്തിലേക്ക് തര്‍ജ്ജമ ചെയ്തു. ജ്യോതിഷപഠനത്തിന് 'ജ്യോതിപ്രകാശകം' എന്ന പാഠപുസ്തകം രചിച്ചു. 'ലഘുപാണിനീയ'മെന്ന സംസ്‌കൃതവ്യാകരണഗ്രന്ഥം വിദ്യാര്‍ത്ഥികള്‍ക്കായി രചിച്ചു. സാഹിത്യം, നീതിശാസ്ത്രം, തത്ത്വജ്ഞാനം തുടങ്ങിയ അക്കാദമികവിഷയങ്ങളിലെ പ്രബന്ധാവതരണത്തിനും സംവാദത്തിനുമായി 'ഭാരതീസമാജം' എന്ന സാഹിത്യവേദി രൂപീകരിച്ചു. കേരളവര്‍മ്മയെപ്പോലുള്ള പ്രഗല്‍ഭരുടെ ക്ലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ലഭ്യമാക്കി. ക്ലാസ്മുറിയില്‍ തനിക്കനുഭവപ്പെട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കാനും വിദ്യാര്‍ത്ഥികളുടെ പഠനനിലവാരം ഉയര്‍ത്താനും വിദ്യാഭ്യാസവിദഗ്ദ്ധനായ ഒരധ്യാപകന്‍ നടത്തിയ അക്കാദമിക പ്രവര്‍ത്തനങ്ങളായിരുന്നു ഇവയെല്ലാം എന്നു കാണാവുന്നതാണ്.

3. മാതൃഭാഷാവബോധഘട്ടം
           സംസ്‌കൃതപാഠശാലയുടെ പരിശോധകനും സംസ്‌കൃതകോളേജ് പ്രിന്‍സിപ്പാളുമായിരുന്ന എ. ആര്‍. രാജരാജവര്‍മ്മ പ്രിന്‍സിപ്പാള്‍ ജോലി രാജിവെച്ച് മാസം 150 രൂപ ശമ്പളത്തില്‍ ഇംഗ്ലീഷ്‌കോളേജില്‍ നാട്ടുഭാഷാപര്യവേഷകന്‍ (സുപ്രണ്‍ണ്ടന്റ് ഓഫ് വെര്‍ണാക്കുലര്‍ സ്റ്റഡീസ്) ആയി നിയമിതനാവുന്ന 1896 മുതല്‍  അന്തരിക്കുന്ന 1918വരെയുള്ള ഇരുപത്തിരണ്ടണ്‍ുവര്‍ഷമാണ് മാതൃഭാഷാവബോധഘട്ടം. ചരിത്രനായകന്റെ നാനാമുഖങ്ങളായ പ്രവര്‍ത്തനങ്ങള്‍ ഈ ചുരുങ്ങിയ കാലഘട്ടത്തിനിടയിലാണ് തെളിഞ്ഞു കാണപ്പെടുന്നതെന്ന് ഭാഗീരഥിയമ്മ സാക്ഷ്യംവഹിക്കുന്നു. ഈ കാലയളവില്‍ എ. ആര്‍. നടത്തിയ ബഹുമുഖമായ പ്രവൃത്തികള്‍ക്കും വ്യത്യസ്തങ്ങളായ ഗ്രന്ഥരചനകള്‍ക്കും കലാലയത്തിനകത്തും പുറത്തുമായി നടത്തിയ ഇടപെടലുകള്‍ക്കും സവിശേഷമായ പ്രത്യേകതകളുണ്ട്. കാരണം അവയ്‌ക്കെല്ലാം പ്രത്യക്ഷമായും പരോക്ഷമായും അടിസ്ഥാനമായി വര്‍ത്തിച്ചത് മലയാളം ഒരു വിഷയമായി പഠിപ്പിക്കുന്ന അധ്യാപകന്‍ എന്ന തന്റെ തൊഴിലും അതോടൊപ്പം മാതൃഭാഷാപഠനം എന്ന തന്റെ ജ്ഞാനമേഖലയുമായിരുന്നു. അത്രതന്നെ പ്രാധാന്യത്തോടെ അദ്ദേഹം അതുപഠിക്കുന്ന വിദ്യാര്‍ത്ഥികളുടെ പ്രശ്‌നങ്ങളെയും പ്രതിസന്ധികളെയും നോക്കിക്കാണാനും ശ്രമിച്ചു. വിദ്യാര്‍ത്ഥിസമൂഹത്തിന്റെ ഉന്നമനത്തിനുവേണ്ടണ്‍ി നടത്തിയ പരിശ്രമങ്ങളുടെ ഫലങ്ങള്‍ പൊതുസമൂഹത്തിനുകൂടി പ്രയോജനപ്പെട്ടു. എന്നാല്‍  ചരിത്രകാര•ാരും ജീവചരിത്രരചയിതാക്കളും അതിന്റെ പേരില്‍ ഏ. ആറിനെ സ്മരിക്കുകയും അടയാളപ്പെടുത്തുകയും ചെയ്‌തെങ്കിലും  അദ്ദേഹത്തിന്റെ ലക്ഷ്യത്തെ, കര്‍മ്മമണ്ഡലത്തെ പ്രചോദനകേന്ദ്രത്തെ അപ്രധാനമായിക്കണ്ടണ്‍് അവഗണിക്കുകയുമാണ് ചെയ്തത്. ഉറവിടത്തെ ഉപേക്ഷിച്ച് പ്രതിധ്വനികളെ നെഞ്ചേറ്റിയതിന്റെ ഫലമായി സംഭവിച്ചതാണ് ചരിത്രത്തിലെ ഈ തല കീഴായ്മ!

                  സംസ്‌കൃതത്തിനും ഇംഗ്ലീഷിനും ഉപരിയായി പ്രതിഷ്ഠിക്കപ്പെടേണ്‍ണ്ടതാണ് മാതൃഭാഷയായ മലയാളമെന്ന ബോധത്തിലേക്ക് എ. ആറിനെ രൂപാന്തരപ്പെടുത്തുന്നത് മലയാളം അധ്യാപകന്‍ എന്ന തൊഴിലാണ്. മലയാളത്തിന് അനുകരിക്കാന്‍ തക്ക ഗദ്യശൈലി സംസ്‌കൃതത്തിനില്ലാത്തതിനാല്‍ സംസ്‌കൃതത്തെ ആശ്രയിക്കരുതെന്ന് പറയുക മാത്രമല്ല 'താനുണ്ണാത്തേവരോ വരം കൊടുക്കുന്നത്' എന്ന് എ. ആര്‍ സംസ്‌കൃതെത്ത പരിഹസിക്കുകയും ചെയ്യുന്നു. മാതൃഭാഷാധ്യാപകന്‍ എന്ന തൊഴിലിന്റെ പൂര്‍ണ്ണതയ്ക്കുവേണ്ടി നടത്തിയ ഇടപെടലുകളും സാഹിത്യസാഹ്യം പോലുളള ഗദ്യരചനയ്ക്ക് വഴികാട്ടുന്ന കൃതികളുമാണ് സംസ്‌കൃതത്തിന്റെ ആധിപത്യത്തില്‍നിന്ന് കേരളഭാഷയെ രക്ഷിച്ചത്. രാജരാജന്റെ മാറ്റൊലിയില്‍ ജോസഫ് മുണ്‍ണ്ടശ്ശേരി പറയുന്നു: ''1108ല്‍ തൃശ്ശിവപേരൂര്‍ വെച്ചുനടന്ന സാഹിത്യപരിഷത്തിന്റെ രണ്ടാം സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച ശ്രീ. മൂര്‍ക്കോത്ത് കുമാരന്‍ കേരളവര്‍മ്മപാരമ്പര്യത്തിന്റെ ആപല്‍ക്കരമായ സ്വാധീനശക്തിയെക്കുറിച്ചു പറഞ്ഞതു ഞാനിന്നുമോര്‍ക്കുന്നു. 'പദ്യകാവ്യം മാത്രമല്ല ഗദ്യകാവ്യവും സംസ്‌കൃതമയമാകുവാന്‍ 'അക്ബര്‍' എന്ന ആഖ്യായിക ഗതാനുഗതിക•ാരെ പ്രേരിപ്പിച്ചു. സാഹിത്യസാമ്രാജ്യത്തിലെ ചക്രവര്‍ത്തിയായി പ്രശോഭിച്ച കേരളവര്‍മ്മ വലിയകോയിത്തമ്പുരാനെ മറ്റുള്ളവര്‍ അനുകരിപ്പാന്‍ ശ്രമിക്കുന്നതില്‍ എന്താണത്ഭുതം? എന്നുമാത്രമല്ല, ലളിതഭാഷയില്‍ അര്‍ത്ഥപുഷ്ടിയോടുകൂടി എഴുതി ഫലിപ്പിക്കുന്നതിനേക്കാള്‍ പ്രയാസം കുറഞ്ഞതു ഘടഘടായമാനമായ സംസ്‌കൃതപ്രയോഗം കൊണ്ടു വായനക്കാരെ ഭേദിക്കുന്ന വിദ്യയായിരുന്നതിനാല്‍ പണ്ഡിത•ാര്‍ ഗദ്യപ്രബന്ധത്തിലും സംസ്‌കൃതം വളരെ കുത്തിച്ചെലുത്തിത്തുടങ്ങി''.

             ഗതാനുഗതികത്വത്തിന്റെ കടിഞ്ഞാണ്‍ പൊട്ടിച്ചുള്ള ഈ പോക്കിനെ നിറഞ്ഞ ചങ്കൂറ്റത്തോടെ പിടിച്ചു നിറുത്തിയതാരെണന്നും ശ്രീ. മൂര്‍ക്കോത്ത് വെട്ടിത്തുറന്നു പറയുകയുണ്ടായി. അത് ഇപ്രകാരമാണ് 'കേരളഭാഷയെ സംസ്‌കൃതത്തിന്റെ അടിമയാക്കുവാന്‍, അറിഞ്ഞോ അറിയാതെയോ, ചെയ്ത പരിശ്രമത്തില്‍ നിന്നു കേരളകാളിദാസനെ കേരളപാണിനി പിടിച്ചുനിറുത്തിയിരുന്നില്ലെങ്കില്‍ ഭാഷയ്ക്ക് ഇന്നുണ്ടായിരുന്ന ഗതി എന്താകുമെന്ന് ഏകദേശം ഊഹിക്കാം'.

            സംസ്‌കൃതത്തിനും നാട്ടുഭാഷയ്ക്കും തുല്യപ്രാധാന്യം എന്നതിനെമാറ്റി നാട്ടുഭാഷ എടുക്കുന്നവര്‍ക്ക് ദ്വിതീയഭാഷയായി സംസ്‌കൃതം പഠിച്ചാല്‍ മതി എന്ന നിലയിലേക്ക് ബി.എ. മലയാളപഠനം പരിഷ്‌കരിക്കപ്പെട്ടതും എ. ആറിലൂടെയാണ്.

                  പ്രതിസന്ധികളെയും സംഘര്‍ഷങ്ങളെയും അനുഭവിച്ചും നേരിട്ടും ഊണും ഉറക്കവും ഉപേക്ഷിച്ചും ഇരുപത്തിരണ്ടണ്‍ു വര്‍ഷക്കാലം അദ്ദേഹം തന്റെ തൊഴിലിന്റെ പൂര്‍ണതയ്ക്കും വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനുമായി നടത്തിയ പ്രയത്‌നങ്ങളില്‍ മൂന്നു സമാന്തരധാരകള്‍ ദര്‍ശിക്കാവുന്നതാണ്. ഇംഗ്ലീഷുകാരുടെ വിവേചനത്തിനും അവഗണനയ്ക്കും എതിരെ ഭാഷാധ്യാപകന്റെ പദവിയും അന്തസ്സും ഉയര്‍ത്താനുള്ള പരിശ്രമങ്ങള്‍, ഉന്നതവിദ്യാഭ്യാസമേഖലയിലെ അന്തസ്സുള്ള അക്കാദമികവിഷയം എന്ന നിലയില്‍ മാതൃഭാഷാപഠനത്തെ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍, ഭാഷാസാഹിത്യത്തില്‍ പാണ്ഡിത്യമുള്ള പ്രഗല്‍ഭരായ വിദ്യാര്‍ത്ഥി സമൂഹത്തെ വാര്‍ത്തെടുക്കുന്നതിനും അവരുടെ ഉന്നമനത്തിനുമായുള്ള അക്കാദമികപ്രവര്‍ത്തനങ്ങള്‍ എന്നിവയാണവ. ഈ അടരുകളോരോന്നും കൃത്യമായി വിശകലനം ചെയ്യുമ്പോഴാണ് മലയാളം കണ്ടണ്‍ ഏറ്റവും മികച്ച പ്രതിഭാധനനായ കലാലയ അധ്യാപനത്തിന്റെയും വിദ്യാഭ്യാസവൈദഗ്ദ്ധ്യത്തിന്റെയും മികച്ച മാതൃകയായ എ. ആറിനെ വീണ്ണ്ടുക്കാനാവുക.

1. ഇംഗ്ലീഷുകാരുടെ വിവേചനത്തിനെതിരെ 
'നാട്ടുഭാഷകളുടെ പരമശത്രു' എന്ന് രാജാരവിവര്‍മ്മ വിശേഷിപ്പിച്ച ഡോ.മിച്ചല്‍ സായിപ്പ് പ്രിന്‍സിപ്പാളായിരിക്കെയാണ് 1890-ല്‍ എ.ആര്‍, ഇംഗ്ലീഷ്‌കോളേജില്‍ അധ്യാപകനായി നിയമിതനാവുന്നത്. എ. ആറിനെ ഹൈസ്‌കൂള്‍ മലയാളംമുന്‍ഷിയെപ്പോലെ പദവി കുറച്ചുകണ്ടണ്‍് ഹൈസ്‌കൂള്‍ ക്ലാസിന്റേതടക്കമുള്ള 19.5 മണിക്കൂര്‍ ജോലിഭാരമുള്ള ടൈംടേബിള്‍ കൊടുത്തുകൊണ്ടാണ് മിച്ചല്‍ സ്വീകരിച്ചത്. കുട്ടികള്‍ കയറിയിറങ്ങാറുള്ള ലൈബ്രറിയുടെ കോണിലാണ് തമ്പുരാന് ഇരിക്കാന്‍ സ്ഥലമനുവദിച്ചത്. സ്വന്തമായി വിശ്രമമുറി ഇല്ലാതിരുന്നതിനാല്‍ ഹൈസ്‌കൂള്‍ അധ്യാപകരുടെ വിശ്രമമുറിയാണ് അദ്ദേഹമുപയോഗിച്ചത്. ടൈംടേബിള്‍ പരിഷ്‌കരിക്കുമ്പോള്‍ ജോലിഭാരം കുറക്കണമെന്ന എ.ആറിന്റെ ആവശ്യത്തോട് ടൈംടേബിള്‍ ക്രമീകരിച്ചപ്പോള്‍ 21.5 മണിക്കൂറായി ഉയര്‍ത്തിക്കൊണ്ടാണ് മിച്ചല്‍ പ്രതികരിച്ചത്. തുടര്‍ച്ചയായി ആറു മണിക്കൂര്‍വരെ അദ്ദേഹത്തിന്  ക്ലാസെടുക്കേണ്ടിവന്നു. മിച്ചല്‍ അവധിയിലാവുകയും മിസ്റ്റര്‍ ബോയിലും ഡോ.ബിഷപ്പും ആക്ടിംഗ് പ്രിന്‍സിപ്പാള്‍ ആവുകയും ചെയ്ത അവസരത്തിലാണ് എ.ആറിന് ജോലിഭാരം കുറയ്ക്കാനും മലയാളത്തില്‍ പുതിയ നിയമനം നടത്താനും സാധിച്ചത്. അന്ന് ഇംഗ്ലീഷുകാരായ അധ്യാപകരില്‍ നിന്ന് ഭാരതീയരായ അധ്യാപകര്‍ പൊതുവേയും ഭാഷാധ്യാപകര്‍ പ്രത്യേകിച്ചും വിവിധ തരത്തിലുള്ള വിവേചനങ്ങള്‍ക്കും അവഗണനകള്‍ക്കും ഇരയായിരുന്നു. ആവശ്യത്തിന് അധ്യാപകരെ നിയമിക്കാതിരിക്കല്‍, നിയമിക്കുന്നവര്‍ക്കാകട്ടെ കുറഞ്ഞ വേതനം മാത്രം നല്‍കല്‍, നല്ല ക്ലാസ്മുറിയോ മറ്റു ഭൗതികസാഹചര്യങ്ങളോ നല്‍കാതിരിക്കല്‍, കോളേജിന്റെ ഭരണസമിതികളിലോ ആലോചനായോഗങ്ങളിലോ പങ്കെടുപ്പിക്കാതിരിക്കല്‍, പ്രവര്‍ത്തനസ്വാതന്ത്ര്യം നിഷേധിക്കല്‍, അറിയിപ്പുകളില്‍ ഒപ്പിടാതിരിക്കല്‍, നാട്ടുഭാഷകളേയും വിജ്ഞാന ശാഖകളേയും തരംതാഴ്ത്തല്‍ തുടങ്ങിയവ ഏതാനും ഉദാഹരണങ്ങള്‍ മാത്രം. മലയാളസമാജം പോലുള്ള സംവാദ കൂട്ടായ്മകളില്‍ ഭാഷാവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനെപോലും മിച്ചല്‍ സായിപ്പ് ഉത്തരവിലൂടെ നിയന്ത്രിക്കാന്‍ ശ്രമിച്ചിരുന്നു. ശ്രീമൂലം തിരുനാള്‍ മഹാരാജാവിനേയും ദിവാന്‍ സി.രാജഗോപാലാചാരിയെയും നിരന്തരം കണ്ട് കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്തിക്കൊണ്ടാണ് എ.ആറിന് പ്രൊഫസര്‍ പദവിയിലേക്കും വേതനതുല്യതയിലേക്കും ഭാഷാധ്യാപകനെയും ഭാരതീയരായ മറ്റധ്യാപകരെയും ഉയര്‍ത്താന്‍ സാധിച്ചത്. ഇംഗ്ലീഷുകാരനായ പ്രൊഫസര്‍ക്ക് 700രൂപ കിട്ടുമ്പോള്‍ ഭാരതീയനായ പ്രൊഫസര്‍ക്ക് 350 രൂപയാണ് അതുവരെ കിട്ടിയിരുന്നത്. പ്രൊഫസര്‍പദവിയിലൂടെ കോളേജ് കൗണ്‍സില്‍ മീറ്റിംഗിലേക്കും ഭരണപരമായ കാര്യങ്ങളിലേക്കും എ.ആറിന് കടന്നുചെല്ലാനും അതുവഴി നാട്ടുഭാഷകള്‍ക്ക് ട്യൂട്ടര്‍, പണ്ഡിറ്റ് എന്നിങ്ങനെ പുതിയ തസ്തികകള്‍ സൃഷ്ടിച്ച് നിയമനം നടത്താനും സാധിച്ചു. ഇംഗ്ലീഷ്‌കോളേജിലെ ആദ്യത്തെ ഭാരതീയനായ പ്രൊഫസറും  ആക്ടിംഗ് പ്രിന്‍സിപ്പാളും എ.ആറാണ്. ഇംഗ്ലീഷുകാരനായ പ്രിന്‍സിപ്പാള്‍ മിച്ചല്‍ അവധിയിലിരിക്കുമ്പോള്‍ എ.ആര്‍. ആക്ടിംഗ് പ്രിന്‍സിപ്പാള്‍ ആവുന്നത് തടയാന്‍ മിസ്റ്റര്‍ ഹാഡ്‌സന്‍ സായിപ്പിന് പ്രിന്‍സിപ്പാളിന്റെയും വിദ്യാഭ്യാസ മേലധികാരിയുടെയും ഇരട്ടച്ചുമതലകള്‍വരെ നല്‍കുന്ന വിചിത്രമായ ഏര്‍പ്പാടും ചെയ്തുനോക്കിയിരുന്നുവെങ്കിലും എ.ആറിന്റെ പ്രതിരോധങ്ങള്‍ക്കുമുമ്പില്‍ ഇത്തരം വിവേചനങ്ങള്‍ അധികകാലം  തുടരാനായില്ല. എ.ആറിന്റെ ശിഷ്യനും ജീവചരിത്രകാരനുമായ അനന്തന്‍പിള്ള പറയുന്നു. ''ഹൂണിയോടൊപ്പം ഗൈര്‍വാണിയും ദ്രാവിഡിയും ഒരുമിച്ചു വസിക്കുന്നതു കാണുവാനുള്ള അസഹിഷ്ണുതയാല്‍ ചിലസായ്പ്പ•ാര്‍ സ്ഥലം മാറേണ്ടതായി വന്നു. കോളേജിന്റെ തെക്കുഭാഗത്തായി കമനീയമായ വിശ്രമഗൃഹം ഒന്ന് ഉടനടി വിശ്വകര്‍മ്മാവിന്റെ വൈഭവത്തലെന്നപോലെ ഉദ്ധ്യതമായി'' (കേരളപാണിനി, പുറം112). പൗരസ്ത്യഭാഷാവിഭാഗത്തിന് എ.ആറിന്റെ നേതൃത്വത്തിന്‍ കീഴില്‍ കൈവന്ന മാറ്റങ്ങളെക്കുറിച്ച് അനന്തന്‍പിള്ള തുടരുന്നു. ''പത്തുകൊല്ലം കൊണ്ട് പൗരസ്ത്യഭാഷകള്‍ക്ക് നമ്മുടെ കാളേജില്‍ സിദ്ധിച്ച പ്രാധാന്യം ഞാന്‍ കണ്ട് അദ്ഭുതപരതന്ത്രനായി. ഇംഗ്ലീഷ്, ചരിത്രം മുതലായ വിഷയങ്ങളിലുള്ള ഗ്രന്ഥങ്ങള്‍ വച്ചുകഴിഞ്ഞിട്ട് ബാക്കിവന്ന അലമാരിത്തട്ടുകളിലായിരുന്നു പണ്ട് ഏതാനും സംസ്‌കൃത ഗ്രന്ഥങ്ങളും തമിഴ്, മലയാളം പുസ്തകങ്ങളും നിക്ഷേപിച്ചിരുന്നത്. ഇപ്പോള്‍  ആകട്ടെ ഈ ഭാഷകള്‍ക്കെല്ലാം പ്രത്യേകം അലമാരികളും മുറികളും ഉണ്ടായിരുന്നു.''
2. ഉന്നതവിദ്യഭ്യാസമേഖലയിലെ അക്കാദമികവിഷയം എന്ന നിലയില്‍ മാതൃഭാഷാപഠനത്തെ ഉയര്‍ത്താനുള്ള ശ്രമങ്ങള്‍. 
       1890-ല്‍ ഇംഗ്ലീഷ്‌കോളേജില്‍ അധ്യാപകനായി ഏ.ആര്‍.നിയമിതനാവുമ്പോള്‍. മെട്രിക്കുലേഷന്‍ അഥവാ പത്താംക്ലാസ് പരീക്ഷയ്ക്കു ശേഷമുള്ള എഫ്.എ. (എശൃേെ ഋഃമാശിമശേീി ശി അൃെേ) കോഴ്‌സിലേക്കും ബി.എ.യിലേക്കും ഉപഭാഷ എന്ന നിലയിയിലായിരുന്നു മലയാളമടക്കമുള്ള നാട്ടുഭാഷകളുടെ പ്രാതിനിധ്യം. 1904ല്‍ കഴ്‌സന്‍പ്രഭുവിന്റെ സര്‍വകലാശാലാ പരിഷ്‌കരണ നിര്‍ദ്ദേശങ്ങളെത്തുടര്‍ന്ന് ബിരുദതലത്തിലെ ഉപഭാഷാപഠനം അവസാനിപ്പിക്കുകയും എഫ്.എ.കോഴ്‌സ് ഇന്റര്‍മീഡിയറ്റാക്കി ഭാഷാപഠനം നാമമാത്രമാക്കുകയും ചെയ്തത് എ.ആറിനെ വളരെ ദുഃഖിപ്പിച്ചു. ഇതിനെതിരെ എഴുതിയും പ്രസംഗിച്ചും പ്രമേയങ്ങള്‍ പാസാക്കിയും പ്രതിഷേധയോഗങ്ങള്‍ സംഘടിപ്പിച്ചും ലഘുലേഖകള്‍ അച്ചടിച്ച് വെള്ളക്കാരായ സെനറ്റ്, സിണ്ടിക്കേറ്റ് അംഗങ്ങള്‍ക്ക് വിതരണം ചെയ്തും എ.ആര്‍. ഒറ്റയ്ക്കും ഭാഷാസ്‌നേഹികളെ കൂട്ടുപിടിച്ചും ധാരാളം സമരങ്ങള്‍ നടത്തി. അക്കാലത്ത് സ്ഥലത്തെ പ്രമാണിമാരുടെ നേതൃത്വത്തില്‍ മദ്രാസിലും കേരളവര്‍മ്മയുടെ അധ്യക്ഷതയില്‍ തിരുവനന്തപുരത്തും പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിച്ചു. എന്നിട്ടും സര്‍വ്വകലാശാല വഴങ്ങാതിരുന്നപ്പോള്‍ ഒടുവില്‍ ഗവണ്‍മെന്റിനെ ശരണം പ്രാപിച്ചു. ഗവണ്‍മെന്റ് ശാസിച്ചപ്പോള്‍ സെനറ്റ് വഴങ്ങി. ഇന്റര്‍മീഡിയറ്റ് ക്ലാസില്‍ നാട്ടുഭാഷാഗദ്യരചന ഒരു നിര്‍ബന്ധവിഷയമായി സ്വീകരിച്ചു. തുടര്‍ന്ന് ബി.എയ്ക്ക് ഉപഭാഷ വേണമെന്ന ആവശ്യമുയര്‍ത്തി പ്രക്ഷോഭങ്ങള്‍ നടത്തി
നിരന്തരമായിനടത്തിയ പരിശ്രമങ്ങളുടെ ഫലമായാണ് 1909ല്‍ ഇന്റര്‍മീഡിയറ്റിന് നാട്ടുഭാഷകള്‍ക്കുപ്രാധാന്യമുള്ള നാലാം ശാഖ ഉണ്ടാവുന്നത്. ഭാഷാഗ്രൂപ്പില്‍ ഉപരിപഠനം നടത്തിയാല്‍ മലയാളം മുന്‍ഷിയിലുപരി ഒരു തൊഴിലും കിട്ടില്ലെന്ന അബദ്ധ ധാരണ അന്നും നിലവിലുണ്ടായിരുന്നതിനാല്‍ നാലാം ശാഖയോട് കുട്ടികള്‍ താല്പര്യം കാണിച്ചിരുന്നില്ല. 1910-ല്‍ ചരിത്രത്തിന് പ്രാധാന്യമുണ്ടായിരുന്ന മൂന്നാം ശാഖയും നാലാംശാഖയും ഒന്നാക്കിയപ്പോള്‍ ധാരാളം വിദ്യാര്‍ത്ഥികള്‍ ആ ശാഖയോട് താല്പര്യം കാണിക്കാന്‍ തുടങ്ങി. നിഘണ്ടുവും പാഠപുസ്തകങ്ങളും നിര്‍മ്മിക്കാമെന്നും കേരളപാണിനീയം ഒന്നാം പതിപ്പ് ആഗമികരീതിയില്‍ പരിഷ്‌കരിച്ചിറക്കാമെന്നും എ.ആര്‍. സെനറ്റിനും സിണ്ടിക്കേറ്റിനും കൊടുത്ത ഉറപ്പിന്റെ ഫലമായാണ് ബി.എ. മലയാളം ഐച്ഛികമായി 1914-ല്‍ പാസ് കോഴ്‌സ് വരുന്നത്. തുടര്‍ന്ന് എ.ആറിന്റെ പരിശ്രമങ്ങള്‍ എം.എ.യ്ക്കു തുല്യമായ സംസ്‌കൃതം, മലയാളം ബി.എ.ഓണേഴ്‌സ് കോഴ്‌സുകള്‍ക്കുവേണ്ടിയായിരുന്നു. വെള്ളക്കാരുടെ ആധിപത്യം നിലനില്‍ക്കുന്ന മദ്രാസ് സര്‍വ്വകലാശാലയില്‍ നിന്ന് മോചനം നേടിയാല്‍ മാത്രമേ മലയാളമടക്കമുള്ള ദ്രാവിഡ ഭാഷകള്‍ക്ക് പുരോഗതിയുണ്ടാവൂ എന്ന് തിരിച്ചറിഞ്ഞ അദ്ദേഹം തിരുവിതാംകൂറിന് സ്വന്തമായി ഒരു സര്‍വ്വകലാശാലയെന്ന ആശയം 1910 ലും മറ്റും നടന്ന കോളേജ് വാര്‍ഷികത്തില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്നു. 1918-ല്‍ ശ്രീമൂലം തിരുനാള്‍ മഹാരാജാവിന്റെ ഷഷ്ടിപൂര്‍ത്തിയാഘോഷിക്കുന്ന വര്‍ഷം സര്‍വകലാശാല തുടങ്ങാനുള്ള ഉചിതസമയമായി കണക്കുകൂട്ടിക്കൊണ്ടും ഈ ആഗ്രഹം പൊതുസമൂഹവുമായി പങ്കുവെച്ചുകൊണ്ടുമാണ് എ.ആര്‍.നീങ്ങിയത്. 1918 ല്‍ ഇതിനായി യോഗം ചേര്‍ന്നെങ്കിലും അതില്‍ തീരുമാനമായില്ല. അടുത്ത യോഗത്തില്‍ തീരുമാനിക്കാനായി മാറ്റിവെച്ചപ്പോഴാണ് അവിചാരിതമായി അദ്ദേഹത്തിന്റെ മരണം ഉണ്ടാകുന്നത്. ഉടന്‍ യാഥാര്‍ത്ഥ്യമാകുമായിരുന്ന ബി.എ.മലയാളം ഓണേഴ്‌സ്‌കോഴ്‌സും തിരുവിതാംകൂര്‍ സര്‍വ്വകലാശാലയും എ.ആറിന്റെ അഭാവത്തില്‍ യാഥാര്‍ത്ഥ്യമായത് യഥാക്രമം 1935ലും 1937ലുമാണ്. നീണ്ട പതിനേഴും പത്തൊമ്പതും വര്‍ഷത്തെ കാലതാമസം!
3. ക്രാന്തദര്‍ശിയായ വിദ്യാഭ്യാസവിദഗ്ദ്ധന്റെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍
          ആധുനികമായ വിദ്യാഭ്യാസരീതി ശാസ്ത്രത്തിന്റെയും പരിശീലനത്തിന്റെയും അഭാവത്തിലും തന്റെ നൈസര്‍ഗികമായ കഴിവുകൊണ്‍ണ്ടും പാണ്ഡിത്യം കൊണ്‍ണ്ടും വിദ്യാഭ്യാസത്തിന്റെ മര്‍മ്മം ഗ്രഹിക്കാന്‍ കഴിഞ്ഞ എ. ആറിലെ പ്രതിഭാധനനായ അധ്യാപകന് വിദ്യാര്‍ത്ഥികളെ പ്രചോദിപ്പിക്കാനും ഉയര്‍ന്ന പഠനനേട്ടം ഉണ്ടണ്‍ാക്കാനും കഴിഞ്ഞതായി അവര്‍ സാക്ഷ്യപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ ക്ലാസിലിരുന്ന വിദ്യാര്‍ത്ഥികള്‍ വലിയ എഴുത്തുകാരും പത്രപ്രവര്‍ത്തകരും പ്രഗല്‍ഭരായ അധ്യാപകരും, ഉയര്‍ന്ന ഗവണ്‍മ്മെന്റെ് ഉദ്യോഗസ്ഥരും ആയിമാറിയതിന് ചരിത്രം സാക്ഷിയാണ്. സാഹിത്യപഞ്ചാനന്‍ പി. കെ. നാരായണപിള്ള, സ്വദേശാഭിമാനി കെ. രാമകൃഷ്ണപിള്ള, താടകാവധം ആട്ടക്കഥയെഴുതിയ വി. കൃഷ്ണന്‍തമ്പി, പട്ടം കൊച്ചുകൃഷ്ണപിള്ള, എച്ച്. രാമസ്വാമി അയ്യര്‍, പി. അനന്തന്‍പിള്ള, ഇ. വി. കൃഷ്ണപിള്ള, ചേലനാട്ട് അച്യുതമേനോന്‍, ചീഫ് സെക്രട്ടറിയായിരുന്ന ജി. എന്‍. തമ്പി, സി. എസ്.സുബ്രഹ്മണ്യന്‍ പോറ്റി എന്നിവര്‍ ഏതാനും ഉദാഹരണങ്ങള്‍.
                               സര്‍ഗാത്മകമായ ചോദനകളോ താല്‍പര്യങ്ങളോ അദ്ദേഹത്തിന്റെ ഗ്രന്ഥരചനയ്ക്കു പിന്നിലുള്ളതിനേക്കാള്‍  തൊഴിലും തൊഴിലിനോടുള്ള ആത്മാര്‍ത്ഥതയുമാണ് പങ്കുവഹിത്തതെന്നു കാണാം. ഏതാനും വര്‍ഷം കൊണ്ട് ഏ. ആര്‍. ഭാഷാസാഹിത്യപഠനത്തിന് ശക്തവും ശാസ്ത്രീയവുമായ അടിത്തറയിട്ടു. ഇന്നും ബിരുദബിരുദാനന്തര സാഹിത്യപഠനത്തിന്റെ ചട്ടക്കൂടും പാഠപുസ്തകവും എ. ആര്‍. നിര്‍മ്മിച്ചു നല്കിയതു തന്നെയാണ്. മഹാകവി ഉള്ളൂര്‍ പറയുന്നു. 'മറ്റുള്ളവര്‍ ഭാഷാസാഹിത്യസൗധത്തിന്റെ ഭിത്തികളില്‍ ചിത്രപ്പണികള്‍ ചെയ്തു കൊണ്ടിരുന്നപ്പോള്‍ ഈ സ്ഥാപതി മൂര്‍ധന്യന്‍ അതിന്റെ അസ്തിവാരവും ആരൂഢവും ഉറപ്പിച്ച് അതിന് ശാശ്വതപ്രതിഷ്ഠ നല്‍കി കേരളീയരെ ആകമാനം അനുഗ്രഹിച്ചു'. (കേരളസാഹിത്യചരിത്രം, വാല്യം 2).

1.പാഠപുസ്തകരചനയും ഏആറും
         അടിസ്ഥാനപാഠപുസ്തകങ്ങള്‍ നിര്‍മ്മിക്കുക, ലഭ്യമായ കൃതികളെ കുട്ടികള്‍ക്കു യോജിച്ച വിധത്തില്‍ പുനര്‍നിര്‍മ്മിക്കുക, മറ്റുള്ളവരുടേയും വിദ്യാര്‍ത്ഥികളുടേയും സഹായം സ്വീകരിച്ചു കൊണ്ടും അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ടും പുതിയ കൃതികള്‍ ലഭ്യമാക്കുക, മികച്ച പുസ്തകപ്രസാധകരെ കണ്ടെത്തി വളര്‍ത്തി പാഠപുസ്തക സംസ്‌കാരം ഉണ്ടാക്കിയെടുക്കുക എന്നിങ്ങനെ വ്യത്യസ്തവും വൈവിധ്യപൂര്‍ണ്ണവുമായിരുന്നു രാജരാജവര്‍മയുടെ പരിശ്രമങ്ങള്‍'അദ്ദേഹത്തിന്റെ വരവോടുകൂടി മാതൃഭാഷാശിക്ഷണം ഒരു ശാസ്ത്രീയ പദ്ധതിയിലേക്ക് തിരിയുകയും ചെയ്തു''. രാജരാജവര്‍മയുടെ വിദ്യാര്‍ത്ഥിയായ സാഹിത്യപഞ്ചാനന്റെ വാക്കുകള്‍ എ.ആറിലെ വിദ്യാഭ്യാസവിദഗ്ദ്ധനു നേരിട്ടു കിട്ടുന്ന അംഗീകാരമാണ്.
         സ്‌കൂള്‍, കോളേജ് ക്ലാസുകളില്‍ ഉപഭാഷയായി മലയാളം പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഉപകാരപ്പെടുന്ന രീതിയില്‍ രചിച്ച കൃതിയാണ് മറ്റൊരര്‍ത്ഥത്തില്‍ ഗൈഡാണ് ശബ്ദശോധിനി (1902). സ്വദേശാഭിമാനിയുടെ ശ്രീമൂലപാഠമഞ്ജരി എന്ന പരമ്പരയിലെ ആദ്യപുസ്തകം. പ്രൈമറിക്ലാസിലെ കുട്ടികള്‍ക്കുവേണ്‍ണ്ടി 1906 ല്‍ പ്രഥമവ്യാകരണവും, മിഡില്‍ സ്‌കൂള്‍ കുട്ടികള്‍ക്കുവേണ്ടണ്‍ി 1907 ല്‍ മധ്യമവ്യാകരണവും ഏ. ആര്‍ രചിച്ചു. വിദ്യാര്‍ത്ഥികളുടെ ഗദ്യരചനാശേഷിയെ ലക്ഷ്യമാക്കി രചിച്ച പാഠപുസ്തകമാണ് സാഹിത്യസാഹ്യം. മലയാളത്തില്‍ ഗദ്യകൃതികള്‍ വളരെ വിരളമായിരുന്ന കാലത്ത് ഇംഗ്ലീഷിന്റെ ചുവടുപിടിച്ച് നിര്‍മ്മിച്ച ഈ പുസ്തകരചന വലിയ സാഹസമായിരുന്നു. വിവിധരീതിയിലുള്ള ഗദ്യരചനയ്ക്ക് മാതൃകകള്‍ കാണിക്കാന്‍ 28 ഉദാഹരണങ്ങള്‍ വേണമായിരുന്നു. അതിനുപറ്റിയ പാഠങ്ങളോ കൃതികളോ ഇല്ലാതെ ഏ. ആര്‍. അനുഭവിച്ച കഷ്ടപ്പാടും മാനസികസംഘര്‍ഷങ്ങളും അദ്ദേഹത്തിന്റെ ഡയറികളില്‍നിന്നും ജീവചരിത്രത്തില്‍നിന്നും മനസ്സിലാക്കാം.

            സാഹിത്യസാഹ്യത്തെക്കുറിച്ച്  മുണ്ടശ്ശേരി, ''കടുക്കട്ടി സംസ്‌കൃത ശബ്ദങ്ങള്‍ ചേര്‍ത്ത് എഴുതുന്ന ഗദ്യം മാത്രം പണ്ഡിത•ാര്‍ ശ്രദ്ധിച്ചിരുന്ന കാലത്താണ് ഏ. ആര്‍. സാഹിത്യസാഹ്യമെന്ന ഗദ്യരചനയ്ക്കു മാര്‍ഗനിര്‍ദേശം നല്‍കുന്ന മലയാളത്തിലെ ആദ്യകൃതിയുമായി രംഗത്തുവന്ന് മലയാളത്തിന്റെ മാതൃകാശില്പിയാവുന്നത്. 'സംസ്‌കൃതക്കാര്‍ക്കിടയില്‍ ചാടിവീണ് ആ സംസ്‌കൃത പ്രജാപതി ഇംഗ്ലീഷിന്റെയും സംസ്‌കൃതത്തിന്റെയും ഇടയ്ക്കു നിന്നു മധ്യസ്ഥ പറഞ്ഞു മലയാളത്തിന്റേതായൊരു ഗദ്യശൈലിക്കു വരിയോല എഴുതി വച്ചപ്പോള്‍ അതായിത്തീര്‍ന്നു പിന്നീടെല്ലാവര്‍ക്കും പ്രമാണം. (രാജരാജന്റെ മാറ്റൊലി , പുറം 43).''

          കേരളവര്‍മ്മയുടെ സംസ്‌കൃതപദബഹുലമായ കേരളഭാഷാ ശാകുന്തളത്തില്‍ കേരളപാണിനീയസിദ്ധാന്തങ്ങള്‍ക്കു വിപരീതമായ പല പ്രയോഗങ്ങളും കടന്നുകൂടീട്ടുള്ളവ വിദ്യാര്‍ത്ഥികളെ വഴിപിഴപ്പിക്കുമെന്ന് തിരിച്ചറിഞ്ഞ കേരളപാണിനി കേരളവര്‍മ്മയുടെ അനുവാദത്തോടെ തന്നെ കെ. സി. കേശവപിള്ളയോടുകൂടി തിരുത്തിയാണ് പാഠപുസ്തകമാക്കിയത്. എന്നാല്‍ ഈ സംഭവം പല അനാവശ്യവിവാദങ്ങളിലേക്കും വലിച്ചിഴയ്ക്കപ്പെടുകയാണ് ഉണ്ടായത്. അവസാനം കേരളവര്‍മ്മ തന്നെ തന്റെ ശാകുന്തളത്തെ പരിഷ്‌കരിക്കുകയും രാജരാജവര്‍മ്മ പാഠപുസ്തകമാക്കാന്‍ വേണ്ടി 'മലയാളശാകുന്തളം' രചിക്കുകയും ചെയ്തു. സംസ്‌കൃത പദബാഹുല്യം മൂലമുള്ള വിഷമതകളില്ലാത്ത മലയാളനാടകം വിദ്യാര്‍ത്ഥികള്‍ക്ക് അങ്ങനെ ലഭ്യമായി. ഈ പരിഭാഷയിലെ മലയാളഗദ്യത്തിന്റെ ഭംഗിയെക്കുറിച്ച് അനന്തന്‍പിള്ള പറഞ്ഞത്, ''മലയാളത്തില്‍ വേറെ ഏതെങ്കിലും പരിഭാഷയ്ക്ക് ഗദ്യത്തിന്റെ കാര്യത്തില്‍ ഇത്ര സാധിച്ചിട്ടുണ്ടോ എന്നു സംശയമാണ്'' എന്നാണ്.
         ആശാന്റെ നളിനിക്ക് ഏ. ആര്‍ എഴുതിയ അവതാരികയാണ് മഹാകാവ്യങ്ങളുടെ അന്ത്യം കുറിച്ച് മലയാള കവിതയെ ഖണ്ഡകാവ്യങ്ങളിലേക്കും ഭാവഗീതങ്ങളിലേക്കും നയിച്ചത്. അത്തരം കൃതികള്‍ക്ക് മഹാകാവ്യങ്ങളെ അപേക്ഷിച്ച് പാഠപുസ്തകമാവാനുള്ള ഗുണം കൂടുമെന്നതുകൊണ്ടുകൂടിയാവാം ഏ. ആര്‍. ഇത്തരമൊരു നിലപാടെടുത്തത്. സംസ്‌കൃതകോളേജില്‍ ബ്രാഹ്മണേതരവിദ്യാര്‍ത്ഥികള്‍ക്ക് പ്രവേശനം കൊടുക്കാന്‍ രാജാവിനോടു ശുപാര്‍ശചെയ്തതും ജാതീയമായ ഉച്ചനീചത്വങ്ങള്‍ക്കതീതമായി നളിനിയുടെ അവതാരികയിലൂടെ സാഹിതീയമായ നിലപാടെടുക്കാനും ഏ. ആറിന് അനായാസം സാധിച്ചത് തന്റെ തൊഴിലിന്റെ മഹത്വാദര്‍ശങ്ങള്‍ കൊണ്ടുകൂടിയാണ്.

            മലയവിലാസവും പ്രസാദമാലയുമാണ് ഏ. ആറിന്റെ രണ്ട് സ്വതന്ത്രകൃതികള്‍. മലയവിലാസം കാല്പനികകവിതയും പ്രസാദമാല ശ്രീമൂലം തിരുനാളിന്റെ ഷഷ്ടിപൂര്‍ത്തിമഹോത്സവം കൊണ്ടാടിയ അവസരത്തില്‍ അദ്ദേഹത്തിനു സമര്‍പ്പിക്കാനായി 1918 ല്‍ രചിച്ച സ്‌തോത്ര കൃതിയുമാണ്. തിരുവിതാംകൂര്‍ സര്‍വ്വകലാശാലയും ബി. എ. ഓണേഴ്‌സ് സംസ്‌കൃത, മലയാളകോഴ്‌സുകളും നേടിയെടുക്കാനുള്ള പരോക്ഷശ്രമത്തിന്റെ ഭാഗമല്ലേ ഈ സ്‌തോത്രകൃതിയെന്ന് ന്യായമായും സംശയിക്കാവുന്നതാണ്. കാരണം ഷഷ്ടിപൂര്‍ത്തിക്കുമുമ്പുള്ള അവസരങ്ങളില്‍ എ. ആര്‍ തിരുവിതാംകൂര്‍ സര്‍വ്വകലാശാല തുടങ്ങാന്‍ ഏറ്റവും അനുയോജ്യമായ മുഹൂര്‍ത്തമാണ് മഹാരാജാവിന്റെ ഷഷ്ടിപൂര്‍ത്തിയെന്ന് പരസ്യമായി പ്രസംഗിച്ചിട്ടുണ്ട്. 
                         പാഠപുസ്തകങ്ങളെ സമ്പന്നമാക്കാന്‍ വേണ്ടി സംസ്‌കൃതത്തില്‍ നിന്നും മലയാളത്തിലേക്ക് അഞ്ചു നാടകങ്ങളും രണ്ടു കാവ്യങ്ങളും വിവര്‍ത്തനം ചെയ്തു.''സംസ്‌കൃതത്തില്‍ ബാല്യം മുതല്‍ തന്നെ ഓരോ അവസരങ്ങളില്‍ ഞാന്‍ സാഹിത്യം ചെയ്തിട്ടുണ്ടെങ്കിലും ഭാഷയില്‍ എനിക്ക് ഇതു പ്രഥമമായ കവിതാസംരംഭമാകുന്നു''(മേഘദൂത്, ഒന്നാം പതിപ്പിന്റെ മുഖവുര). 1895ല്‍ മേഘസന്ദേശം, മേഘദൂതം എന്നപേരിലും കുമാരസംഭവത്തിലെ 4,8 സര്‍ഗം ഒഴികെയുള്ള ഭാഗങ്ങള്‍ 1897 ല്‍ ഭാഷാകുമാരസംഭവം എന്ന പേരിലും 1912ല്‍ അഭിജ്ഞാനശാകുന്തളം മലയാളശാകുന്തളം എന്ന പേരിലും 1916ല്‍ മാളവികാഗ്നിമിത്രവും 1917ല്‍ ശുദ്രകന്റെ മൃച്ഛകടികവും 1917ല്‍ ഭാസന്റെ ചാരുദത്തവും 1918ല്‍ സ്വപ്‌നവാസവദത്തവും വിവര്‍ത്തനം ചെയ്തു. സാഹിത്യകൃതികളുടെ തിരഞ്ഞെടുപ്പില്‍ പ്രകടിപ്പിച്ച ഔചിത്യം  സംസ്‌കൃതത്തില്‍ നിന്ന് മികച്ചവ മാത്രം  കാളിദാസന്‍, ഭാസന്‍ തുടങ്ങിയവരെ സ്വീകരിച്ചതിലുള്ള നിഷ്‌കര്‍ഷയ്ക്കു പിന്നിലുള്ള യാഥാര്‍ത്ഥ്യം അവ വിദ്യാര്‍ത്ഥി സമൂഹത്തെ ലക്ഷ്യമാക്കി രചിച്ചു എന്നതുകൊണ്ടാണ്.  ചാരുദത്തന്‍ ഹൈസ്‌കൂളില്‍ ക്ലാസില്‍ പാഠപുസ്തകമായിരുന്നു. പൊതുസമൂഹത്തിനുവേണ്ടിയെന്നതിനേക്കാള്‍ അദ്ദേഹം ഗ്രന്ഥരചന നടത്തിയത് വിദ്യാര്‍ത്ഥി സമൂഹത്തിനുവേണ്ടിയായിരുന്നു. കുമാരസംഭവം വിവര്‍ത്തനത്തില്‍ നിന്ന് 4,8 അദ്ധ്യായം ഒഴിവാക്കിയത് രതിപ്രതിപാദ്യമായ  അവ ഉള്ളടങ്ങുന്നത് വിദ്യാര്‍ത്ഥികളുടെ പാഠപുസ്തകമാക്കാനുള്ള അതിന്റെ അര്‍ഹതയെ ഇല്ലാതാക്കും എന്നതുകൊണ്ടാണ്. മേഘദൂതം വിവര്‍ത്തനം ചെയ്തത് കേരളപാണിനീയം എന്ന വ്യാകരണകൃതിക്കുവേണ്ടി സംസ്‌കൃതവാക്യങ്ങളുടെ ഘടന പഠിക്കാന്‍ വേണ്ടിയാണെന്ന് ആ കൃതിയുടെ മുഖവുരയില്‍ കൃത്യമായി പറഞ്ഞിട്ടുമുണ്ട്.

         മറ്റുള്ളവരുടെ കൃതികള്‍ പാഠപുസ്തകമായി തിരഞ്ഞെടുക്കുന്നതിലും രാജരാജവര്‍മ അതീവജാഗ്രതയും ശാസ്ത്രീയതയും പുലര്‍ത്തിയിരുന്നു. കുമിഞ്ഞു കൂടിയ നൂറുകണക്കിന് പുസ്തകങ്ങള്‍ പരിശോധിച്ച് നിരാശപ്പെട്ടിരുന്ന ഏ. ആറിനെക്കുറിച്ച് ഭാഗീരഥി അമ്മ പറയുന്നുണ്ട്. ''പാഠപുസ്തക കമ്മിറ്റി മീറ്റിംഗ് അടുക്കുമ്പോഴേക്കും ഗ്രന്ഥകര്‍ത്താക്കളുടെയും പ്രകാശകരുടെയും ബഹളം തുടങ്ങുകയായി. പല വിഷയങ്ങളെക്കുറിച്ചുമുള്ള പുസ്തകങ്ങള്‍ വന്നുകുമിയുകയാണ് പിന്നെ.(ഏ. ആര്‍. രാജരാജവര്‍മ്മ, പുറം  37)''. പലവര്‍ഷങ്ങളിലേയും ഡയറിക്കുറിപ്പുകളില്‍ അദ്ദേഹം അനുഭവിച്ചിരുന്ന സംഘര്‍ഷം പ്രതിഫലിച്ചിരുന്നു.' ഓരോ തലത്തിലേയും കുട്ടികളുടെ നിലവാരത്തെ അഥവാ ശേഷിയെ പരിഗണിച്ചുകൊണ്ട് ഏ. ആര്‍ ഉള്‍പ്പെട്ട സബ്ജക്റ്റ് കമ്മിറ്റി തയ്യാറാക്കിയ പുസ്തകങ്ങളുടെ ലിസ്റ്റ് തല്പരകക്ഷിള്‍ വിദ്യാഭ്യാസമേഖലധ്യക്ഷനെ കൂട്ടുപിടിച്ച് അട്ടിമറിക്കാന്‍ ശ്രമിച്ചിരുന്നു. അട്ടിമറിക്കുന്നതിലെ അന്യായത്തെ ചൂണ്ടിക്കാണിച്ചും തര്‍ക്കിച്ചും എതിര്‍ത്തും സബ്ജക്റ്റ് കമ്മിറ്റിയുടെ കൂട്ടരാജി തീരുമാനം അറിയിച്ചുമാണ് നിലവാരമുള്ള പാഠപുസ്തകങ്ങളുടെ തിരഞ്ഞെടുപ്പിനെ നിലനിര്‍ത്താന്‍ സാധിച്ചത്.

2. ക്രിയാഗവേഷണവും (അരശേീി ഞലലെമൃരവ) ഏ. ആറും
  പാഠ്യപദ്ധതി നിര്‍ണയത്തിലോ മൂല്യനിര്‍ണയത്തിലോ അതുമായി ബന്ധപ്പെട്ട സര്‍വ്വകലാശാലാതലത്തിലെ കമ്മിറ്റികളിലോ സ്ഥാനമില്ലാതിരുന്ന ആദ്യഘട്ടത്തില്‍ വിദ്യാര്‍ത്ഥികളുടെ വിഷമങ്ങള്‍ പരിഹരിക്കാനും പഠനം സുഗമമാക്കാനും ഏ. ആര്‍ കണ്ടെത്തിയ പരിഹാരമാണ് പാഠപുസ്തകങ്ങളുടെ നിര്‍മ്മിതി. സ്വന്തം അനുഭവമണ്ഡലത്തിലെ പ്രശ്‌നങ്ങള്‍ ശാസ്ത്രീയമായി പഠിച്ച് സ്വന്തമായി പരിഹാരം കണ്ട് ഫീല്‍ഡില്‍ നടപ്പിലാക്കി മികച്ചനേട്ടങ്ങള്‍ ഉണ്ടാക്കുന്ന ഗവേഷകരായിരിക്കണം അധ്യാപകര്‍ എന്നത് ആധുനിക അധ്യാപകവിദ്യാഭ്യാസത്തിലെ (ഠലമരവലൃ ഋറൗരമശേീി) പ്രധാന പാഠമാണ്. അരശേീി ഞലമലെമൃരവ അഥവാ ക്രിയാഗവേഷണം എന്ന് ഇന്ന് വ്യവഹരിക്കുന്ന ഈ പ്രക്രിയയുടെ മികച്ച മാതൃകകളാണ് ഏ. ആര്‍. രാജരാജവര്‍മ്മ എന്ന അധ്യാപകനും അദ്ദേഹത്തിന്റെ പാഠപുസ്തകങ്ങളും. മദ്രാസ് സര്‍വ്വകലാശാല പാഠ്യപദ്ധതി പരിഷ്‌കരിച്ചപ്പോള്‍ നാട്ടുഭാഷകളുടെ പാഠ്യപദ്ധതിയില്‍ വാക്യരചനയ്ക്കു പ്രാധാന്യമുണ്ടാവുകയും എന്നാല്‍ ആ മേഖലയില്‍ പുസ്തകമില്ലാതിരിക്കുകയും ചെയ്തതാണ് ഈ ഗ്രന്ഥരചനയ്ക്കു കാരണമെന്ന് മുഖവുരയിലെ തന്നെ പ്രസ്താവനയില്‍ നിന്ന് വ്യക്തമാണ്. ''സര്‍വ്വകലാശാലക്കാര്‍ നടത്തുന്ന പരീക്ഷകളുടെ ഉപയോഗം സംബന്ധിച്ചാണ് ഈ സാഹിത്യസാഹ്യം ചമച്ചിട്ടുള്ളത്''.  'പ്രകൃതഗ്രന്ഥം ഉദ്ദിഷ്ടഫലസിദ്ധിക്ക് എത്രത്തോളം ഉതകുന്നു എന്നു കണ്ടതിനുമേല്‍ താണതരം ക്ലാസ്സുകളുടെ ഉപയോഗത്തിലേക്കും യോജിച്ച പാഠപുസ്തകങ്ങള്‍ എഴുതാമെന്നു വിചാരമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.' (സാഹിത്യസാഹ്യം മുഖവുര). അദ്ദേഹം നടത്തിയ ക്രിയാഗവേഷണങ്ങളില്‍ നിന്നാണ് പാഠപുസ്തകങ്ങള്‍ രൂപപ്പെട്ടതെന്ന നിഗമനത്തെ സാധൂകരിക്കുന്ന പ്രസ്താവനയാണിത്. പാഠ്യപദ്ധതിലക്ഷ്യങ്ങള്‍ നേടാന്‍ ഏ. ആര്‍ ക്ലാസ്മുറിയില്‍ പ്രയോഗിച്ച് ബോദ്ധ്യപ്പെട്ട പാഠങ്ങളാണ് പിന്നീട് പുസ്തകമാക്കി പ്രസിദ്ധീകരിക്കുന്നത്. ഫീല്‍ഡില്‍ അപ്ലൈ ചെയ്ത് പഠനഫലം പാഠ്യപദ്ധതി ഉദ്ദേശ്യങ്ങളെ മുന്‍നിര്‍ത്തി വിലയിരുത്തിയതിനുശേഷം പാഠപുസ്തകമാക്കി പ്രസിദ്ധീകരിക്കുന്നതിലെ ശാസ്ത്രീയത പാഠപുസ്തക നിര്‍മ്മാണപ്രക്രിയയിലെ ആധുനിക കാഴ്ചപ്പാടാണ്. ''മനോരഥത്തിലേറി സഞ്ചരിക്കുമ്പോള്‍ ചെയ്യാറുള്ള പ്രവൃത്തികളെ പ്രവൃത്തികളായി ഗണിക്കാമെങ്കില്‍ സാഹിത്യസാഹ്യം എഴുതിത്തീര്‍ത്തിട്ട് ഇപ്പോള്‍ ഒന്‍പതുകൊല്ലം കഴിഞ്ഞിരിക്കുന്നു'' (മുഖവുര, സാഹിത്യസാഹ്യം). അതായത് ഒമ്പതുവര്‍ഷം ഫീല്‍ഡില്‍ പ്രയോഗിച്ച് ബോദ്ധ്യപ്പെട്ടതിനുശേഷം മാത്രമാണ് പാഠപുസ്തകമാക്കിമാറ്റുന്നത.് ഏ. ആര്‍. സൃഷ്ടിച്ച ഈ മാതൃക സര്‍വ്വകലാശാലകളോ സ്‌കൂള്‍ തലത്തില്‍ സര്‍ക്കാരോ പിന്തുടരുന്നില്ലെന്നതാണ് പാഠപുസ്തകങ്ങളുടെ നിലവാരത്തകര്‍ച്ചക്കും മറ്റുവിവാദങ്ങള്‍ക്കും കാരണമാവുന്നത്. ആര്‍. വി. എം. ദിവാകരനെപ്പോലുള്ള അക്കാദമികനിരൂപകരും പാഠപുസ്തകനിര്‍മ്മിതിക്കു പിന്നിലെ ഗവേഷണത്തെ തിരിച്ചറിയുന്നുണ്ട്. 'സിദ്ധാന്തം, പ്രയോഗം എന്ന മട്ടില്‍ രണ്ടു ഭാഗമായിത്തിരിച്ച് അവയെ അയ്യഞ്ചധ്യായങ്ങളായി പകുത്ത് ആവശ്യത്തിന് ഉദാഹരണങ്ങള്‍ നല്‍കിയും ഒടുവില്‍ അനുബന്ധങ്ങള്‍ നല്കിയും കറയറ്റ ഗവേഷണ പ്രബന്ധമായിരിക്കുന്നു ഈ ലക്ഷണഗ്രന്ഥം തന്നെ'(ഏ. ആര്‍. വിജ്ഞാനീയം, പുറം 399).
              ഉപപാദനം എന്ന സംവാദശേഷീവികാസത്തിന് സാഹിത്യസാഹ്യത്തില്‍ നല്‍കിയിരിക്കുന്ന അഭ്യാസങ്ങള്‍ ശ്രദ്ധിച്ചാല്‍ ഭാഷാനൈപുണീ വികാസത്തോടൊപ്പം അഭിലഷണീയമായ സ്വാഭാവികവ്യതിയാനങ്ങള്‍ അഥവാ മൂല്യബോധം ഉള്‍പ്പെടുന്ന വൈകാരികമേഖല (അളളലരശേ്‌ല ഉീാമശി)യുടെ വികാസം കൂടി എ. ആര്‍ എന്ന വിദ്യാഭ്യാസവിദഗ്ദ്ധന്‍ ലക്ഷ്യം വെച്ചിരുന്നുവെന്നത് വ്യക്തമാവും. ഇന്ത്യയുടെ അധോഗതിക്കു കാരണം ജാതിവിഭാഗമാകുന്നു, ബാല്യവിവാഹം സമുദായത്തിന് ദോഷകരമാകുന്നു, നാട്ടുരാജ്യങ്ങളിലെ സര്‍ക്കാരെഴുത്തുകുത്തുകള്‍ നാട്ടുഭാഷകളില്‍ത്തന്നെ വേണമോ?, വധശിക്ഷ നിര്‍ത്തുന്നതില്‍ ദോഷമുണ്ടോ? പള്ളിക്കൂടങ്ങളില്‍ വിദ്യാര്‍ത്ഥികളെ ഉപദേശിച്ചു നന്നാക്കുന്നതോടുകൂടി അടിക്കാന്‍ പാടുണ്ടോ?, ജ•ികള്‍ക്കു കുടിയാ•ാരുടെമേല്‍ ഇപ്പോഴുള്ള അധികാരം യുക്തമാണോ?, ജനപ്രതിനിധി രാജ്യഭാരമോ രാജകീയഭരണമോ നന്ന്? എന്നിവ ഏതാനും ഉദാഹരണം മാത്രം. ആധുനിക പാഠ്യപദ്ധതിയുടെ ഒശററലി രൗൃൃശരൗഹമാ എന്ന ദര്‍ശനം 1911ലേ എ. ആര്‍ പ്രാവര്‍ത്തികമാക്കി മാതൃക സൃഷ്ടിച്ചു എന്നതിന്റെ  തെളിവുകളാണിവ. 

              ഉപഭാഷാപഠനങ്ങളുടെ മൂല്യനിര്‍ണയനത്തിലെ പ്രധാന ഇനമായിരുന്നു വിവര്‍ത്തനം. ഈ ആവശ്യത്തിലേക്ക് കുട്ടികള്‍ക്ക് സഹായം എന്ന നിലയ്ക്കാണ് 1906 ല്‍ ഇംഗ്ലീഷ് മലയാളം നിഘണ്ടു നിര്‍മ്മിക്കാന്‍ തുടങ്ങുന്നത്. 1909 ല്‍ മണിദീപികയും 1910ല്‍ ലഘുപാണിനീയവും വിദ്യാര്‍ത്ഥിള്‍ക്കുവേണ്ടി എ. ആര്‍ തയ്യാറാക്കി. ഗാത്ത്‌വെയിറ്റ് സായിപ്പിന്റെ വ്യാകരണമായിരുന്നു കേരളപാണിനീയത്തിനുമുമ്പ് എ. ആര്‍. ഉള്‍പ്പെടെ ഹൈസ്‌കൂള്‍ മുതല്‍ പഠിപ്പിച്ചിരുന്നത്. ഈ പാഠപുസ്തകവും പഠിപ്പിച്ച രീതിയും വളരെ വിരസമായിരുന്നുവെന്ന് എ. ആര്‍. ഡയറിയിലെഴുതിയിട്ടുണ്ട്. 1896 ല്‍ പ്രസിദ്ധീകരിച്ച കേരളപാണിനീയം ഒന്നാം പതിപ്പിന് പരിമിതികളുണ്ടായിരുന്നു. വിദ്യാര്‍ത്ഥി സൗഹൃദപരമായ പാഠപുസ്തകമാകാന്‍ എ. ആര്‍. സ്വീകരിച്ച തന്ത്രം ശിഷ്യനായ പി. കെ. നാരായണപിള്ളയെക്കൊണ്ട് മാറ്റിയെഴുതിക്കുക എന്നതായിരുന്നു. മാത്രമല്ല 1917ല്‍ പ്രസിദ്ധീകരിച്ച കേരളപാണിനീയം പരിഷ്‌കരിച്ച രണ്ടാം പതിപ്പിന്റെ അവതാരികയും ശിഷ്യന്റേതു തന്നെയായിരുന്നു. ഇതേക്കുറിച്ച് അനന്തന്‍പിള്ള പറയുന്നു, ''വിദ്യാര്‍ത്ഥികളെ സംബന്ധിച്ചിടത്തോളം അതു(കേരളപാണിനീയം  ഒന്നാം പതിപ്പ്) പഠിക്കയെന്നുള്ളത് തിക്തകഷായം സേവിക്കുമ്പോലെ ബുദ്ധിമുട്ടുള്ള ഒരു കാര്യമായിരുന്നു. എന്നാല്‍ പഞ്ചസാര മേപ്പൊടി ചേര്‍ക്കുക മാത്രമല്ല ഈ ശിഷ്യാഗ്രഗണ്യന്‍(സാഹിത്യപഞ്ചാനന്‍) ചെയ്തത്, മധുരസാരനിര്‍മ്മിതമായ ഗോളനളികങ്ങളിലാക്കി അദ്ധ്യേതാക്കള്‍ക്കു നല്‍കുകയാണ്'(കേരളപാണിനി)'. ഭാരതീയ, ദ്രാവിഡ, പാശ്ചാത്യപാരമ്പര്യരീതികള്‍ സമന്വയിച്ചാണ് കേരളപാണിനീയം തയ്യാറാക്കിയിരിക്കുന്നത്. മലയാളവ്യാകരണ ബോധനത്തിന് നവീനമായൊരു രീതിശാസ്ത്രം ഏ. ആര്‍ വികസിപ്പിച്ചെടുത്തു. 'ഒരിക്കല്‍പ്പറഞ്ഞ സംഗതിയെത്തന്നെ പലപ്രാവശ്യം ആവര്‍ത്തിക്കുകയും വ്യത്യസ്തകളെ വിട്ടുകളയുകയും ചെയ്തിട്ടുണ്ട്' (മധ്യമവ്യാകരണം ഒന്നാം പതിപ്പിന്റെ മുഖവുര). പാഠപുസ്തകനിര്‍മ്മിതിയില്‍ അനുവര്‍ത്തിക്കുന്ന ആധുനികസമീപനമായ ടുശൃമഹശിഴ അഥവാ ചാക്രികത ഏ. ആര്‍ അന്നേ പ്രാവര്‍ത്തികമാക്കി. 
                       ആദ്യകാലത്ത് ഏ. ആറിന് പഠിപ്പിക്കാന്‍ കൈയില്‍ കിട്ടിയത് 'ലക്ഷ്മീസ്വയംവരം' എന്നൊരാട്ടക്കഥയായിരുന്നു. പുസ്തകത്തിന്റെ പുറംചട്ട നോക്കി അദ്ദേഹം പറഞ്ഞു. പ്രസാധകന്‍ രാജവാണല്ലോയെന്ന്. ഇതേക്കുറിച്ച് അനന്തന്‍പിള്ള പറയുന്നു, '''ഈ ഗ്രന്ഥം രണ്ടുദിവസമേ തിരുമേനിയുടെ കാന്താരതാരക വിരാജിതമായ കരങ്ങളില്‍ സ്ഥിതിചെയ്തുള്ളു. അതിനിടയ്ക്ക് നാലു ഏറുകഴിച്ചിട്ടുണ്ട്. ഒടുവില്‍ എല്ലും തോലുംമാത്രം എന്നമട്ടിലായി ഗ്രന്ഥപ്പുരയിലെ ഇരുട്ടറയില്‍ നിന്നും അനന്താലയസന്ദര്‍ശനത്താല്‍ ലഭിച്ച പുണ്യഫലത്താല്‍ ഉടലോടെ  സ്വര്‍ഗത്തില്‍പോയി എന്നാണുതോന്നുന്നത്. അതില്‍പ്പിന്നെ അതിന്റെ കഥപോലും കേള്‍ക്കാറില്ല.''

           'നല്ല പുസ്തകങ്ങള്‍ പഠിപ്പിക്കാന്‍ കിട്ടുമോ എന്ന് അടുത്തകൊല്ലം നിങ്ങള്‍ നോക്കിക്കൊള്‍വിന്‍' എന്നു പറഞ്ഞ് ക്ലാസില്‍ നിന്നിറങ്ങിയ ഏ. ആറിനെ അനന്തന്‍പിള്ള സ്മരിക്കുന്നു (പുറം  86). അങ്ങനെയാണ് ഉണ്ണായിവാര്യരുടെ ആട്ടക്കഥ 'കാന്താരതാരകം' എന്ന ഏ. ആറിന്റെ വ്യാഖ്യാനത്തോടുകൂടി ആദ്യമായി പാഠപുസ്തകമാവുന്നത്. അന്നുമുതല്‍ ഇന്നുവരെ 'നളചരിതം' ബിരുദ/ബിരുദാനന്തരബിരുദ പാഠ്യപദ്ധതിയുടെ അവിഭാജ്യഘടകമാണ്. ഗവേഷണാത്മകനിരൂപണത്തിന്റെ ആദ്യമാതൃകയാണ് കാന്താരതാരകം. കാന്താരതാരകത്തെ തുടര്‍ന്നെഴുതുന്ന അവതാരികകളും വ്യാഖ്യാനപഠനങ്ങളും ലേഖനങ്ങളുമാണ് ഏ. ആറിനെ മലയാളനിരൂപണത്തിന്റെ നവോത്ഥാന ശില്പിയാക്കുന്നത്. കാന്താരതാരകത്തിന്റെ ഗവേഷണാത്മകരീതിശാസ്ത്രമാണ് പിന്നീട് സാഹിത്യപഞ്ചാനന്‍ തന്റെ വിമര്‍ശനത്രയം എന്ന കൃതിക്ക് സ്വീകരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി രചിച്ച ഭാഷാഭൂഷണവും വൃത്തമഞ്ജരിയും അലങ്കാര, വൃത്തശാസ്ത്രമേഖലയിലെ ഭാഷയിലെ ആദ്യകൃതികളാണ്. സ്വദേശാഭിമാനിയാണ് ഭാഷാഭൂഷണം പ്രസിദ്ധീകരിക്കാന്‍ നോട്ടുകള്‍ ക്രമപ്പെടുത്തി ഏ. ആറിനെ സഹായിച്ചത്.
       
3. ബോധനരീതിശാസ്ത്രവും പഠനതന്ത്രങ്ങളും
പഠിപ്പിക്കാന്‍ വേണ്ടണ്‍ി ഏ. ആറിനോളം ഗൃഹപാഠം ചെയ്തിരുന്ന അധ്യാപകനെ കണ്ടണ്‍ുകിട്ടാന്‍ പ്രയാസമാണ്. ധാരാളം റഫറന്‍സുകള്‍ നടത്തി സ്വയം എഴുതി ചിട്ടപ്പെടുത്തിയ പാഠക്കുറിപ്പുകളില്‍ നിന്ന് പാഠപുസ്തകങ്ങള്‍ ഉണ്ടണ്‍ായെങ്കില്‍ ആ കുറിപ്പുകളുടെ അക്കാദമിക നിലവാരം ഊഹിക്കാവുന്നതാണ്. ഠലമരവശിഴ ചീലേ െനെക്കുറിച്ചുള്ള രീതിശാസ്ത്ര ചിന്തകള്‍ രൂപപ്പെടുന്നതിനു മുമ്പു തന്നെ ഏ. ആര്‍. രാജരാജവര്‍മ്മയെന്ന അധ്യാപകന്‍ അതിന്റെ മികച്ച മാതൃക ക്ലാസ്മുറിയില്‍ പ്രായോഗികമാക്കി കാണിച്ചുവെന്നത് ചിന്തനീയം. ഈ തിരക്കുകള്‍ക്കിടയിലും മുടങ്ങാതെ ഡയറി എഴുതുന്ന ശീലം രാജരാജവര്‍മ്മയ്ക്കുണ്ടണ്‍ായിരുന്നു. 1884 മുതല്‍ 1918 വരെ എഴുതിയ ഡയറിക്കുറിപ്പുകളില്‍ ആറെണ്ണം ഒഴികെ എല്ലാം കണ്ടണ്‍ുകിട്ടിയതു കൊണ്ടണ്‍ാണ് അദ്ദേഹത്തിന്റെ മക്കളായ എം. ഭാഗീരഥി അമ്മയ്ക്കും മകന്‍ രാഘവവര്‍മ്മയ്ക്കുംപിതാവിന്റെ ജീവചരിത്രം സമഗ്രമായി ആയിരത്തോളം പേജില്‍ മൂന്നുവാല്യങ്ങളായി പ്രസിദ്ധീകരിക്കാന്‍ കഴിഞ്ഞത്.

          ഏതു വിഷയത്തെപ്പറ്റിയും സംശയങ്ങളുന്നയിക്കാനും വാദപ്രതിവാദം നടത്താനും ശിഷ്യര്‍ക്ക് ഏ. ആര്‍. സ്വാതന്ത്ര്യം നല്‍കിയിരുന്നു. ജനാധിപത്യ അന്തരീക്ഷമാണ് അദ്ദേഹം ക്ലാസ്മുറിയില്‍ സൃഷ്ടിച്ചത്. 'സ്ത്രീ' ലിംഗവും 'മാര്‍' പ്രത്യയവും സംബന്ധിച്ച വ്യാകരണ ചര്‍ച്ച പരിധിവിട്ട് അശ്ലീലമായപ്പോഴും ഔചിത്യത്തോടെ ഇടപെട്ട ഏ. ആറിനെ അനന്തന്‍പിള്ള സ്മരിക്കുന്നുണ്ട്.

        ആശയസംവാദ രീതിശാസ്ത്രത്തിന്റെ ഏറ്റവും മികച്ച പ്രായോഗികപാഠമായിരുന്നു മലയാളസമാജത്തിന്റെ രൂപീകരണത്തിലൂടെയും നടത്തിപ്പിലൂടെയും ഏ. ആര്‍. മാതൃകകാണിച്ചത്. നേതൃത്വപാടവം, സംഘാടനശേഷി, ഗവേഷണാത്മകത, ആത്മവിശ്വാസം, പ്രബന്ധരചനാശേഷി, ആശയസംവാദശേഷി എന്നിങ്ങനെ നിരവധി പാഠ്യപദ്ധതി ലക്ഷ്യങ്ങള്‍ നേടാനും സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളെ തിരിച്ചറിയാനും ആവശ്യകതാബോധത്തോടെ ഭാഷാവ്യവഹാരങ്ങളില്‍ ഏര്‍പെടാനും ഏ. ആറിലെ വിദ്യാഭ്യാസവിദഗ്ദ്ധന്‍ കണ്ടെണ്‍ത്തിയ ഉപാധിയായിരുന്നു  മലയാളസമാജം.പി. കെ. നാരായണപിള്ള, കെ. രാമകൃഷ്ണപിള്ള, ജി. രാമന്‍മേനോന്‍, പി. അനന്തന്‍പിള്ള തുടങ്ങിയ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികളൊക്കെത്തന്നെ മലയാളസമാജത്തിന്റെ കാര്യദര്‍ശി അഥവാ കണ്‍വീനര്‍മാരായിരുന്നു. നോട്ടീസ്, അറിയിപ്പുകള്‍, പ്രബന്ധങ്ങള്‍ തുടങ്ങിയ ഭാഷാവ്യവഹാരങ്ങളില്‍ ആവശ്യകതാബോധത്തോടെ ഇടപെടാനുള്ള യഥാര്‍ത്ഥ സാഹചര്യമായിരുന്നു ഏ. ആര്‍. ഒരുക്കിക്കൊടുത്തത്. മലയാളസമാജത്തിലെ ചര്‍ച്ചകള്‍ക്ക് അന്തര്‍വൈജ്ഞാനിക സ്വഭാവമാണുണ്ടണ്‍ായിരുന്നത്. കേരളത്തിലെ കൈത്തൊഴിലുകള്‍, ജ്യോതിശാസ്ത്രം തുടങ്ങി വൈവിധ്യമുള്ള വിഷയങ്ങള്‍ ചര്‍ച്ചചെയ്തിരുന്നു. മലയാളസമാജത്തില്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും പുറത്തുനിന്നുള്ള വിദഗ്ദ്ധരും സാഹിത്യകാര•ാരും പ്രബന്ധങ്ങള്‍ അവതരിപ്പിക്കാറുണ്‍ണ്ടായിരുന്നു. ഒരു ഉന്നത വിദ്യാഭ്യാസകലാലയം നിര്‍വഹിക്കേണ്ടണ്‍ സാമൂഹികവും ബൗദ്ധികവുമായ ഉത്തരവാദിത്വത്തിന്റെ പ്രായോഗികപാഠമായിരുന്നു മഹാരാജാസ് കോളേജിലെ മലയാളവിഭാഗവും മലയാളവിഭാഗത്തിന്റെ മലയാളസമാജവും. മലയാളവിഭാഗത്തിന്റേയും മലയാളസമാജത്തിന്റെയും പ്രവര്‍ത്തനങ്ങള്‍, ചെറുചലനങ്ങള്‍ സാംസ്‌കാരികകേരളം ശ്രദ്ധിക്കുമായിരുന്നു, ഏറ്റെടുക്കുമായിരുന്നു. മറ്റൊരര്‍ത്ഥത്തില്‍ സാഹിത്യം ജനകീയമാവുകയും സാഹിത്യചര്‍ച്ചകളാല്‍ സാംസ്‌കാരികരംഗം മുഖരിതമാവുകയും ചെയ്തഘട്ടത്തില്‍ അതിന്റെ കേന്ദ്രമായി വര്‍ത്തിച്ചത് മഹാരാജാസ്‌കോളേജിലെ മലയാളവിഭാഗമാണെന്നാണ്. പലപ്പോഴും മലയാളസമാജത്തിന്റെ പരിപാടികളില്‍ ബഹുജനപങ്കാളിത്തത്താല്‍ ഹാളുകള്‍ തിങ്ങിനിറയാറുണ്‍ണ്ടായിരുന്നു. ഒരിക്കല്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍ അധ്യക്ഷനായിരുന്ന മലയാളസമാജത്തിന്റെ പരിപാടിക്ക് ഹാളുകള്‍ നിറഞ്ഞതിനാല്‍ ദ്വാരപാലക•ാര്‍ക്ക് രണ്ടും അഞ്ചും കൈക്കൂലി കൊടുത്ത് ആളുകള്‍ അകത്തുകയറിയ സന്ദര്‍ഭവും ഉണ്ടണ്‍ായിട്ടുണ്ടണ്‍്. എ. ആറുമായി ആലോചിച്ച് കെ. സി. കേശവപിള്ള തയ്യാറാക്കി കേരളവര്‍മ്മ അധ്യക്ഷനായിരിക്കെ പി. കെ. നാരായണപിള്ള കാര്യദര്‍ശിയായിരിക്കെ മലയാളസമാജത്തില്‍ അവതരിപ്പിച്ച 'ഭാഷാകവിത' എന്ന പ്രബന്ധമാണ് മലയാളകവിതയുടെ ജനിതകം മാറ്റിയെഴുതിയ ദ്വിതീയാക്ഷരപ്രാസവാദത്തിന്റെ രണ്ടണ്‍ാം ഘട്ടമായി കത്തിപ്പടര്‍ന്നത്. കുമാരനാശാന്‍, പ്രരോദനത്തിന്റെ മുഖവുരയില്‍ പറയുന്നു, 'തിരുമേനിയുടെ കീഴില്‍ ഭാഷയ്ക്ക് ഒരു പുതിയ ജീവനും പുഷ്ടിയും ഉണ്ടായി; അവിടത്തെ അധികാരവും അഭിപ്രായവും അല്പകാലത്തിനുള്ളില്‍ ഭാഷാസാമ്രാജ്യം മുഴുവന്‍ പ്രബലമായിത്തീര്‍ന്നു'.   കേവലമൊരധ്യാപകനായി ചുരുങ്ങുകയല്ല തന്റെ കര്‍മ്മ മണ്ഡലത്തെ, ക്ലാസ്മുറിയെ, കലാലയത്തെ ഭൂമിമലയാളത്തോളം വികസിപ്പിക്കുകയാണ് ഏ. ആര്‍. ചെയ്തത്.

4. സഹകരണാത്മകവും സഹവര്‍ത്തിതവുമായ പഠനതന്ത്രങ്ങള്‍ 
   ആധുനിക വിദ്യാഭ്യാസരീതിശാസ്ത്ര പഠനതന്ത്രങ്ങളുടെ പ്രായോഗിക മാതൃകള്‍ ഏ. ആറിന്റെ അധ്യാപനരീതികളില്‍ കാണാം. ഇത് ക്ലാസിലെ ഏശളലേറ േൌറലിെേ  നു അഥവാ പ്രതിഭാശാലികളായ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഋിൃശരവാലി േുൃീഴൃമാാല അഥവാ പോഷണ പ്രവര്‍ത്തനങ്ങളായിരുന്നു. ഉദാഹരണമായി ദ്രാവിഡഭാഷകളുടെ പൊതുവായ വ്യാകരണമെഴുതുക എന്ന പൊതുഉദ്ദേശ്യത്തെ മുന്‍നിര്‍ത്തി അല്ലെങ്കില്‍ നിഘണ്ടുനിര്‍മ്മിക്കുക എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി തന്റെ സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് വെല്ലുവിളി നിറഞ്ഞ ഉത്തരവാദിത്വങ്ങള്‍ നല്‍കുന്നു. അച്ചടിമഷി പുരളുന്നതോടെ അവ വിജയകരമായി പ്രചോദനാത്മകവും പ്രോത്സാഹജനകവുമായി പര്യവസാനിക്കുന്നു. ഉദാഹരമായി അനന്തന്‍പിള്ളയും ഏ. ആറും തമ്മില്‍ നടന്ന ഈ പ്രവര്‍ത്തനം നോക്കൂ: ഏ. ആര്‍,  ''ഞാന്‍ മലയാള വ്യാകരണ വിഷയമായി ഓരോ പ്രമേയങ്ങള്‍ ഏല്‍പ്പിക്കാം. ഇംഗ്ലീഷില്‍ തര്‍ജ്ജമ ചെയ്തുകൊണ്ടുവരണം. തെറ്റുകളുണ്ടെങ്കില്‍ ഞാന്‍ തിരുത്തിക്കൊള്ളാം. ആദ്യത്തെ ഉപന്യാസവിഷയം(അ ാശശൈിഴ ഹശിസ ശി വേല ാമഹമ്യമഹമാ അഹുവമയല)േ മലയാളം അക്ഷരമാലയിലെ കളഞ്ഞുപോയ ഒരു വര്‍ണ്ണം' എന്നു തന്നെ ആകട്ടെ.'' ഒരാഴ്ചയ്ക്കകം അനന്തന്‍പിള്ള പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്നു. പറയത്തക്ക തെറ്റുകള്‍ ഇല്ലാതിരുന്നതിനാല്‍ കൈയെഴുത്തുപ്രതി തന്നെ മുദ്രാലയത്തിലയക്കാമെന്നു പറയുന്നു. രണ്ടാമത്തെ വിഷയം 'മലയാളത്തിലെ വിഭക്തി പ്രത്യയങ്ങള്‍' - നല്‍കുന്നു. ഇങ്ങനെ നാലഞ്ചുവിഷയങ്ങള്‍ ദീര്‍ഘ ഉപന്യാസങ്ങളാക്കി എഴുതി നല്‍കുന്നു.

                   ഭാഷാഅധ്യാപകര്‍ക്ക് ഫലപ്രദമായിബോധനം നിര്‍വ്വഹിക്കുന്നതിന് പരിശീലനം ആവശ്യമാണെന്ന് എ. ആര്‍ മനസ്സിലാക്കുകയും അതിനുവേണ്ടി പരിശ്രമിക്കുകയും ചെയ്‌തെങ്കിലും പൗരസ്ത്യ ഭാഷകളോടുള്ള അവഗണനയുടെ ഫലമായി അത് പരിഗണിക്കപ്പെട്ടില്ല. 'ശിക്ഷാക്രമതത്വങ്ങള്‍ (ബോധനരീതിശാസ്ത്രം) എല്ലാ ഭാഷകള്‍ക്കും ഒരുപോലെ ആകയാല്‍ ഇംഗ്ലീഷില്‍ പഠിച്ചുപരീക്ഷയ്ക്കു ചേര്‍ന്നുകൊണ്ടാല്‍ മതി. അങ്ങനെ ചേര്‍ന്നുജയിക്കുന്ന ആള്‍ പൗരസ്ത്യ ഭാഷകളില്‍ ബിരുദം നേടിയിട്ടുള്ളവനാണെങ്കില്‍ മറ്റുള്ള അധ്യാപക•ാരെപ്പോലെ തന്നെ ശമ്പളവും കൊടുത്തു നിയമിക്കാമല്ലോ'എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്ചപ്പാട്.

5. അകം പുറം പരീക്ഷ
സര്‍വ്വകലാശാലയുടെ മൂല്യനിര്‍ണയ രീതിയില്‍ ഏ. ആറിന് വളരെയധികം അതൃപ്തിയുണ്ടായിരുന്നു. 'ഏടുകെട്ടി പരീക്ഷ'യെന്നാണ് അദ്ദേഹമതിനെ വിളിച്ചത്. വ്യാകരണത്തിന്റെ ചോദ്യങ്ങള്‍ കുട്ടികളെ പലപ്പോഴും നന്നായി വിഷമിപ്പിച്ചിരുന്നു. ചോദ്യകര്‍ത്താക്കളുടെ തെറ്റായ സമീപനങ്ങളെ തുറന്ന വേദിയിലെ തന്റെ പ്രസംഗത്തില്‍ നന്നായി പരിഹസിച്ചിരുന്നു. ഒരിക്കല്‍ കോളേജ് വാര്‍ഷികത്തിലെ അധ്യക്ഷപ്രസംഗത്തില്‍ 'സര്‍വ്വകലാശാലാ പരീക്ഷക•ാര്‍ അനാവശ്യങ്ങളും അപ്രധാനങ്ങളുമായ ചോദ്യങ്ങള്‍ ചോദിച്ച് വിദ്യാര്‍ത്ഥികളെ വിഷമിപ്പിച്ചുവന്നു. ഒരിക്കല്‍ എഫ്. എ പരീക്ഷയുടെ മലയാളം ചോദ്യക്കടലാസിന്റെ കര്‍ത്താവ് പലതും ചോദിച്ച് തൃപ്തിപ്പെടാതെ, ഒടുവില്‍ ആട്ടക്കഥകളില്‍ പദ വിരാമചിഹ്നമായി 'ങ' ഇട്ടിരിക്കുന്നതിന്റെ അര്‍ത്ഥമെന്തെന്നാവശ്യപ്പെട്ടതായി കണ്ടു' (കേരളപാണിനി, പുറം  135).
         മലയാളസമാജത്തില്‍ നടന്നിരുന്ന പ്രബന്ധാവതരണങ്ങളും സംവാദങ്ങളും ഇന്നത്തെ നിരന്തരമായ വിലയിരുത്തലിന്റെ ഭാഗമായ സെമിനാറിന്റെ ധര്‍മ്മമാണ് നിര്‍വ്വഹിച്ചിരുന്നതെന്ന് അനന്തന്‍പിള്ളയുടെ വാക്കുകളില്‍ നിന്ന് സുവ്യക്തമാണ്. 'അവിടെ വച്ചാണ് തിരുമേനി ഭാഷാസാഹിത്യത്തില്‍ ഒരുവിധം പാണ്ഡിത്യമുള്ള കാളേജ് വിദ്യാര്‍ത്ഥികള്‍ ആരെല്ലാമെന്നു മനസ്സിലാക്കുന്നത്' (കേരളപാണിനി, പുറം 128).

6. പാഠപുസ്തക അച്ചടിയുടെ സംസ്‌കാരം
       പാഠപുസ്തകങ്ങള്‍ അതിവേഗം മികച്ച രീതിയില്‍ വിദ്യാര്‍ത്ഥികളുടെ കൈവശമെത്തണമെങ്കില്‍ നല്ലൊരു പ്രസാധകനും മികച്ച അച്ചടിയും ഉണ്ടായേത്തീരുവെന്ന് മനസ്സിലാക്കിയ ഏ.ആര്‍. രാജരാജവര്‍മ്മയുടെ കണ്ടെത്തലായിരുന്നു രാമന്‍മേനോന്‍ എന്ന പ്രസാധകനും ബി. വി. ബുക്ക്ഡിപ്പോ എന്ന മുദ്രണാലയവും. സ്വന്തമായി തയ്യാറാക്കുന്ന പാഠപുസ്തകങ്ങളോടൊപ്പം മികച്ച എഴുത്തുകാരുടെ രചനകളും പാഠപുസതകങ്ങളാവേണ്ടതുണ്ടായിരുന്നു. ഗദ്യപദ്യങ്ങളിലെ വിവിധ പ്രസ്ഥാനങ്ങളില്‍പെട്ട മികച്ച കൃതികളുടെ കുറവ് പാഠപുസത്ക തിരഞ്ഞെടുപ്പിനുള്ള സബ്ജക്റ്റ് കമ്മിറ്റിയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ ഏ. ആറിനെ അലട്ടിയിരുന്ന മുഖ്യ പ്രശ്‌നമായിരുന്നു. ഏ. ആറിന്റെ രക്ഷാകര്‍തൃത്വത്തിലാണ് പാഠപുസ്തക അച്ചടിയുടെ ഒരു സംസ്‌കാരം മലയാളത്തില്‍ രൂപപ്പെട്ടത്. ഏ.ആര്‍. പ്രത്യക്ഷമായോ പരോക്ഷമായോ ചെയ്ത എല്ലാ പ്രവൃത്തികളും അധ്യാപനം എന്ന അദ്ദേഹത്തിന്റെ തെഴിലുമായി ബന്ധപ്പെട്ടാണ് നിലകൊള്ളുന്നത്. അധ്യാപകനായതുകൊണ്ടാണ് അദ്ദേഹം മറ്റെല്ലാമായത്. 

ഗ്രന്ഥസൂചി
1. അനന്തന്‍പിള്ള പി.കേരളപാണിനി, തിരുവനന്തപുരം കെ.ആര്‍.ജി.മേനോന്‍ & ബ്രദേഴ്‌സ്. 1934.
2. ഭാഗീരഥിഅമ്മ തമ്പുരാന്‍ എം.രാഘവര്‍മ്മരാജാ. എം., എ.ആര്‍.രാജരാജവര്‍മ്മ. കോട്ടയം, നാഷണല്‍ ബുക്ക്സ്റ്റാള്‍,വാല്യം 1, 1956, വാല്യം 2, 1961, വാല്യം 3, 1966.
3. ജോസഫ് മുണ്ടശ്ശേരി, രാജാരാജന്റെ മറ്റൊലി തൃശ്ശിവ പേരൂര്‍, മംഗളോദയം, പ്രൈവറ്റ് ലിമിറ്റഡ്. 1961.
4. ശ്രീനാഥന്‍. എം., സെയ്തലവി എം. (എഡിറ്റര്‍മാര്‍), ഏ.ആര്‍.വിജ്ഞാനീയം.    മലയാളസര്‍വകലാശാല. 2017.
5. പരമേശ്വരയ്യര്‍, എസ്. ഉള്ളൂര്‍. കേരള സാഹിത്യ ചരിത്രം, വാല്യം 2. തിരുവനന്തപുരം : കേരളസര്‍വകലാശാല, 2017.


















2016, ജൂലൈ 23, ശനിയാഴ്‌ച

ഏകത, ദേശീയത, വിദ്യാഭ്യാസം


ഏകത, ദേശീയത, വിദ്യാഭ്യാസം
1.    ആമുഖം
'മാവേലി നാടുവണീടും കാലം
                       മാനുഷരെല്ലാരുമൊന്നുപോലെ'

                            എന്നത് പൊയ്‌പ്പോയ നല കാലത്തിന്റെ ഏകത്വത്തിന്റെ ഓര്‍മ്മയാണ്. ഭരണാധികാരി  നീതിമാനാണെങ്കില്‍ പ്രജകള്‍ അഥവാ മാനുഷര്‍ ഒന്നായിരിക്കുക തന്നെ ചെയ്യുമെന്ന മഹത്തായ സന്ദേശമാണ് ഈ വരികള്‍ വിനിമയം ചെയ്യുന്നത്. അഥവാ ഏകത്വമെന്നത് നീതിയുടെ, തുല്യതയുടെ, ഉല്‍പന്നമാണെന്ന അടിസ്ഥാന തത്ത്വത്തെയാണ് ഇത് പ്രഖ്യാപിക്കുന്നത്. വൈവിധ്യങ്ങള്‍ക്കതീതമായി നമ്മള്‍ ഒന്നാണെന്ന ബോധം ഒരു ബോധമെന്നതിനേക്കാള്‍ ഒരു വികാരമാണ്. ഞാന്‍ ആരോടാണ് ഐക്യപ്പെടേണ്ടത്.എന്റെ നാടിനോടാണോ?ദേശത്തോടാണോ?രാഷ്ട്രത്തോടാണോ? അതോ ഈ പ്രപഞ്ചത്തോടും അതിലെ സര്‍വ്വചരാചരങ്ങളോടുമാണോ? ഏകതയെന്ന പരികല്പനയെ സാധ്യമാക്കാനുള്ള ഉപാധിയോ ഉപകരണമോ ആയി വര്‍ത്തിക്കാന്‍ വിദ്യാഭ്യാസത്തിനു കഴിയുമോ?കഴിയുമെങ്കില്‍ അത്തരം വിദ്യാഭ്യാസത്തിന്റെരീതിയും സ്വഭാവവും എന്തായിരിക്കും? ഇങ്ങനെ പരിശോധിക്കുമ്പോള്‍ വിദ്യാഭ്യാസത്തിലൂടെയുള്ള ഏകതയെന്നത് ഒരു വിദ്യാഭ്യാസപ്രശ്‌നം മാത്രമല്ല ദാര്‍ശനികവും രാഷ്ട്രീയവും സാംസ്‌കാരികവുമായ മാനങ്ങളുള്ള ഒന്നാണെന്ന് വ്യക്തമാവും. സ്വാതന്ത്ര്യലബ്ധിക്കു മുമ്പ് ഗുരുകുലങ്ങളും മതപാഠശാലകളും വിഹാരങ്ങളും കളരികളും ആശ്രമങ്ങളും ഒക്കെയായി നിലനിന്നിരുന്ന വിദ്യാഭ്യാസകേന്ദ്രങ്ങള്‍ക്കോ പൊതു വിദ്യാലയങ്ങള്‍,CBSE, NCERT, കേന്ദ്രീയ വിദ്യാലയങ്ങള്‍, നവോദയ, ICICIവിദ്യാലയങ്ങള്‍,Aided,Unaided, Public, Self Finance, ന്യൂനപക്ഷ വിദ്യാലയങ്ങള്‍ എന്നിങ്ങനെ ലക്ഷ്യത്തിലും മാര്‍ഗ്ഗത്തിലും പാഠ്യപദ്ധതിയിലും ബോധന മാധ്യമത്തിലും ബോധനരീതിയിലും വൈവിധ്യം പുലര്‍ത്തുന്ന വ്യത്യസ്ത അക്കാദമികവര്‍ഗ്ഗങ്ങളേയും ജാതിമതങ്ങളേയും പ്രതിനിധാനം
 ചെയ്യുന്ന വര്‍ത്തമാനകാല വിദ്യാഭ്യാസകേന്ദ്രങ്ങള്‍ക്കോ എന്നെങ്കിലും ഇന്ത്യന്‍ സമൂഹത്തിന്റെ പ്രതിനിധാനം അവകാശപ്പെടാന്‍ സാധിക്കുമോ? പ്രാപ്യതയില്‍ ലഭ്യതയില്‍ പൊതുസമൂഹ ത്തോട് ഇവ തുല്യത പുലര്‍ത്തുന്നുണ്ടോ? ഇത്തരം സ്ഥാപനങ്ങളിലെ വ്യത്യസ്തപൗരത്വ
നിര്‍മ്മിതികള്‍ ദേശീയമോ അന്തര്‍ദേശീയമോ മാനവികമോ ആയ വികാരങ്ങളേയും മൂല്യങ്ങളേയും എത്രമാത്രം സ്വാംശീകരിച്ചിരിക്കും. ഏകതയുടെ സാക്ഷാത്കാരമാണോ ശൈഥില്യമാണോ ആത്യന്തികമായ ഫലം.

പൊതുസമൂഹത്തിന്റെ പ്രാതിനിധ്യം അല്‍പ്പമെങ്കിലും അവകാശപ്പെടാന്‍ സാധിക്കുക  പൊതുവിദ്യാലയങ്ങള്‍ക്കായിരിക്കും. ഈ പൊതുവിദ്യാലയങ്ങളും അവിടത്തെ പാഠ്യപദ്ധതിയും വിവിധ ഗോത്രവര്‍ഗ്ഗങ്ങളേയും പിന്നാക്കസമൂഹങ്ങളുടേയും ന്യൂനപക്ഷങ്ങളുടേയും ഭാഷയും സംസ്‌കാരവും ഉള്‍ക്കൊള്ളുന്നുണ്ടേ?സ്വന്തം സംസ്‌കാരം പ്രതിഫലിക്കാത്ത, സ്വന്തം ഭാഷയില്‍ സംസാരിക്കാത്ത പാഠ്യപദ്ധതിയും പാഠപുസ്തകവും നിലനില്‍ക്കെ ഏകതയെക്കുറിച്ച് സംസാരിക്കുമ്പോള്‍ കൃത്യമായ വിവേചനത്തിന്റേയും അനീതിയുടേയും അംശങ്ങള്‍ നില നില്‍ക്കുക തന്നെ ചെയ്യും.ഈയൊരു പ്രശ്‌നത്തെ കൂടുതല്‍ വ്യക്തമാക്കാന്‍ നമുക്ക് ദേശം, ദേശരാഷ്ട്രം, ദേശീയത തുടങ്ങിയ സങ്കല്‍പനങ്ങളെ വിശകലനം ചെയ്യേണ്ടതുണ്ട്.

2.    ദേശം, ദേശരാഷ്ട്രം, ദേശീയത

 സ്വന്തമായി ഭാഷയും നിയമങ്ങളും ആചാരങ്ങളും സ്വഭാവവിശേഷണങ്ങളുമുള്ള
ജനസമൂഹം എന്നാണ് ദേശത്തിന് നല്‍കിയിട്ടുള്ള  പഴയൊരു നിര്‍വചനം. വ്യാപക സ്വീകാര്യതയുള്ള പ്രൗഢസംസ്‌കാരത്തിന്റെ അതിര്‍ത്തികള്‍ രാഷ്ട്രീയാതിര്‍ത്തികളായി മാറിയാണ് ദേശരാഷ്ട്രം (nation State)ഉടലെടുക്കുന്നതെന്ന് ഗെല്‍നര്‍ അഭിപ്രായപ്പെടുന്നു. മറ്റൊരുരീതിയില്‍ പറഞ്ഞാല്‍  പ്രൗഢസംസ്‌കാരത്തിന്റെ രാഷ്ട്രീയവല്‍ക്കരണമാണ് ദേശരാഷ്ട്രരൂപീകരണത്തിലെ പ്രധാനഘട്ടം. മുഖ്യഭാഷയും സംസ്‌കാരവും ഉപഭാഷകളുടേയും സംസ്‌കാരങ്ങളുടേയും മേല്‍ അധീശത്വം സ്ഥാപിക്കുകയും അവയെ തമസ്‌ക്കരിക്കുകയും ചെയ്യും. സംസ്‌കാരത്തിന്റെ ഭാഷയുടെ മാനകീകരണ പ്രക്രിയയില്‍ ധാരാളം ഉപസംസ്‌കാരങ്ങളും ഭാഷയും തമസ്‌ക്കരിക്കപ്പെടുന്നുണ്ട്. ഭരണകൂടവും പ്രൗഢസംസ്‌കാരവും തമ്മിലുള്ള ലയനമാണ് ദേശരാഷ്ട്രമെന്ന് ഗല്‍നര്‍ ഉറപ്പിച്ചു പറയുമ്പോള്‍ ദേശരാഷ്ട്രത്തിനകത്ത്   വിദ്യാഭ്യാസം നിര്‍വഹിക്കേണ്ട ദൗത്യമെന്താണെന്നുകൂടി വ്യക്തമാണ്. 'വൈവിധ്യത്തിലാണ് ശക്തിയും സൗന്ദര്യവും കുടികൊള്ളുന്നതെന്ന് ഇളം തലമുറയെ പഠിപ്പിക്കാന്‍ മാതാപിതാക്കള്‍ക്ക് സമയമായിരിക്കുന്നു' എന്ന് ആന്‍ജലോ പറയുന്നു.  അത്തരം ഒരു ചിന്ത സ്വാഭാവികമായും വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ചുള്ള  ചിന്തയാണ്, ചര്‍ച്ചയാണ്.

3.    വിദ്യാഭ്യാസത്തിന്റെ രാഷ്ട്രീയം

  ഒരു ജനാധിപത്യ രാഷ്ട്രത്തില്‍ വിദ്യാഭ്യാസത്തിന്റെ പ്രധാന ലക്ഷ്യം ജനാധിപത്യ പൗരന്റെ (Democratic Citizen) നിര്‍മ്മിതിയും കമ്മ്യൂണിസ്റ്റ് രാഷ്ട്രത്തില്‍ കമ്മ്യൂണിസ്റ്റ് പൗരന്റെ അതായത് വ്യക്തിപരമായ നേട്ടങ്ങളേക്കാള്‍ സമൂഹത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന വര്‍ഗ്ഗബോധവും  സമത്വബോധവുമുള്ള പൗരന്റെ നിര്‍മ്മിതിയും മുതലാളിത്ത രാഷ്ട്രത്തില്‍ വ്യക്തിപരമായ നേട്ടങ്ങള്‍ക്കും കഴിവുകള്‍ക്കും പ്രാധാന്യമുള്ള മത്സരിക്കാന്‍ ശേഷിയുള്ള പൗരന്റെ നിര്‍മ്മിതിയാണെന്ന് സാമാന്യമായി പറയാം. ഇതാകട്ടെ രാഷ്ട്രത്തിന്റെ ദേശീയമായ ഏകത്വമെന്ന ലക്ഷ്യത്തോട് ചേര്‍ന്നുനില്‍ക്കുന്നതോ സമന്വയിക്കുന്നതോ ആണ്. എന്നാല്‍  സൂക്ഷ്മമായ അര്‍ത്ഥത്തില്‍ വിദ്യാഭ്യാസം ഭരണകൂടത്തിന്റെപിന്തുണയുള്ള പ്രൗഢസംസ്‌കാരത്തില്‍ പങ്കാളിയാവാനുള്ളചവിട്ടുപടിയാണ്. ദേശരാഷ്ട്രത്തിന്റെ ബഹുസ്വരതയും ബഹുദേശീയതയും വംശവര്‍ഗ്ഗവൈവിധ്യങ്ങളും രാഷ്ട്രീയമായി ദേശീയതയെന്ന സാങ്കല്പിക  വികാരത്തില്‍ സമന്വയിപ്പിക്കുകയെന്ന ദൗത്യം നിര്‍വഹിക്കുന്നത് വിദ്യാഭ്യാസമാണ്. വിദ്യാഭ്യാസത്തിന്റെരാഷ്ട്രീയമാണ്. പ്രൗഢസംസ്‌കാരത്തിന്റെ മേല്‍ക്കോയ്മയാണ് മാനകീകരണമാണ് പാഠ്യപദ്ധതികള്‍ ഉറപ്പുവരുത്തുന്നത്. ഓണം കേരളത്തിന്റെ ദേശീയാഘോഷമായിമാറുന്നത് അങ്ങനെയാണ്. പൊതുവായ സാംസ്‌കാരിക ഘടകങ്ങളായ ഭാഷ, മതം, ആചാരങ്ങള്‍ രാഷ്ട്രസത്തയുടെഅടയാളമായി ജനങ്ങളെ വിശ്വസിപ്പിക്കുന്നതില്‍ വിദ്യാഭ്യാസവും മുഖ്യധാരാമാധ്യമങ്ങളും പ്രധാനപങ്കുവഹിക്കുന്നു. പൊതുഘടകങ്ങള്‍ സ്വാഭാവകമായി ഉരുത്തിരിയുന്നതല്ല.  പ്രബല വിഭാഗങ്ങള്‍ മറ്റു വിഭാഗങ്ങളുടെമേല്‍ അടിച്ചേല്‍പ്പിക്കുന്നതാണ്. സാംസ്‌കാരികരാഷ്ട്രീയത്തിന്റെ സങ്കീര്‍ണ്ണ  രൂപമാണ് ദേശീയത. കീഴാളര്‍ക്ക് സ്വയം സംസാരിക്കാനുള്ളശേഷി ഇല്ലാത്തതിനാല്‍ പ്രതിനിധാനവ്യവസ്ഥകളില്‍നിന്ന് അവര്‍ ഒഴിവാക്കപ്പെടുന്നു. ഫോക്‌ലോര്‍ എപ്പോഴും വരേണ്യദേശീയതക്ക്  പുറത്താവുന്നത് അങ്ങനെയാണ്. ഇന്ത്യന്‍ ദേശരാഷ്ട്രം ഇന്ത്യന്‍ സമൂഹത്തിന്റെ ജനാധിപത്യമോഹങ്ങളെ പ്രതിനിധീകരിക്കുന്നില്ല. ഇതിന്റെ ഫലമായി ദേശരാഷ്ട്രത്തിന്റെ യുക്തികളെ പ്രതിരോധിക്കുന്ന നിരവധി വിഘടിതസമൂഹങ്ങള്‍ ഇന്ത്യയിലുണ്ടാവുന്നു.((രാമകൃഷ്ണന്‍ ഇ.വി.ദേശീയതകളും സാഹിത്യവും .ഡി.സി.ബുക്‌സ് .കോട്ടയം..2001.p94-95) വൈകാരികത അസഹിഷ്ണുത, സംഘടിതശക്തിയുടെ ദുരുപയോഗം, അഹങ്കാരം മുതലായവ ദേശീയതയുടെ വ്യവഹാരങ്ങളിലുണ്ടെന്ന് ടോംനയില്‍ 1978-ലെ പറഞ്ഞുവച്ചിട്ടുണ്ട്.
എല്ലാസംസ്‌കാരങ്ങള്‍ക്കും ഭരണകൂടപിന്തുണയില്ലാത്തതിനാല്‍ പല ഉപസംസ്‌കാരങ്ങളും വംശിമങ്ങളും ഈ പ്രക്രിയയില്‍ പുറന്തള്ളപ്പെടുകയോ ആഗിരണം ചെയ്യപ്പെടുകയോ തമസ്‌ക്കരിക്കപ്പെടുകയോ ചെയ്യും.രാജ്യത്തെ പല ഭാഷകളില്‍ ഒന്നുമാത്രം ദേശഭാഷയാവുമ്പോഴും സംഭവിക്കുന്നതിതാണ്. സംസ്‌കാരത്തിന്റെ അധികാരം ഇങ്ങനെയാണ് അധികാരത്തിന്റെ സംസ്‌കാരമായി മാറുന്നത്. ഇത്തരം ഔദ്യോഗികദേശീയതയുടെ വ്യവഹാരങ്ങളാണ് ഏകത്വത്തിന് എതിരായ വര്‍ഗീയതയുടെ അക്രമാസക്തമായഅന്യത്വങ്ങളെ ഉത്പാദിപ്പിക്കുന്നത്. ദേശരാഷ്ട്രത്തിന്റെ യുക്തികളെപ്രതിരോധിക്കുന്ന നിരവധി വിഘടിതസമൂഹങ്ങള്‍ ഇന്ത്യയിലുണ്ടാവുന്നതിന്റെ കാരണമിതാണ്. ((രാമകൃഷ്ണന്‍ ഇ.വി.ദേശീയതകളും സാഹിത്യവും .ഡി.സി.ബുക്‌സ്.കോട്ടയം.2001)അധികാരത്തില്‍ പ്രാതിനിധ്യവും അവസരങ്ങളില്‍ തുല്യതയും ജനാധിപത്യ പരമായ പങ്കാളിത്തവുമുണ്ടാവുമ്പോഴാണ് ഏകതയെ അതിന്റെ എല്ലാ അര്‍ത്ഥത്തിലും സാക്ഷാത്കരിക്കാനാവുക. അതുകൊണ്ടാണ് മാവേലി നാടുവാണീടുംകാലം വിനിമയം ചെയ്യുന്ന പാഠം. ഏകത്വമെന്നത് നീതിയുടെ  ഉല്പന്നമാണെന്ന് നാം തുടക്കത്തിലേ പറഞ്ഞു വച്ചത്. നാഗരികതകള്‍ അളക്കപ്പെടേണ്ടത് അതിന്റെ വൈവിധ്യത്തിന്റെ തോതുകൊണ്ടും അത് നിലനിര്‍ത്തിയ ഏകതയുടെ തോതുകൊണ്ടുമാണെന്ന W.H. ഓഡന്റെ നിരീക്ഷണം ശ്രദ്ധേയമാണ്.
    അമിതമായ ദേശീയത അപകടമാവുന്നതിന്റെ ചരിത്രസാക്ഷ്യമാണ് ഹിറ്റ്‌ലറും, നെപ്പോളിയനും. മാനവികതയുടെ വിശാലഭൂമികയില്‍ നിന്നുകൊണ്ട് വിലയിരുത്തുമ്പോള്‍ ദേശീയത 'എന്റെ രാജ്യം' എന്നത് സങ്കുചിതവും സ്വാര്‍ത്ഥതല്‍പരവുമാണ്.'ലോകം എന്റെ രാജ്യമാണ്, മുഴുവന്‍ മനുഷ്യരും എന്റെ സഹോദരന്മാരാണ്, നന്മ ചെയ്യുകയാണ് എന്റെ മതം'എന്നു പറയുമ്പോള്‍ തോമസ് പൈനെയുടെ നിലപാട് വളരെ വ്യക്തമാണ്. വസുദൈവകുടുംബകമെന്ന മഹത്തായ ആര്‍ഷഭാരതസങ്കല്പത്തിന് വിരുദ്ധവുമാണത്. എന്നാല്‍ ദേശരാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ദേശീയതയെ ജ്വലിപ്പിച്ചു  നിര്‍ത്തികൊണ്ടുമാത്രമേ രാഷ്ട്രീയമായി നിലനില്‍ക്കാന്‍ സാധിക്കുകയുള്ളൂ. രാഷ്ട്രീയമായശരികള്‍ എപ്പോഴും നൈതികമായശരികള്‍ ആയിക്കൊള്ളണമെന്നില്ല. സ്വതന്ത്രഇന്ത്യയെ രാഷ്ട്രീയമായി നിര്‍മ്മിച്ചെടുത്ത നേതാക്കള്‍ ദേശീയമായി കൊണ്ടാടുന്നത് രാഷ്ട്രീയമായ ശരികൊണ്ടാണ്. നിര്‍മ്മാണരീതിയേയും  അതിനവലംബിച്ച മാര്‍ഗ്ഗങ്ങളേയും നിഷ്പക്ഷമായി വിലയിരുത്തുമ്പോഴാണ് അത് ധാര്‍മ്മികമായി ശരിയായിരുന്നുവോ എന്ന് വിലയിരുത്തുവാന്‍ കഴിയുക. അമേരിക്ക-ഇറാഖ് യുദ്ധകാലത്ത്  ഇറാഖ് പട്ടാളക്കാരെ ജീവനോടെ മണലില്‍ കുഴിച്ചുമൂടിയ സൈനികഓഫീസറെ അമേരിക്കന്‍സര്‍ക്കാര്‍ ബഹുമതികള്‍ നല്‍കി ആദരിക്കുന്നത് രാഷ്ട്രീയമായശരിയില്‍ നിന്നുകൊണ്ടാണ്. സാര്‍വലൗകികമായമാനവികതയ്ക്കും, മൂല്യങ്ങള്‍ക്കും ദേശീയ വികാരങ്ങളേക്കാള്‍ പ്രാധാന്യം കൊടുക്കണം.

 ദളിതുകള്‍, സ്ത്രീകള്‍, ന്യൂനപക്ഷങ്ങള്‍, ആദിവാസികള്‍, ഗോത്രവര്‍ഗ്ഗങ്ങള്‍ എന്നിവരുടെ വിദ്യാഭ്യാസം പരമാവധി പ്രോല്‍സാഹിക്കപ്പെടണം. അറിവ് ആയുധമാണ്. അതുനേടിയാലേ ജനാധിപത്യരാജ്യത്ത് അതിനെ ആയുധമാക്കിക്കൊണ്ട് അധികാരത്തില്‍ പ്രാതിനിധ്യം നേടാനാവൂ. അസമത്വത്തേയും വിവേചനത്തേയും പ്രതിരോധിക്കാനാവൂ. സാര്‍വലൗകികമായ മാനവികമൂല്യങ്ങളിലധിഷ്ഠിതമായ പൗരത്വനിര്‍മ്മിതിയും അതിലൂടെ സാധ്യമാവുന്ന ദേശീയനേതൃത്വവുമാണ് യുദ്ധതാല്പര്യങ്ങളില്ലാത്ത, രാജ്യത്തിന്റെ വിഭവങ്ങള്‍ അതിന്റെ പ്രജകള്‍ക്കിടയില്‍ തുല്യമായി വിതരണം ചെയ്യുന്ന, മാനുഷരെ ഒന്നായിക്കാണാന്‍ കഴിയുന്ന മാവേലിയുടെ ദേശരാഷ്ട്രത്തെ യാഥാര്‍ത്ഥ്യമാക്കാന്‍ പര്യാപ്തമാവുക,'ദേശങ്ങളില്ല ഉള്ളത് മാനവികതയാണ്. ഈ സത്യം ഇനിയും ഉള്‍ക്കൊള്ളാനാവുന്നില്ലെങ്കില്‍ ദേശങ്ങളില്ലാതാവും. കാരണം മാനവികതയില്ലാത്തതിനാല്‍' ഐസക് അസിമാവിന്റെ ഈ നിരീക്ഷണം പ്രസക്തമാവുന്നത് ഇതിനാലാണ്.

4.    വിപണിയുടെ ഏകത

അനൗപചാരികമായും എന്നാല്‍ വളരെ ശക്തമായും സാങ്കേതികവിദ്യയും നവമാധ്യമങ്ങളും വിപണിയും ചേര്‍ന്ന് ആഗോളീകരണ ഉദാരീകരണ സമീപനങ്ങളുടെ സൗകര്യങ്ങളിലൂടെ മധ്യവര്‍ഗ ജീവിതബോധത്തിലധിഷ്ഠിതമായ വരേണ്യമായ ഒരേകത്വമുണ്ടാക്കുന്നുണ്ടെന്നത് വസ്തുതയാണ്. കമ്പോളം ലോകത്തെ ഗ്രാമമാക്കി ചുരുക്കി കൈവെള്ളയിലേക്കു കൊണ്ടുവരുന്നത് വിപണി താല്പര്യങ്ങള്‍ക്കുവേണ്ടി മാത്രമാണ്.  ലോകത്തിന്റെ ഏതു മൂലയില്‍ നിന്നും ദാഹിക്കുന്നവന് കോളയും വിശക്കുന്നവന് ന്യൂഡില്‍സും ലഭ്യമാക്കുന്നത് അങ്ങനെ ചിന്തിപ്പിക്കുന്നത് ഉല്പന്നത്തെ ലോകമാസകലം/ആഗോളമായി വിറ്റഴിക്കാന്‍വേണ്ടി മാത്രമാണെന്ന് നമുക്കറിയാം. പക്ഷെ അതിന്റെ പ്രത്യാഘാതമെന്നുപറയുന്നത് പരമ്പരാഗതമായ, തനതായ, നാടിനിണങ്ങിയ, പ്രകൃതിക്കിണങ്ങിയ,ആരോഗ്യത്തിനിണങ്ങിയ വൈവിധ്യമാര്‍ന്ന പാനീയങ്ങളും രുചി വൈവിധ്യമാര്‍ന്ന ആഹാരങ്ങളും ഇല്ലാതാകുന്നതിനാലാണ്. ഇപ്പോള്‍ത്തന്നെ നമ്മുടെ ഹോട്ടലിലെ മെനു ദേശവ്യാപകമായി ഏകീകരിക്കപ്പെട്ടു കഴിഞ്ഞു. ചിലപ്പോള്‍ അന്തര്‍ദേശീയമായും. തനത്‌സംസ്‌കാരങ്ങളുടേയും വൈവിധ്യങ്ങളുടേയും മേല്‍വരുന്ന അധിനിവേശത്തിന്റേതായ ഏകധ്രുവമായ ആ ഏകതയെ പ്രതിരോധിക്കാന്‍ വിദ്യാഭ്യാസത്തിനു കഴിയണം.

5.    ഏകതയ്ക്കുവേണ്ടിയുള്ള വിദ്യാഭ്യാസം
വിദ്യാഭ്യാസത്തിലൂടെ ഏകത സാധ്യമാകണമെങ്കില്‍ അത്തരം വിദ്യാഭ്യാസത്തിന്റെ രീതിയും സ്വഭാവവും എന്തായിരിക്കണമെന്നുകൂടി പറയേണ്ടതുണ്ട്. അത്തരമൊരു വിദ്യഭ്യാസ സമ്പ്രദായം വളരെ flexible ആയിരിക്കണം, വീട്ടുഭാഷയും വിദ്യാലയഭാഷയും കഴിയുന്നിടത്തോളം ഒന്നായാല്‍ അത്രയും നല്ലത്. പ്രാകൃതമെന്നോ സ്‌ത്രൈണമെന്നോ പറഞ്ഞ് മാറ്റിനിര്‍ത്തുന്ന ഉപസംസ്‌കാരങ്ങളെ പാഠ്യപദ്ധതി ഉള്‍ക്കൊള്ളണം. ഗോത്രഭാഷകളില്‍ സംവദിക്കുന പാഠപുസ്തകങ്ങള്‍ വരണം. Adapted Text books ഉം Local text നും അര്‍ഹമായ പ്രാതിനിധ്യം കൊടുക്കണം. വിമര്‍ശനാത്മക ചിന്തയെ പാഠ്യപദ്ധതിയുടെ അടിസ്ഥാനലക്ഷ്യമായി അംഗീകരിക്കണം. ഭരണകുടത്തിന്റെരാഷ്ട്രീയത്തേയും വിദ്യാഭ്യാസത്തിലെ രാഷ്ട്രീയത്തേയും ദേശിയതയുടെ യുക്തിയേയും അയുക്തിയേയും സത്യസന്ധമായി വിലയിരുത്താന്‍ അതിജീവിക്കാന്‍ അതിലൂടെ മാത്രമേ സാധിക്കൂ . അമേരിക്കയുടെ അന്ധമായ ദേശീയബോധത്തില്‍നിന്ന് സ്വതന്ത്രമായി സ്വന്തം രാജ്യത്തിന്റെ കൊള്ളരുതായ്മകളെ വിമര്‍ശിക്കാനും തുറന്നുകാണിക്കാനും നോംചോംസ്‌കിക്ക് സാധിക്കുന്നത് ഇത്തരം ചിന്തയുടെ ഫലമാണ്. ബ്രിട്ടീഷ് സര്‍ക്കാര്‍ ചരിത്രത്തെ വളച്ചൊടിച്ചും തെറ്റായി വ്യാഖ്യാനിച്ചും ഭിന്നിപ്പിച്ചും ഭരിച്ചതിന്റെ തുടര്‍ച്ചയായി സ്വതന്ത്രഇന്ത്യയിലും ഭരണകൂടങ്ങള്‍ ചരിത്രത്തെ സാമുദായിക ധ്രുവീകരണത്തിനുള്ള ഉപാധിയായി ദുരുപയോഗം ചെയ്യുന്നത് തടയാന്‍ പാഠ്യപദ്ധതിക്കുമേല്‍ സമൂഹജാഗ്രത ഉണ്ടാവണം. വിദ്യാഭ്യാസത്തിന്റെ ഉള്ളടക്കം നിശ്ചയിക്കാനുള്ളഅധികാരം സ്വകാര്യസ്വാശ്രയസ്ഥാപനങ്ങള്‍ക്ക് വിട്ടുകൊടുക്കരുത്. വിദ്യാഭ്യാസത്തിന്റെ മതേതരത്വവും ശാസ്ത്രീയതയും നിലനിര്‍ത്തണം. കോത്താരി കമ്മീഷന്‍ കോമണ്‍ സ്‌കൂളുകളുടെ പ്രാധാന്യം എടുത്തുപറഞ്ഞതാണ്. പൊതു വിദ്യാലയങ്ങള്‍ ശക്തിപ്പെടുത്തണം. ജാതിമതസംഘടനകള്‍ വിദ്യാഭ്യാസത്തെ പകുത്തെടുക്കുന്നത് ഏകതയ്ക്ക് വിഘാതമാണ്.
6.    ഏകതയും അന്താരാഷ്ട്ര സംഘടനകളും
     ആഗോള സമൂഹത്തിലെ വിശ്വമാനവസങ്കല്പത്തെക്കുറിച്ച് അന്താരാഷ്ട്ര സംഘടനകള്‍  എന്തുപറയുന്നു എന്നു നോക്കാം. യുനെസ്‌കോയുടെ മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ Dr. Water H.B. Lewis അന്താരാഷ്ട്ര ധാരണയ്ക്കുവേണ്ടിയുള്ള വിദ്യാഭ്യാസത്തെ നിര്‍വചിക്കുന്നത് 'ലോകത്തിലെ മുഴുവന്‍ജനങ്ങളുടേയും ഉത്കര്‍ഷേച്ഛയേയും മൂല്യങ്ങളേയും ജിവിതരീതികളേയും കുറിച്ച് ധാരണയുണ്ടാക്കുക  എന്നതാണ് അന്താരാഷ്ട്ര ധാരണയ്ക്കുവേണ്ടിയുള്ള വിദ്യാഭ്യാസത്തില്‍ നമുക്ക് ചെയ്യാനുള്ളത്. ഈ ഭൂമുഖത്ത് ഒന്നായിജീവിക്കാനുള്ള  ഉപാധികളെക്കുറിച്ചുള്ള ധാരണയെയും ഇതിലൂടെ നേടിയെടുക്കാന്‍ സാധിക്കണം. ഈ അര്‍ത്ഥത്തില്‍ Understanding എന്നത് നമ്മുടെ ജീവിത രീതികള്‍ എന്നതുപോലെ മറ്റുള്ളവരുടെ ജീവിതരീതികളേയും കുറിച്ചുള്ള ഗ്രാഹ്യമാണ്. ചുരുക്കത്തില്‍ അന്താരാഷ്ട്രധാരണ എന്നത് ലോകത്തെവിടേയുമുള്ള മനുഷ്യരുടെപെരുമാറ്റത്തെ അവരുള്‍ക്കൊള്ളുന്നദേശീയതയ്ക്കും സംസ്‌കാരത്തിനും അതീതമായി  പരസ്പരം വിലമതിക്കാനും വസ്തുനിഷ്ഠമായും വിമര്‍ശനാത്മകമായും നിരീക്ഷിക്കാനുമുള്ള കഴിവാണ്. അങ്ങനെ ചെയ്യുന്നതിലൂടെ വ്യക്തിക്ക് തന്റെതന്നെ സവിശേഷമായ സാംസ്‌കാരികവും ദേശീയവുമായ മുന്‍വിധികളില്‍നിന്ന് മുക്തമാവാനും എല്ലാ ദേശീയതയിലും സംസ്‌കാരത്തിലും വര്‍ഗ്ഗത്തിലുംപ്പെട്ടമനുഷ്യരെ ഭൂമിയിലെനിവാസികളായ മനുഷ്യ വര്‍ഗ്ഗത്തിന്റെ വൈവിധ്യങ്ങളായി നിരീക്ഷിക്കാനുള്ള കഴിവുണ്ടാവും' എന്നിങ്ങനെയാണ്.  തന്റെ രാജ്യം മറ്റു രാജ്യങ്ങളേക്കാള്‍ മഹത്തരമാണെന്നത് രാജ്യസ്‌നേഹത്തെക്കുറിച്ചുള്ള തെറ്റായപാഠമാണ്. തന്റെരാജ്യംപോലെ മഹത്തരമാണ് മറ്റുരാജ്യങ്ങളുമെന്ന ശരിയായ പാഠത്തിനുവേണ്ടിയുള്ളതാകണം വിദ്യാഭ്യാസം. നാം ഒരാളെ അന്യനായി കാണുന്നുവോ സഹോദരനായി കാണുന്നുവോ എന്നത് നമ്മളാര്‍ജ്ജിച്ച മൂല്യങ്ങളുമായി ബന്ധപ്പെട്ട ഒന്നാണ്. പാകിസ്ഥാനിലെ സ്‌കൂള്‍വിദ്യാര്‍ത്ഥിനി മലാല യൂസഫ്‌സായ് താലിബാന്റെ വെടിയുണ്ടയ്ക്കിരയായപ്പോള്‍ നമ്മുടെ മനസ്സ് നൊമ്പരപ്പെടുന്നതും അവര്‍ക്കായി പ്രാര്‍ ത്ഥിക്കുന്നതും, ലാറ്റിനമേരിക്കന്‍ എഴുത്തുകാരന്‍ ഗബ്രിയേല്‍ മാര്‍ക്കോസിന്റെ മരണം നമ്മുടെ പ്രിയപ്പെട്ടവന്റെ മരണമാവുന്നതും രാഷ്ട്രീയാതിര്‍ത്തിക്കപ്പുറമുള്ള ഹൃദയത്തിന്റെ ഏകത കൊണ്ടാണ്.  UNESCO യുടെ preamble ല്‍ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.'സമാധാനത്തിനെതിരായ എതിര്‍വാദങ്ങള്‍ നിര്‍മ്മിക്കപ്പെടുന്നതും യുദ്ധങ്ങള്‍ ആരംഭിക്കുന്നതും മനുഷ്യമനസ്സിലാണ്. മനുഷ്യന്റെ അന്തസ്സിന് സമാധാനവും സ്വാതന്ത്ര്യവും നീതിയും ഒഴിച്ചുകൂടാന്‍ കഴിയാത്തവയാണെന്നതിനാല്‍ സംസ്‌കാരത്തിനും മാനവികതയ്ക്കും വേണ്ടിയുള്ള വിദ്യാഭ്യാസത്തിന്റെ വ്യാപനം, ഉത്തരവാദിത്വത്തിന്റേയും പരസ്പരസഹവര്‍ത്തിത്വത്തിന്റേയും അന്തഃസത്ത ഉള്‍ക്കൊണ്ട് എല്ലാ രാജ്യങ്ങളും നിര്‍ബന്ധമായും പൂ ര്‍ത്തീകരിക്കേണ്ട വിശുദ്ധകര്‍മ്മമാണ്' ദലൈലാമയുടെ വാക്കുകള്‍കൂടി ഇതിനോട് ചേര്‍ത്തുവായിക്കാം. 'ലോകശാന്തി കൈവരിക്കാനുള്ള ആദ്യചുവട് ആത്മശാന്തി നേടലാണ്.അതെങ്ങനെ നേടും?വളരെ ലളിതമാണത്. ഓരോ രാജ്യത്തെ മനുഷ്യനും ഒരു കുടുംബത്തിലെ അംഗമാണെന്നും മനുഷ്യ വര്‍ഗ്ഗം ഒന്നാണെന്നും വ്യക്തമായി തിരിച്ചറിഞ്ഞാല്‍ മതി'.

2016, ഏപ്രിൽ 30, ശനിയാഴ്‌ച

കുറ്റവും ശിക്ഷയും സി.ജെ.യുടെ ക്രൈം നാടകത്തില്‍


   
വ്യക്തി, സമൂഹം , രാഷ്ട്രം എന്നിവയുടെ അവകാശങ്ങളേയും താല്‍പര്യªങ്ങളേയും സമീകരിച്ച്  അവയുണ്ടാക്കുന്ന വൈരുÎ്യങ്ങളേയും സംഘര്‍ഷങ്ങളേയും പരിഹരിച്ച് സമരസപ്പെടുത്താന്‍ ആവിഷ്‌കരിച്ചവയാണ് നിയമങ്ങള്‍. ª്യക്തി താല്‍പര്യങ്ങളുടെ പരിരക്ഷയും സമൂഹതാല്‍പര്യങ്ങളുടെ പരിപാലനവും അതുവഴി നിയമങ്ങള്‍ ലക്ഷ്യംവെക്കുന്നു. കുറ്റം, ശിക്ഷ എന്നീ ദ്വന്ദ്വങ്ങളെ ഭരണകൂടനിയമങ്ങളുടെ പശ്ചാത്തലത്തില്‍ വിശകലനവിധേയമാക്കുകയും സംവാദാത്മകമാക്കുകയും ചെയ്ത നാടകമാണ് മലയാളത്തിലെ ഏറ്റവും മികച്ച പരീക്ഷണനാടകമെന്ന് വിലയിരുത്തുന്ന സി.ജെ. തോമസിന്റെ 1128 ല്‍ ക്രൈം 27 എന്ന നാടകം. സാമൂഹ്യശാസ്ത്രത്തിന്റെയും മന:ശാസ്ത്രത്തിന്റെയും സാമ്പത്തിക ശാസ്ത്രത്തിന്റെയും തത്ത്വചിന്തയുµടയും ചരിത്രത്തിന്റെയും വ്യത്യസ്തയുക്തികളില്‍ നിന്നുകൊണ്ട് വധശിക്ഷയുടെ വിവിധമാനങ്ങളെ കൊലപാതകം എന്ന കുറ്റത്തിന്റെ പശ്ചാത്തലത്തില്‍ സി.ജെ.തോമസ് അപഗ്രഥിക്കുന്നു.
    ലോകരാഷ്ട്രങ്ങളില്‍ മൂന്നിലൊന്ന് അതായത് 141 രാജ്യങ്ങള്‍ വധശിക്ഷനിര്‍ത്തലാക്കുകയും (ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ മെയ് 2012 ലെ കണക്കനുസരിച്ച്) ഇന്ത്യയടക്കം  മറ്റുലോകരാഷ്ട്രങ്ങളിലും വധശിക്ഷയ്‌ക്കെതിരായ ചര്‍ച്ചകളും നിര്‍ദ്ദേശങ്ങളും പുരോഗമിക്കുകയും ചെയ്യുന്ന ചരിത്ര പശ്ചാത്തലത്തില്‍ ക്രൈം നാടകത്തെ പരിശോധിക്കുമ്പോള്‍ അന്ന് സി.ജെ. ഉയര്‍ത്തിയ ചിന്തകളും വാദങ്ങളും തന്നെയാണ് ഇന്നും വധശിക്ഷയ്‌ക്കെതിരെ ലോകസമൂഹം ഉയര്‍ത്തിപ്പിടിക്കുന്നതെന്നു കാണാം. അഫ്‌സല്‍ ഗുരുവിനും ¤¯¾³¡¸¶££œ²¹ ¢¯¥˜¹ œÞ‰°¤ വധശിക്ഷകളും ബസ്സിനകത്ത് പെണ്‍കുട്ടിയെ പീഡിപ്പിച്ചുകൊന്ന ഡല്‍ഹി സംഭവത്തിലെ പ്രധാന പ്രതിക്ക് പ്രായപൂര്‍ത്തിയായിട്ടില്ലെന്നതിനാല്‍ കോടതി കുറ്റവിമുക്തനാക്കിയതുമാണ് ഇന്ത്യയില്‍ ഇത്തരം ചര്‍ച്ചകളെക്രിയാത്മകമാക്കിയത്. കുറ്റം, ശിക്ഷ, വധം തുടങ്ങിയ പരികല്പനകളുടെ അര്‍ത്ഥവും വ്യാപ്തിയും ആപേക്ഷികമായി നിലകൊള്ളുന്ന ഒന്നാണ്. അത് ദേശത്തിലെ പൗരന്മാരുടെ പുരോഗമനവീക്ഷണത്തോടും മാനവികതയോടും ഭരണകൂടത്തോടും ഭരണവ്യവസ്ഥയോടും ബന്ധപ്പെട്ടുനില്‍ക്കുന്ന ഒന്നാണ്.
    'വ്യവസ്ഥാപിത സമൂഹത്തിന്റെ സുസ്ഥിര നിലനില്‍പ്പിനായി അതിലെ അംഗങ്ങളായ  വ്യക്തികളുടെ സ്വഭാവം, പെരുമാറ്റം, പ്രവൃത്തി, സ്വാതന്ത്ര്യം, അവകാശം, തുടങ്ങിയവയ്ക്കുമേല്‍ ബാധകമാക്കപ്പെടുന്ന നിയന്ത്രണം, അതിര്, വിലക്ക് എന്നിവയുടെ സമാഹാരമോ സംഹിതയോ സംഘാടനമോ ആണ് നിയമം.' (സര്‍വ വിജ്ഞാനകോശം, വാല്യം 15, പുറം 647) വ്യക്തി സ്വാതന്ത്ര്യത്തിനുമേലുള്ള ഭരണകൂടവിലക്ക് എന്നതില്‍ നിന്നും ഭിന്നവും കൂടുതല്‍ പുരോഗമനപരവും മാനവികവുമായ കാഴ്ചപ്പാടാണ് സി.ജെ. മുന്നോട്ടുവെക്കുന്നതെന്നു കാണാം. 20 -ാം  നൂറ്റാണ്ടിന്റെ തുടക്കത്തില്‍ അമേരിക്കന്‍ നിയമശാസ്ത്രകാരനായ റേസ്‌കോ പൗണ്ടിന്റെ നിയമ നിര്‍വചനത്തോട് സി.ജെ.യുടെ വീക്ഷണം സാധര്‍മ്മ്യം പുലര്‍ത്തുന്നതായികാണാം. സാമൂഹ്യ പുനര്‍നിര്‍മ്മാണത്തിനുള്ള ഒരു ഉപകരണമാണ് നിയമമെന്നതായിരുന്നു റേസ്‌കോ പൗണ്ടിന്റെ നിര്‍വചനം. ഏതൊരാള്‍ക്കും അയാളെ നന്നാക്കാന്‍ ആവശ്യമായ ശിക്ഷയേ നല്‍കാവൂ എന്ന് സി.ജെ. നാടകത്തില്‍ ഗുരുവിനെക്കൊണ്ട് പറയിക്കുമ്പോള്‍ പ്രതിഫലിക്കുന്നത് സാമൂഹ്യപുനര്‍നിര്‍മ്മാണമെന്ന ആശയം തന്നെയാണ്.
    കുറ്റം, ശിക്ഷ എന്നീ ദ്വന്ദ്വങ്ങളെ മന:ശാസ്ത്രപരമായി വിശകലനം ചെയ്യുമ്പോള്‍ അത് ആത്യന്തികമായി ലക്ഷ്യംവെക്കുന്നത് മനുഷ്യന്റെ സംസ്‌കരണ (Refinement) മാണെന്ന് കാണാം. അനഭിലഷണീയമോ (undesirable) സമൂഹ വിരുദ്ധമോ (Anti-Social) ആയ ഒരു വ്യവഹാരത്തെ വ്യക്തിയില്‍ നിന്ന് ഇല്ലായ്മ ചെയ്യാന്‍വേണ്ടി ഉപയോഗിക്കുന്ന അസുഖകരമായ അനുഭവത്തെയാണ് ശിക്ഷയായി കാണുന്നത്. അതായത് ശിക്ഷയനുഭവിക്കുന്നതിലൂടെ വ്യക്തിയില്‍ നടക്കേണ്ടത് മനോഭാവമാറ്റമാണ്. ശാരീരികപീഡനം (Corporal punishment)  കൊണ്ട് വ്യക്തിയുടെ ദു:സ്വഭാവത്തെ താല്ക്കാലികമായി അടിച്ചമര്‍ത്താമെന്നല്ലാതെ ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് പറയുന്നത് അതുകൊണ്ടാണ്. ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ ജയിലുകളും ദുര്‍ഗുണ പരിഹാര പാഠശാലകളും ചെയ്യുന്നത് കുറ്റവാളിയുടെ കുറ്റവാസനകളെ കൂടുതല്‍ ശക്തമാക്കുകയാണ്. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന കുറ്റവാളികള്‍ വീണ്ടും അതേ കുറ്റമോ അതിനേക്കാള്‍ മാരകമായ കുറ്റമോ ചെയ്ത് വീണ്ടും ജയിലിലേക്കു തന്നെ വരുന്ന  അവസ്ഥ  നിലനില്‍ക്കുന്നു.
    സര്‍ക്കാര്‍,  ഭരണസംവിധാനം, പട്ടാളം, പോലീസ്, കോടതി, ജയില്‍ തുടങ്ങിയവ മര്‍ദ്ദനത്തിനുവേണ്ടിയുള്ള ഭരണകൂട ഉപകരണങ്ങളാണെന്നും പള്ളി, സ്വകാര്യ, സര്‍ക്കാര്‍ സ്‌കൂളുകള്‍, കുടുംബം, നിയമം, രാഷ്ട്രീയ കക്ഷികള്‍, ട്രേഡുയൂണിയനുകള്‍, പത്രം, റേഡിയോ, ടെലിവിഷന്‍, സാഹിത്യം, കല, സ്‌പോര്‍ട്‌സ്  തുടങ്ങിയവ പ്രത്യയ ശാസ്ത്രപരമായ ഭരണകൂട ഉപകരണങ്ങളാണെന്നുമുള്ള അല്‍ത്തൂസറിന്റെ വീക്ഷണത്തോട് (ദര്‍ശനവും രാഷ്ട്രീയവും, അല്‍ത്തൂസര്‍, വി.സി. ശ്രീജന്‍. പുറം.17)  സി.ജെ.യുടെ നാടകദര്‍ശനം താദാത്മ്യം പ്രാപിക്കുന്നത് കാണാം. ജയില്‍, കോടതി, പത്രം, രാഷ്ട്രീയക്കാര്‍, പള്ളി, നിയമം, സാഹിത്യം, കല തുടങ്ങിയവയെല്ലാം തന്നെ ക്രൈം നാടകത്തില്‍ വിശകലനവിധേയമാക്കുകയും വിമര്‍ശിക്കുകയും ചെയ്യുന്നു.
    മരണം പ്രത്യേകിച്ചും അവനവന്റെ മരണം ഫലിതമാണെന്ന പ്രമേയത്തെ കേന്ദ്രമാക്കി രചനയിലും ഘടനയിലും അവതരണത്തിലും ഏറ്റവും കൂടുതല്‍ പരീക്ഷണപ്രവണതകള്‍ പ്രകടിപ്പിക്കുന്നതുമായ നാടകമാണിത്. മരണം ഫലിതമാമെന്ന് ബോദ്ധ്യപ്പെടുത്താന്‍ ഗുരു ശിഷ്യനു മുന്നില്‍ സൃഷ്ടിക്കുന്ന നാടകത്തിനുള്ളിലെ  നാടകത്തിലേക്ക് ഭരണകൂടത്തിന്റെ പ്രത്യയ ശാസ്ത്ര ഉപകരണങ്ങളായി അല്‍ത്തൂസര്‍ എടുത്തുകാണിച്ചവയെല്ലാം കടന്നുവരുന്നു.
    കുമ്മായനിര്‍മ്മാണ ഫാക്ടറിയിലെ തൊഴിലാളികളാണ് മാര്‍ക്കോസും വര്‍ക്കിയും. മാര്‍ക്കോസിന്റെ ഭാര്യയുമായി വര്‍ക്കിക്കുള്ള അവിഹിതബന്ധം മദ്യലഹരിയില്‍ രണ്ടുപേരും തമ്മിലുള്ള തര്‍ക്കത്തിലേക്കും ശണ്ഠയിലേക്കും നീങ്ങുന്നു. ചൂളയിലേക്കുവീണ മാര്‍ക്കോസ് കൊല്ലപ്പെട്ടുവെന്ന നിഗമനത്തില്‍ വര്‍ക്കി കൊലപാതകക്കുറ്റത്തിന്  തടവിലാകുന്നു. വധശിക്ഷയെ ഭയപ്പെട്ട് ജയിലില്‍ മനസ്സുതകര്‍ന്ന് മരിക്കുന്നു മരിച്ചുവെന്ന് വിശ്വസിച്ച മാര്‍ക്കോസ് തിരിച്ചുവരുന്നു. ഗുരു നാടകമവസാനിപ്പിക്കുന്നു.
    കുറ്റശിക്ഷകളുടെ മൂല്യം നിര്‍ണയിക്കുന്നതില്‍  മേല്‍കീഴ് അധികാരബന്ധങ്ങള്‍ എങ്ങനെ സ്വാധീനം ചെലുത്തുന്നുവെന്ന് അനാവരണം ചെയ്യാന്‍ സി.ജെ. നാടകത്തില്‍ ഉപയോഗിച്ചിരിക്കുന്നത് പത്രമോഫീസിനെയാണ്. മാര്‍ക്കോസിന്റെ കൊലപാതകം ഡബിള്‍ കോളത്തിനുപോലും പറ്റില്ല. വല്ല സിനിമാതാരമോ കോടീശ്വരനോ ആയിരുന്നെങ്കില്‍ ന്യൂസ് വാല്യു ഉണ്ടായേനേ-യെന്ന പത്രമാപ്പീസിലെ സഖറിയയുടെ പരിദേവനം ഉദാഹരണം. മരിച്ചവനോട് കുഴിക്കാണം വാങ്ങാന്‍ അവസരം കിട്ടാതെപോയതിനാലാണ് പള്ളിക്കാര്‍ക്കും അച്ഛനും സങ്കടം. രാഷ്ട്രീയക്കാരനായ ശാസ്ത്രിക്ക് അത് പത്രത്തില്‍ പ്രസ്താവന അച്ചടിച്ചു വരാനുള്ള അവസരമാണ്. ഒടുവില്‍ മലമ്പ്രദേശങ്ങളില്‍ താറാവുകൃഷി നടത്തുന്നതിനെക്കുറിച്ചുള്ള ധനകാര്യമന്ത്രിയുടെ വാര്‍ത്തവന്നതോടെ മാര്‍ക്കോസിന്റെ കൊലപാതകവാര്‍ത്ത പത്രത്തിലെ രണ്ടാം പേജില്‍ കുമാരിപില്‍സിന്റെ പരസ്യത്തിനു താഴെ ചെറിയ കുറിപ്പായിമാത്രം അച്ചടിക്കുന്നു. സാമൂഹികശ്രേണിയിലെ അധികാരബന്ധങ്ങളുടെ പിരമിഡിലെ താഴേത്തട്ടിലെ പ്രതിനിധിയായ മാര്‍ക്കോസിന്റെ ജീവന്‍ രാഷ്ട്രീയക്കാര്‍ക്കും പുരോഹിതനും മാധ്യമങ്ങള്‍ക്കും  കേവലം വിനോദം മാത്രമായി മാറുന്നു.
സമൂഹത്തിന്റെ  ഏറ്റവും ചെറിയ ഏകകമായ കുടുംബത്തിനകത്തും വ്യക്തിയുടെ സ്ഥാനവും അധികാരവും നിര്‍ണയിക്കുന്നത് അയാളുടെ വരുമാനമാണ്. ഗൃഹനാഥനായ മാര്‍ക്കോസിന്റെ മരണവാര്‍ത്തയും വര്‍ക്കിയുടെ തടവുശിക്ഷയും മാര്‍ക്കോസിന്റെ ഭാര്യയില്‍ ഉണ്ടാക്കുന്ന പ്രതികരണം കടിച്ചതുമില്ല പിടിച്ചതുമില്ല എന്നതാണ്. പണം തരുന്ന ഭര്‍ത്താവിനേയും ജാരനേയും ഒരേസമയം  നഷ്ടമായതാണ് അവളുടെ സങ്കടം. പിതാവിന് കഞ്ചാവുവാങ്ങാന്‍ തനിക്കിനി ആരുപണം തരും  എന്നോര്‍ത്താണ് വിഷമം.
കോടതി, പോലീസ്, ഭരണകൂടം, നിയമം, കുറ്റവാളി എന്നീ സംവിധാനങ്ങള്‍ക്കകത്തും പുറത്തും നിന്നുകൊണ്ട് വധശിക്ഷയുടെ വിവിധമാനങ്ങളെ സൂക്ഷ്മമായി വിശകലനം ചെയ്യാന്‍ സി.ജെ.ക്ക് ക്രൈം നാടകത്തില്‍ സാധിച്ചിട്ടുണ്ട്. മാനവികതയിലധിഷ്ഠിതമായ സി.ജെ.യുടെ ജീവിതദര്‍ശനം തന്നെയാണ് വിവിധ  കഥാപാത്രങ്ങളുടെ വാക്കുകളില്‍ പ്രതിഫലിക്കുന്നത്.
ഒന്നും ഒന്നും കൂട്ടിയാല്‍ പൂജ്യമാണോ?  പിന്നെയെന്തിനാണ് ഒരുത്തന്‍ ചത്തതിന് വേരൊരുത്തനെക്കൂടി കൊല്ലുന്നത്? എന്ന സഖറിയയുടെ ചോദ്യത്തിലെ ഗണിതയുക്തി വധശിക്ഷയുടെ അയുക്തികത വെളിവാക്കുന്നു. ഒരുത്തനെക്കൂടി മരിപ്പിച്ചതുകൊണ്ട് മരിച്ചുപോയവന് എന്തെങ്കിലും  ഗുണം കിട്ടുന്നുണ്ടോയെന്ന ഗുരുവിന്റെ ചോദ്യവും പ്രസക്തം തന്നെ. കൊന്നവന്‍ പിന്നേയും കൊല്ലുമെന്നുള്ള ഭയമാണ് വധശിക്ഷയ്ക്കു പ്രേരിപ്പിക്കുന്നതെങ്കില്‍ ഒരൊറ്റ പരിഹാരമേയുള്ളൂ കൊലപാതകം നടത്താന്‍ ആരോഗ്യമുള്ള എല്ലാവരേയും കൊല്ലണം എന്ന സഖറിയയുടെ വാക്കുകള്‍ ഓര്‍മ്മിപ്പിക്കുന്നത് ഭാരതേന്ദുഹരിശ്ചന്ദ്രയുടെ അംധേരിയിലെ ചൗപട് രാജാവിനെയാണ്. കൊലക്കയറിനുപാകമായ കഴുത്തുണ്ട് എന്നതുകൊണ്ടുമാത്രം തൂക്കിലേÝാന്‍ വിധിക്കന്ധെട്ട ഗോവര്‍ധനെയാണ്.  നിയമത്തിന് മരണത്തില്‍ താല്‍പര്യമില്ല കൊലക്കേസ്സില്‍ മാത്രമേയുള്ളൂ. അത് പ്രതിയെ അപമാനം കൂടാതെ മരിക്കാന്‍ സമ്മതിക്കില്ല. ക്രൂശിക്കലാണ് ജനാധിപത്യത്തിന്റെ സനാതനമന്ത്രം നിയമം മരണത്തെ ആഘോഷമാക്കി മാറ്റുന്നു തുടങ്ങിയ ഗുരുവിന്റെ വാക്കുകള്‍ പ്രതിഫലിപ്പിക്കുന്നത് സി.ജെ.യുടെ ജീവഹത്യക്കെതിരായ നിലപാടുകളാണ്. പ്രതി എന്ത് കുറ്റം ചെയ്താലും  അയാള്‍ നന്നാകുവാനുള്ള ശിക്ഷയിലധികം ചോദിക്കുന്നത്, അത് കൊടുക്കുന്നത് പാപകരം തന്നെ. കണ്ണിനു പകരം കണ്ണ് എന്ന നിയമം പരിഷ്‌കൃതമനുഷ്യന്റേതല്ല. അതു സമരരംഗത്തിന്റെ ഒരു പൈശാചികസന്തതിയാണ്. കാടത്തത്തിന്റെ അവശിഷ്ടമാണ്. എന്ന വാക്കുകളും വധശിക്ഷയ്‌ക്കെതിരായ പ്രഖ്യാപനമാവുന്നു. ബി.സി. 1750 ല്‍ യൂഫ്രട്ടീസ് , ടൈഗ്രീസ് നദീമുഖത്ത് നിലനിന്ന മെസൊപ്പൊട്ടേമിയന്‍ സംസ്‌കാരത്തിന്റെ സൃഷ്ടിയായ ഹമുറാബിയന്‍ നിയമ ശാസ്ത്രസംഹിതയാണ് അറിയപ്പെട്ടതില്‍  ഏറ്റവും പ്രാചീനമായത്. (നിശാഗന്ധി വിശ്വവിജ്ഞാനകോശം, വാല്യം 10. പുറം 672) ആയിരക്കണക്കിന് വര്‍ഷങ്ങളിലൂടെ മനുഷ്യന്‍ പുരോഗമിച്ചിട്ടും നമ്മുടെ നിയമസംഹിതയിലെ  നിയമങ്ങളില്‍ ഹമ്മുറാബിയുടെ കാലത്തോളം  പഴക്കമുള്ള കാടന്‍ നിയമങ്ങളുണ്ടെന്ന് സി.ജെ.  ഓര്‍മ്മിപ്പിക്കുന്നു.
പ്രതിഭാഗം വക്കീലും വാദിഭാഗം വക്കീലും തമ്മിലുള്ള വാദ പ്രതിവാദങ്ങളിലും വധശിക്ഷയെ  വിചാരണ ചെയ്യുന്നുണ്ട്. ജീവിതം  ദിവ്യമാണ് അത് ഈശ്വരദത്തമാണ്. തൃണത്തെപ്പോലും  മുളപ്പിക്കാന്‍  കഴിയില്ല  മനുഷ്യനെന്ന് സര്‍ക്കാര്‍ വക്കീല്‍ വാദിക്കുമ്പോള്‍ മരണശിക്ഷയുടെ  ഉദ്ഭവം തന്നെ പ്രതികാരബുദ്ധിയില്‍ നിന്നാണെന്ന് പ്രതിയുടെ വക്കീലും ഓര്‍മ്മിപ്പിക്കുന്നു. വധശിക്ഷ പ്രതികാരമാമെന്ന സി.ജെ.യുടെ നിരീക്ഷണം എത്രത്തോളം യാ™ാര്‍˜¸™്യമാണെന്ന് കുട്ടിക്കുറ്റവാളിയുടെ  പ്രായപരിധി 18 ല്‍ നിന്ന് 16  ആക്കാന്‍ നമ്മുടെ ഭരണകൂടത്തെ പ്രേരിപ്പിച്ചത്  ഡല്‍ഹി പീഡന കൊലപാതകക്കേസിലെ പ്രധാന പ്രതിയെ കോടതി മോചിപ്പിച്ചനടപടിയാെണന്നതില്‍ നിന്നും വ്യക്തമാവുന്നു. നിയമം അനുസരിച്ച് കൊന്നാലും നിയമം അനുസരിക്കാതെ കൊന്നാലും മരിക്കുന്നവനെ സംബന്ധിച്ചിടത്തോളം യാതൊരു വ്യത്യാസവുമില്ലെന്ന പ്രതിഭാഗം വക്കീലിന്റെ വാദവും ചിന്തനീയമാണ്.
കൊലപാതകക്കേസില്‍ തടവും വിചാരണയും നേരിടുന്ന പ്രതി അനുഭവിക്കുന്നത് ആറിരട്ടിശിക്ഷയാണെന്ന ശിക്ഷ്യന്റെ വാദത്തിലൂടെ പ്രതിയോടുകാണിക്കേണ്ട മാനുഷ്‌കമായ പരിഗണനയിലേക്കാണ് സി.ജെ. വിരല്‍ ചൂണ്ടുന്നത്. ആംനസ്റ്റി ഇന്‍ര്‍നാഷണലിന്റെ കണക്കനുസരിച്ച് കുറ്റവാളി വധശിക്ഷകാത്ത് ശരാശരി 10 വര്‍ഷം  ഒരു രാജ്യത്ത് തടവില്‍ കിടക്കേണ്ടിവരുന്നുണ്ടെന്നത് പ്രതി അനുഭവിക്കുന്നത്. ആറിരട്ടി ശിക്ഷയാമെന്ന സി.ജെ.യുടെ വാദത്തെ സാധൂകരിക്കുന്നു. ക്രൂശിക്കലാണ് ജനാധിപത്യത്തിന്റെ സനാതന മന്ത്രമെന്നും പരിണാമം പൂര്‍ത്തിയാകാത്ത ഇരുകാലികളോട് എന്തെങ്കിലും പറഞ്ഞുമനസ്സിലാക്കാന്‍ സാധ്യമല്ലെന്നുമുള്ള ഗുരുവിന്റെ വാക്കുകളില്‍  പ്രതിഫലിക്കുന്നത് വ്യവസ്ഥയോടുള്ള  സി.ജെ.യുടെ അമര്‍ഷമാണ്. നിയമത്തിന് പ്രതിയെ ദ്രോഹിക്കാനുള്ള അവസരം നഷ്ടമാകുന്നതുകൊണ്ടാണ് ആത്മഹത്യാശ്രമം കുറ്റകരമാക്കിവെച്ചിരിക്കുന്നതെന്നും ജീവിതത്തെ ധീരമായി നേരിടാന്‍ നിയമം യാതൊരു സഹകരണവും കൊടുക്കുന്നില്ല. എന്നാല്‍ ജീവിതായോധനത്തില്‍ നിന്ന് ഒളിച്ചോടുന്നതിനെ തടയുവാന്‍ നിയമമുണ്ട്.  ഇതാണ് നിയമാവലിയിലെ ഏറ്റവും മൂര്‍ത്തിമത്തായ സ്വാര്‍ത്ഥതയെന്നും ഗുരുവിലൂടെ സി.ജെ. സംസാരിക്കുമ്പോള്‍ അനാവരണം ചെയ്യപ്പെടുന്നത്  നിയമവ്യവസ്ഥയുടെ മനുഷ്യത്വവിരുദ്ധതയാണ്. മറ്റൊരിടത്ത് നിയമം പലപ്പോഴും ശിക്ഷയേക്കാള്‍ ഭയങ്കരമാകാറുണ്ടെന്ന് പ്രതിഭാഗം വക്കീലിനെക്കൊണ്ട് പറയിക്കുന്നുമുണ്ട്.
ജഡ്ജിയുടെ മുന്നില്‍ പ്രതിഭാഗം വക്കീലും വാദിഭാഗം വക്കീലും നടത്തുന്ന കേസിന്റെ തലനാരിഴകീറിയുള്ള സംവാദങ്ങള്‍ക്ക് കൈയടിനേടാനുള്ള നാടകനടന്റെ വാചകക്കസര്‍ത്തിനേക്കാള്‍ യാതൊരു  പ്രാധാന്യവുമില്ലെന്ന് വക്കീലിനേയും ജഡ്ജിയേയും വിചാരണയ്ക്ക് വിധേയമാക്കി  സി.ജെ. തെളിയിക്കുന്നു.
ഡ്യൂട്ടി ബാധിച്ചാല്‍ മനുഷ്യന്‍ മനുഷ്യനല്ലാതായിത്തീരുമോയെന്ന ഗുരുവിന്റെ സര്‍ക്കാര്‍ വക്കീലിനോടുള്ള ചോദ്യം മാനുഷികവ«ം നോക്കാതെ നിയമം നടപ്പാക്കുന്ന മുഴുവന്‍ ഉദ്യോഗസ്ഥരോടുമുള്ള ചോദ്യമായി മാറുന്നു. സര്‍ക്കാര്‍ വക്കീലിനെ ചക്കി, 'അയാള്‍ക്ക് മനുഷ്യത്വമെന്നത് മനസ്സിലാകുകയില്ല. അയാച്ചെ നിയമപ്പുസ്തകം കൊണ്ടുണ്ടാക്കിയതാണ്' എന്ന് പരിഹസിക്കുമ്പോള്‍ 'നിയമ അന്ധത' പൂര്‍ണമാവുന്നു. കേസിന്റെ വിചാരണക്കിടയില്‍ നിങ്ങളെന്താണ് ആലോചിച്ചുകൊണ്ടിരിക്കുന്നതെന്ന ചക്കിയുടെ ചോദ്യത്തിന് ജഡ്ജിയുടെ മറുപടി കുടവയറന്‍ എന്നവാക്കിന്റെ അര്‍ത്ഥം കൊടന്തയാണോ, കുടന്തയാണോ എന്നു പറയുമ്പോള്‍ കേസും വിചാരണയും ശിക്ഷയും നൈതികതയും വൈകാരികതയും ഇല്ലാത്ത കോമാളിത്തങ്ങളായി മാറുന്നു.
മാനസിക പരിവര്‍ത്തനത്തിനുള്ള ഉപാധി എന്ന നിലയില്‍ നിന്നും ഇരയുടേയോ ഭരണകൂടത്തിന്റെയോ പ്രതികാരത്തിനുള്ള മാര്‍ഗം എന്ന നിലയിലേക്ക് ശിക്ഷയെ പരിവര്‍ത്തിപ്പിച്ചതുമുതലാണ് ശിക്ഷ മനുഷ്യത്വവിരുദ്ധമാവുന്നത്.
സഹായക ഗ്രന്ഥങ്ങള്‍
ശ്രീജന്‍.വി.സി. ദര്‍ശനവും രാ¬്ട്രീയവും. അല്‍ത്തുസര്‍. തിരുവനന്തപുരം: ഫോക്കസ് ബുക്ക്‌സ്. 1991.
സര്‍വവിജ്ഞാനകോശം. വാല്യം-15.തിരുവനന്തപുരം: കേരള സംസ്ഥാന സര്‍വ വിജ്ഞാനകോശം  ഇന്‍സ്റ്റിറ്റ്യൂട്ട് 2010.
നിശാഗന്ധി വിശ്വവിജ്ഞാനകോശം. വാല്യം 10. ഇരിങ്ങാലക്കുട: നിശാഗന്ധി പബ്ലിക്കേഷന്‍സ്. 2010.
തോമസ് സി.ജെ. 1128 ല്‍ ക്രൈം 27. കോട്ടയം: ഡി.സി.ബുക്‌സ് 2005.
ഗ്രാംഷി അന്റോണിയോ. തെരഞ്ഞെടുത്ത സാംസ്‌കാരിക രചനകള്‍, കൊല്ലം: ഗ്രാംഷി ബുക്‌സ്. 2013. 

കേരളത്തിലെ നാടോടിനാടകാവതരണങ്ങളും ആധുനിക നാടകാവതരണസങ്കേതങ്ങളും - അന്താരാഷ്ട്ര നാടകോത്സവത്തെ മുന്നിര്ത്തി ഒരന്വേഷണം.



കേരളത്തിലെ നാടോടിനാടകാവതരണങ്ങളും ആധുനിക നാടകാവതരണസങ്കേതങ്ങളും - അന്താരാഷ്ട്ര നാടകോത്സവത്തെ മുന്നിര്ത്തി ഒരന്വേഷണം.

               നാട്യത്തെ സംബന്ധിച്ച ഏറ്റവും ആധുനികമായ കാഴ്ചപ്പാടുകളും അവതരണ സങ്കേതങ്ങളും തന്നെയാണ് കേരളത്തിലെ നാടോടിരംഗാവതരണങ്ങളിലേത്. ലോകനാടകവേദി അതിന്റെ ആധുനികീകരണത്തിനും ശക്തവും വ്യത്യസ്തവുമായ അവതരണരീതികള്ക്കും കടപ്പെട്ടിരിക്കുന്നത് കേരളീയ ക്ലാസിക് നാടോടി രംഗാവതരണങ്ങളോടാണ്.

               2008 മുതല്തൃശ്ശൂരില്വെച്ചുനടക്കുന്ന അന്താരാഷ്ട്ര നാടകോത്സവത്തിലെ നാടകങ്ങളെ വിശകലനം ചെയ്തു കൊണ്ട് അവയിലെ കേരളീയ രംഗാവതരണ കലകളുടെ സ്വാധീനം കണ്ടെത്തുകയാണ് പഠനം കൊണ്ടുദ്ദേശിക്കുന്നത്. ലോക നാടകവേദിയുടെ നവീന ചലനങ്ങള്മലയളിക്ക് പരിചയപ്പെടുത്തുക എന്ന ഉദ്ദേശത്തോടെ 2008 മുതല്നടത്തുന്നതാണ് അന്താരാഷ്ട്ര നാടകോത്സവം. കഴിഞ്ഞ ആറ് വര്ഷമായി നടന്ന നാടകോത്സവങ്ങളിലൂടെ എല്ലാ ഭൂഖണ്ഡങ്ങളില്നിന്നുമുള്ള നാടകങ്ങള്തൃശൂരിലെ സംഗീത നാടക അക്കാദമി അങ്കണത്തില്അരങ്ങേറിക്കഴിഞ്ഞു.

               ഒന്നും രണ്ടും ലോക മഹായുദ്ധങ്ങളും സാമ്രാജ്യത്വവും വ്യാവസായിക മുതലാളിത്വവും യന്ത്രവല്ക്കരണവും സൃഷ്ടിച്ച ജീവിത സങ്കീര്ണ്ണതകളാണ് നാടകവേദിയില്പുതുഭാഷയെ അനിവാര്യമാക്കിയത്. 18ഉം 19ഉം നൂറ്റാണ്ടുകളില്മേധാവിത്വം നേടിയ റിയലിസ്റ്റ് സമീപനം ജീവിത സങ്കീര്ണ്ണതകളുടെ ഫലപ്രദമായ ആശയാവിഷ്കാരത്തിനും സംവേദനത്തിനും മതിയാകാതെ വന്നു.

               ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തില്തന്നെ റിയലിസത്തോടുള്ള പ്രതിഷേധമെന്ന നിലയില്സര്റിയലിസം, സിമ്പോളിസം, എക്സ്പ്രഷനിസം, അബ്സേര്ഡിസം, ക്യൂബിസം, എക്സിസ്റ്റന്ഷ്യനിലിസം തുടങ്ങിയ പരികല്പനകള്വിവിധ  തിയേറ്റര്പ്രസ്ഥാനങ്ങള്ക്ക് ജന്മം നല്കി. ബ്രെഹ്ത് പറഞ്ഞു 'യാഥാര്ത്ഥ്യം മാറിക്കൊണ്ടിരിക്കുന്നു. അത് പ്രതിഫലിപ്പിക്കാന്ആവിഷ്കരണരീതിയും മാറിയേ പറ്റൂ' പുതിയ രംഗഭാഷയ്ക്കുവേണ്ടിയുള്ള ഇത്തരം അന്വേഷണങ്ങള്മാര്ഗനിര്ദ്ദേശമായത് അനുഷ്ഠാനകലകളും ക്ലാസിക് സമ്പ്രദായങ്ങളുമാണ്. നമ്മുടെ ക്ലാസിക് കലാരൂപമായ കഥകളിയുടെ മുഖത്തെഴുത്തും മുഖാഭിനയവും നേത്രാഭിനയവും ശിക്ഷണവും ചിട്ടവട്ടങ്ങളും ദരിദ്രനാടകവേദിയുടെ ഉപജ്ഞാതാവായ ഗ്രോട്ടോവിസ്കിയേയും ഒഡിന്തിയേറ്ററിന്റെ പ്രണേതാവായ യൂജിനേം ബാര്ബയേയും ഇന്റര്നാഷണല്തിയറ്റര്റിസര്ച്ച് ഇന്സ്റ്റിറ്റ്യൂട്ടിന്റെ സ്ഥാപകനായ പീറ്റര്ബ്രൂക്കിനേയും പുതിയ രംഗഭാഷ സൃഷ്ടിക്കാന്സഹായിച്ചിട്ടുണ്ട്. ''ഒന്നുമില്ലായ്മയില്നിന്ന് ഒന്നും ഉണ്ടാകുന്നില്ല. പുതുമ പഴമയില്നിന്നാണ് വരുന്നത്. പക്ഷേ അതുകൊണ്ട് അത് പുതിയതായിരിക്കുന്നു''- എന്ന ബ്രെഹ്തിന്റെ വാക്കുകള്ഇവിടെ അന്വര്ത്ഥമാകുന്നു.

ആധുനിക നാടകവേദി

               പുതിയ രംഗഭാഷയ്ക്കുവേണ്ടിയുള്ള അന്വേഷണങ്ങള്ലോകനാടകവേദിയില്സൃഷ്ടിച്ച പ്രസ്ഥാനങ്ങളാണ് ജഴ്സിഗ്രോട്ടോവ്സ്കിയുടെ ദരിദ്രനാടകവേദി, അന്റ്വാന്അര്ത്താഡിന്റെ ക്രൂരതയുടെ നാടകവേദി, റിച്ചാര്ഡ് ഷെഖ്നറുഉടെ പരിസരനാടകവേദി, പീറ്റര്ബ്രുക്കിന്റെ ഇന്റര്നാഷണല്തിയേറ്റര്റിസര്ച്ച് ഇന്സ്റ്റിറ്റിയൂഷന്‍ , യൂജിനോ ബാര്ബയുടെ ഒഡിന്തിയേറ്റര്എന്നിവ. വാക്കുകള്ക്കതീതമായി പ്രാചീന തിയേറ്റര്അനുഷ്ഠാനങ്ങളില്നിന്നും ആചാരങ്ങളില്നിന്നുമാണ് പ്രസ്ഥാനങ്ങള്പുതിയ രംഗഭാഷ സൃഷ്ടിച്ചത്.
               പ്രാചീന ജീവിതത്തിലെ ബന്ധദാര്ഢ്യവും പ്രകൃത്യാരാധനയും ആചാരാനുഷ്ഠാനങ്ങളും നിറഞ്ഞ കൂട്ടായ്മയുടെ ശക്തിയും ചൈതന്യവും നല്കിയ തിരിച്ചറിവാണ് ക്രൂരതയുടെ നാടകവേദിയെ രൂപപ്പെടുത്തിയത്. ആധുനിക മനുഷ്യന്റെ സങ്കീര്ണ്ണതകളും ദുരന്തങ്ങളും ശക്തമായി ആവിഷ്കരിക്കാന്രംഗവസ്തുക്കളിലൂടെയും നടന്റെ ശരീരത്തിലൂടെയും ഉറഞ്ഞുതുള്ളല്പോലുള്ള ചലനങ്ങളിലൂടെയും സമഗ്രമായി സാധിക്കുമെന്ന് അന്റ്വാന്അര്ത്താഡിന് ബോദ്ധ്യമായി. ബാലിനീസ് ദ്വീപസമൂഹങ്ങളിലെ നൃത്ത രൂപങ്ങളും രീതിയില്അദ്ദേഹത്തെ പ്രചോദിപ്പിച്ചു. അത്തരമൊരു രംഗഭാഷയില്പ്രക്ഷകരും രംഗസംഭവങ്ങളുടെ ഭാഗമായിരിക്കും.

               സംഗീതമോ, രംഗസജ്ജീകരണമോ, ഉടയാടകളോ, വെളിച്ച വിന്യാസമോ അല്ല നടനും നടന്റെ ശരീരവുമാണ് പ്രധാനമെന്ന ആശയത്തിലൂന്നി നിന്നുകൊണ്ട് സൃഷ്ടിച്ച രംഗഭാഷയാണ് പോളണ്ടുകാരനായ ജഴ്സി ഗ്രോട്ടോവ്സ്കിയുടെ ദരിദ്ര നാടകവേദി. കഥകളിയേയും  അതിലുപരിയായി അതിന്റെ പരിശീലന ക്രമങ്ങളേയും നിരീക്ഷിച്ചറിഞ്ഞതിന്റെ ഫലമാണ് നാടകവേദി. ഭാരതീയ ഇതിഹാസത്തിലെ ശിവനാണ് ഗ്രോട്ടോവ്സ്കിയുടെ മാതൃക. കഥകളി കൂടിയാട്ട കലാകാരന്മാര്തന്റെ മെയ്യും മനസ്സും പാത്രസൃഷ്ടിക്കായി എപ്പോഴും സുസജ്ജമാക്കിയിരിക്കുന്നതിന്റെ പാഠമുള്ക്കൊണ്ടാണ് ഗ്രോട്ടോവ്സ്കി തന്റെ രംഗഭാഷയിലെ നടനെ നിര്മ്മിച്ചെടുത്തത്. നേത്രാഭിനയവും മുഖസാധകവും യോഗയും അടങ്ങിയ പരിശീലന ക്രമം അത്തരമൊരു നടന്റെ നിര്മ്മിതിക്കായി സ്വീകരിച്ചതും പൗരസ്ത്യ സ്വാധീനം കൊണ്ടാണ്.
           മുടിയേറ്റ് പോലുള്ള കേരളീയ രംഗാവതരണങ്ങളെ അടുത്തറിഞ്ഞ് അതിനെ ക്രിയാത്മകമായിപ്രയോജനപ്പെടുത്തിയതിന്റെ ഫലമാണ് റിച്ചാര്ഡ് ഷെഖ്നറുടെ പരിസരനാടകവേദി(Environmental Theatre) . പ്രൊസീനിയം വേദിയുടെ നടന്സര്വ്വതന്ത്ര സ്വതന്ത്രമായി  ആത്മാവിഷ്കാരം നിര്വ്വഹിക്കുകയും നടന്‍. പ്രേക്ഷകന്എന്നീ അതിര്വരമ്പുകളില്ലാതെ കൊള്ളക്കൊടുക്കലുകളിലൂടെ രംഗാവതരണം സാക്ഷാത്കരിക്കുകയും ചെയ്യുന്ന  ഭാരതീയ അനുഷ്ഠാന നാടകങ്ങളുടെ സവിശേഷതകളാണ് ഷെഖ്നര്പരിസരനാടകവേദിക്ക് പ്രയോജനപ്പെടുത്തിയത്.
               കേരളത്തിലെ കഥകളി, ജപ്പാനിലെ ബാലിനീസ് ദ്വീപിലെ നൃത്ത രൂപങ്ങള്‍ , മതചടങ്ങുകളിലെ വൈദികരുടെ ആംഗ്യഭാഷ  എന്നിവ നിരീക്ഷിച്ച് അവയെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയതാണ് ഒഡിന്തിയേറ്റര്‍. മാമൂല്നാടകത്തിന്റെ അഭിനയരീതികള്ക്ക് മാതൃകയായിവര്ത്തിക്കുന്നതും നമ്മുടെ സാമുഹ്യസ്വഭാവത്തിന്റെ പതിവു രീതികളായി നാം ആവര്ത്തിച്ച് പോരുന്നതുമായ അറുപഴഞ്ചന്രീതികളെ ഇടിച്ചു തകര്ക്കാനും സമൂഹം പരുവപ്പെടുത്തിയ പെരുമാറ്റനാട്യങ്ങളെ കുത്തിപ്പൊട്ടിച്ച് നമ്മുടെ ഉള്ളിലുള്ള ഉണ്മയിലേക്ക് ഊര്ന്നുചെല്ലാനും മുദ്രകളും മുഹൂര്ത്തങ്ങളും കൊണ്ട് ഒരച്ചടക്കം അടിച്ചേല്പ്പിക്കുന്നു എന്ന് ഒഡിന്വിശദീകരിക്കുന്നു.
               വ്യത്യസത സംസ്കാരങ്ങളെ സമന്വയിപ്പിച്ചുകൊണ്ട് പുതിയ രംഗഭാഷ സൃഷ്ടിച്ചയാളാണ് പീറ്റര്ബ്രൂക്ക്. കേരളത്തിലെ കഥകളി, തെയ്യം തുടങ്ങിയവയുടെ രംഗാവതരണങ്ങളും ജപ്പാനിലെ പാരമ്പര്യ നാടകവേദിയും അദ്ദേഹം ഇതിനായി പഠിച്ചു. പാരീസിലെ ഇന്റര്നാഷ്ണല്തിയേറ്റര്റിസര്ച്ച് ഇന്സ്റ്റിറ്റിയൂഷന്പലദേശങ്ങളിലുള്ളവരെ ഒരിടത്ത് ഒന്നിച്ചുകൂട്ടാന്വേണ്ടി അദ്ദേഹം സ്ഥാപിച്ചതാണ് ദേശീയമായ അവതരണങ്ങളുടെ പരിമിതികള്മറികടക്കാനാണ് വ്യത്യസ്ത ദേശക്കാരെവെച്ച് മഹാഭാരത എന്ന നാടകം താന്ചെയ്തതെന്ന് അദ്ദേഹം വിശദികരിക്കുന്നു. സ്വയം ആശയങ്ങള്പ്രതിഫലിക്കുന്ന കണ്ണാടിയായി ഓരോരുത്തരും മാറുകയെന്നതും അദ്ദേഹം ഇതിലൂടെ ലക്ഷ്യം വെക്കുന്നു. മിഡ് സമ്മര്നൈറ്റ് ഡ്രീം,മഹാഭാരതം എന്നിവ അങ്ങനെ രൂപപ്പെടുത്തിയ നാടകങ്ങളാണ്.   .

ഹ്യൂമോര്ട്ടല്

               .എഫ്. എസ് കാറ്റലോണിയ 2012 ല്അവതരിപ്പിച്ച നാടകം സംവിധാനം ചെയ്തത് അലക്സ് ആണ്. 4-ാം മത് അന്തര്ദേശീയ നാടകോത്സവത്തില്അവതരിപ്പിച്ച വിദേശ തെരുവു നാടകമാണിത്.
               കാണികള്ക്കിടയിലൂടെ ശവമഞ്ചവുമായി എത്തുന്ന നാല്വര്നാടകസംഘം അക്കാദമി പരിസരത്തുനിന്ന് റോഡിലേക്കും ഒരുവേള ഓട്ടോറിക്ഷയിലേക്കും കടന്നാണ് തുറന്ന മൈതാനത്തുവെച്ച്  അവതരണം പൂര്ത്തിയാക്കിയത്. നാടകം മുഴുവന്കാണാന്കഥാപാത്രത്തോടൊപ്പം നാടകത്തിന്റെ ഭാഗമായി ഓടി നടക്കേണ്ട അവസ്ഥ. രംഗബോധമില്ലാത്ത കോമാളിയായ മരണത്തെ ഹാസ്യാത്മകമായി അവതരിപ്പിക്കുന്ന നാടകം അവസാനിപ്പിക്കുന്നത് പ്രേക്ഷകനാണ് പ്രേക്ഷകരിലൊരാളെ സാക്ഷിയാക്കി നടന്മാര്ഓരൊരുത്തരായി മരിച്ചു വീഴുമ്പോള്സാക്ഷിക്കും മരിച്ചുവീഴുക മാത്രമേ വഴിയുണ്ടായിരുന്നുളളൂ.
               മനോധര്മ്മ സാദ്ധ്യതകള്‍, പ്രേക്ഷകന്റെ ഭാഗഭാഗിത്വത്തോടുളള അവതരണക്രമം, സംഭാഷണം അപ്രസക്തമാവുന്ന ശരീരഭാഷ, നര്മ്മം, വേദിയുടെ പരിമിതികളില്ലാതെ പരിസരം മുഴുവന്വേദിയാക്കുന്ന സമീപനം, നടനും കാണിയും ഒന്നിച്ച് നീങ്ങിയുള്ള അവതരണം എന്നീ ഘടകങ്ങളില് വിദേശനാടകം കേരളത്തിന്റെ നാടോടിനാടകാവതരണങ്ങളേയും അനുഷ്ഠാന രംഗാവതരണങ്ങളേയും ഓര്മ്മിപ്പിക്കുന്നു.

ഇമാജിന്

               നാലാമത് അന്താരാഷ്ട്ര നാടകോത്സവത്തില്പ്രേക്ഷകരുടെ നാടകശീലങ്ങള്ക്ക് കിട്ടിയ ഷോക്ക്ട്രീറ്റ്മെന്റായിരുന്നു ബ്രിട്ടനിലെ കാറ്റര്ബറി യൂണിവേഴ്സിറ്റിയിലെ വിദ്യാര്ത്ഥിനികള്അവതരിപ്പിച്ച നാടകം. ലോകപ്രശസ്ത എണ്വയര്മെന്റല്നാടകക്കാരന്എഡ്വേഡ് ആണ് സംവിധാനം ചെയ്തിരിക്കുന്നത്. സ്ത്രീശരീരം കാഴ്ച വസ്തുവാക്കുന്നതിന്റെ രാഷ്ട്രീയം സംസാരിക്കുന്ന നാടകം ആണ്നോട്ടങ്ങളുടെ മുനയൊടിക്കാന്ശ്രമിക്കുന്നത് ഒളിഞ്ഞുനോക്കാനും കേള്ക്കാനും സ്പര്ശിക്കാനും അവസരം നല്കിയാണ്. സ്കൂള്ഓഫ് ഡ്രാമയുടെ വിശാലമായ ക്യാമ്പസ്സും കെട്ടിടങ്ങളും മുഴുവന്സര്ഗാത്മകമായി നാടകം പ്രയോജനപ്പെടുത്തുന്നു. വിളക്കും വെളിച്ചവും വര്ണവും യൗവനവും നഗ്നതയും വെളളവും സംഗീതവും രാത്രിയും ചേര്ന്നൊരുക്കുന്ന ഭ്രമാത്മകമായ അന്തരീക്ഷം പ്രേക്ഷകനെ മായിക ലോകത്തെത്തിക്കുന്നു. സൂത്രധാരന്ഓരോ ഗ്രൂപ്പുകളെയായി പരിസരത്തെ കാഴ്ചകളിലേക്ക് നയിക്കുന്നു. എല്ലാ ദൃശ്യവും എല്ലാവര്ക്കും കാണാന്കഴിയില്ല പലപ്പോഴും സ്വന്തം കാഴ്ചയുടെ സ്ഥലവും സമയവും തീരുമാനിക്കുന്നത് കാഴ്ചക്കാരന്തന്നെയാണ്.
               നാടകത്തിലെ സൂത്രധാര സങ്കല്പവും ഭ്രമാത്മകമായ അന്തരീക്ഷ സൃഷ്ടിയും തീയും വെളിച്ചവും പ്രക്ഷകനെ പങ്കാളിയാക്കിക്കൊണ്ടുളള അവതരണരീതിയും എല്ലാറ്റിലും ഉപരിയായി പ്രേക്ഷകരേയുംകൊണ്ട് പ്രദേശംമുഴുന്നാടകം കളിക്കുന്നതും കേരളീയരെ സംബന്ധിച്ചിടത്തോളം മുടിയേറ്റ് പോലുളള അനുഷ്ഠാന നാടകങ്ങളിലൂടെ പരിചയിച്ചിട്ടുള്ളതാണ്. തന്റെ നാടകത്തിന് ഇന്ത്യന്നാടക ആചാര സങ്കല്പങ്ങളുടെ രൂപവും ഘടനയുമാണെന്ന് എഡ്വേഡ് ഷെഖ്നറും സമ്മതിക്കുന്നു.

കാര്മെന്ഫ്യുണെബ്രെ

               പവല്സ് കൊടാകിന്റെ സംവിധാനത്തില്പോളണ്ടിലെ തിയറ്റ്രോ ബ്യൂറോപെഡ്രോസി നാലാമത് അന്താരാഷ്ട്ര നാടകോത്സവത്തില്അവതരിപ്പിച്ച നാടകമാണ് കാര്മെന്ഫ്യൂണെബ്രെ. അധിനിവേശത്തിന്റെയും യുദ്ധഭീകരതയുടേയും നേര്ക്കാഴ്ചകള്ശക്തമായ അവതരണത്തിലൂടെ അനുഭവപ്പിച്ച നാടകമാണിത്. കൂറ്റന്പൊയ്ക്കാലുകളില്നീളന്കുപ്പായങ്ങള്  അണിഞ്ഞുവരുന്ന രാക്ഷസാകാരം പൂണ്ട സാമ്രാജ്യത്വ മര്ദ്ദകര്ക്കുമുമ്പില്ഇരകളുടെ ദൈന്യത ചെറുതിലൂടെ വിനിമയം ചെയ്യുന്നു. ഭീമാകാരമായ തടവറയും ഉപകരണങ്ങളും വിചിത്രമായ വാഹനങ്ങളും തീയും തീപ്പിടിത്തവും ഒക്കെച്ചേര്ന്നാണ് നാടകാവതരണം വ്യത്യസ്തവും ശക്തവുമാകുന്നത്. അഗ്നിയും രൗദ്രതയും വലുപ്പചെറുപ്പങ്ങളും നമ്മുടെ വടക്കേമലബാറിന്റെ തെയ്യംകലകളിലൂടെ നമുക്ക് പണ്ടേപരിചയമാണ്. തെയ്യത്തിന്റെ ഭീകരമായമുടിയും തുണിയും കുരുത്തോലയുംകൊണ്ട് സൃഷ്ടിക്കുന്ന വിസ്തൃതമായ ചമയങ്ങളും തീകുണ്ഠങ്ങളും തീക്കൂനകളും കനലാട്ടവുമെല്ലാം ക്ഷേത്രാങ്കണങ്ങളിലെ കലാവതരണങ്ങളുടെ അമാനുഷികവും അലൗകികവുമായ പ്രതീതി യഥാര്ത്ഥ്യങ്ങളെ സൃഷ്ടിക്കുന്ന അവതരണ സങ്കേതങ്ങളാണ്.

ട്രാന്സ്ഫിഗറേഷന്

               ആറാമത് അന്താരാഷ്ട്ര നാടകോത്സവത്തില്അവതരിപ്പിച്ച നാടകം ഭൗതികലോകത്തെ ഭേദിച്ച് പുറത്തു കടക്കാന്വെമ്പുന്ന മൃഗീയ മനുഷ്യനെ തുറന്നു കാട്ടുന്നു ഒളീവിയര്ദെ സഗസന്‍. കളിമണ്ണും ചായക്കൂട്ടങ്ങളും കമ്പും ഉപയോഗിച്ച് തന്റെ ശരീരത്തെ അനായാസമായി രൂപാന്തരപ്പെടുത്തുമ്പോള്നാടകത്തിന്റെ പ്രമേയവും പ്രതലവും മാധ്യമവും സ്വന്തം ശരീരമാവുന്നു. ആത്മീയ- മൃഗീയ, ഭൗതിക ബൗദ്ധിക തലങ്ങളെ വേര്തിരിക്കുന്ന അതിര്വരമ്പുകളെ അദ്ദേഹം ഇല്ലാതാക്കുന്നു. പ്രകൃതി വസ്തുക്കളും പ്രകൃതി വര്ണങ്ങളും ഉപയോഗിച്ച് ശരീരത്തിലും മുഖത്തുമെല്ലാം മാറ്റങ്ങള്വരുത്തുന്നത് നമ്മുടെ അനുഷ്ഠാന കലാവതരണങ്ങളിലും ക്ലാസിക് കലാവതരണങ്ങളിലും ഉളളതുതന്നെയെങ്കിലും അത് തത്സമയമാക്കി നാടകാവതരണത്തിന് പുതിയതലവും മാനവും നല്കാന്ട്രാന്സ്ഫിഗറേഷനാവുന്നു.
              

രണ്ടവതരണങ്ങളെ സംബന്ധിച്ചും നടന്എന്നത് കഥാപാത്രത്തിന്റെ കേവലമായ പ്രതിനിധാനം മാത്രമല്ല നിയതവും സൂചനാത്മകവുമായ ചലനങ്ങളിലൂടെ മുദ്രകളിലൂടെ വേഷങ്ങളിലൂടെ സംഗീതത്തിലൂടെ എതവസ്ഥയും ചിത്രീകരിക്കാന്ശിക്ഷണം നേടിയ വ്യക്തിയാണ്.

 ദിസ്ഈസ് മൈബോഡി കം ഇന്ടു മൈ മെന്ഡും കാര്മെനും

               അഞ്ചാമത് അന്താരാഷ്ട്ര നാടകോത്സവത്തില്റൊമാനിയയിലേയും ജോര്ജിയയിലേയും കലാകാരന്മാര്അവതരിപ്പിച്ച രണ്ടു നാടകങ്ങളാണിവ. സംഭാഷണമില്ലാതെ അസാധാരണ മെയ് വഴക്കത്തോടെ ചടുല നൃത്തചലനങ്ങളിലൂടെയുളള രംഗഭാഷ നമ്മുടെ കഥകളിപോലുളള ക്ലാസിക് രംഗാവതരണകലകളോട് സാദൃശ്യം പുലര്ത്തുന്നു. വേഷങ്ങളും ഉപയോഗിക്കുന്ന മുദ്രകളും പാശ്ചാത്യമാണെങ്കിലും ക്ലാസിക് തിയേറ്ററിന്റെ പ്രത്യേകതയായ പ്രേക്ഷകാഭിമുഖ രംഗവാതരണരീതിയും പ്രേക്ഷകനെ കാഴ്ചക്കാരനാക്കി നിര്ത്തി അപ്രസക്തമാക്കുന്ന സമീപനവും ഇവിടെ സമാനമാവുന്നു. നടന്റെ ശരീരഭാഷയുടെ വിവിധപ്രയോഗങ്ങള്തന്നെയാണ് കാണികളില്രസം ജനിപ്പിക്കുന്നത്. ശരീവും താളവും സംഗീതവും സമന്വയിപ്പിച്ചുകൊണ്ട് ഒരേ ഇടത്തെ, കാര്യത്തെ പലതാക്കി മാറ്റുകയാണ് രണ്ടിലും മൂര്ത്തവും അമൂര്ത്തവും ബഹുസ്വരവുമായ ഇടമായി അരങ്ങുമാറുന്നു.  


               മുഹമ്മദ്ബഷീര്‍ .കെ.കെ